തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിലും കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണെന്ന പ്രസ്താവനയെക്കുറിച്ച് ഭിന്നത. മുസ്ലിംലീഗിന്റെ മന്ത്രിമാരായ കെ.എം. ഷാജിയും വിദ്യാഭ്യാസമന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന്‍ എന്നിവര്‍ മൗനം പാലിക്കുകയാണ്. കോണ്‍ഗ്രസിന്റെ മന്ത്രി കെ. മുരളീധരനും ഇതേക്കുറിച്ച് മൗനം പാലിച്ചപ്പോള്‍ വനിതാ മന്ത്രിയായ ബിന്ദു കൃഷ്ണ കാന്തപുരത്തിനെതിരെ ആഞ്ഞടിച്ചു. ഇതോടെയാണ് കാന്തപുരത്തിന്റെ അഭിപ്രായത്തെച്ചൊല്ലി യുഡിഎഫില്‍ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുന്നത്.
സ്ത്രീകളെക്കുറിച്ചുള്ള കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പരാമർശം കേരളത്തിലെ സ്ത്രീകളെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് തള്ളിവിടുന്ന ഒന്നാണെന്നായിരുന്നു ബിന്ദുകൃഷ്ണ പറഞ്ഞത്. “ഇന്ത്യൻ ഭരണഘടന സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശങ്ങൾ ഉറപ്പുനൽകുന്നു. ലിംഗഭേദമില്ലാതെ, ആളുകൾക്ക് സ്വതന്ത്രവും ഉദാരവുമായ ജീവിതത്തിനുള്ള അവകാശമുണ്ട്. ഇത്തരം പ്രസ്താവനകൾ സ്ത്രീകളെ നൂറ്റാണ്ടുകൾ പിന്നിലേക്ക് തള്ളിവിടുന്നു, അതിനാൽ അത്തരം പ്രസ്താവനകൾ ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല…”- ബിന്ദു കൃഷ്ണ പറഞ്ഞു.
കൊച്ചിയിൽ നടന്ന ‘ഹുബ്ബുർ റസൂൽ’ സമ്മേളനത്തിലാണ് കാന്തപുരം വിവാദമായ പ്രസ്താവന നടത്തിയത്.
സ്ത്രീകൾ പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും, സ്ത്രീകൾ വീടുകളിൽ അടങ്ങി ഒതുങ്ങി ജീവിക്കേണ്ടവരാണെന്നും ആയിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന. സ്ത്രീകളുടെ പരസ്യമായ ഇടപെടലുകൾ തടയാനും ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുമാണ് ഇസ്‌ലാം പർദ്ദാ സമ്പ്രദായം നിർബന്ധമാക്കിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. മതം നന്നായി പഠിച്ച തനിക്ക് സമുദായത്തോട് ഇത്തരം കാര്യങ്ങൾ പറയാൻ പൂർണ്ണ അവകാശമുണ്ടെന്നും, ആരെങ്കിലും ചോദ്യം ചെയ്താൽ പേടിച്ചോടുന്നവനല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















