ഇസ്ലാമബാദ്: ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് അരങ്ങൊരുങ്ങിയോ എന്ന് സംശയം. കാരണം ചൈനയും തുര്‍ക്കിയും കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്ഥാന്‍ വന്‍തോതില്‍ ആയുധങ്ങള്‍ എത്തിച്ചതോടെയാണ് ഈ ആശങ്ക ശക്തമാകുന്നത്.
തുര്‍ക്കിയുടെ സി130, ചൈനയുടെ എ400എം എന്നീ സൈനികചരക്ക് വിമാനങ്ങളാണ് പാകിസ്ഥാനിലേക്ക് പറന്നത്. രണ്ട് ധാരാളം ചരക്ക് വഹിക്കാന്‍ ശേഷിയുള്ള സൈനികവിമാനങ്ങളാണ്. പാകിസ്ഥാന്റെ നൂര്‍ഖാന്‍, മസ്റൂര്‍ എന്ന വ്യോമബേസുകളിലേക്കാണ് തുര്‍ക്കിയുടെയും ചൈനയുടെയും ഈ സൈനികചരക്ക് വിമാനങ്ങള്‍ പറന്നത്. പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍, കമികാസെ ഡ്രോണുകള്‍, ആളില്ലാ ആകാശവാഹനങ്ങള്‍ എന്നിവയാണ് കൈമാറിയതെന്ന് രഹസ്യവിവരങ്ങള്‍ പുറത്തുവരുന്നു.
പാകിസ്ഥാനിലേക്ക് ചൈനയുടെയും തുര്‍ക്കിയുടെയും സൈനിക വിമാനങ്ങള്‍ 60 മണിക്കൂര്‍ നേരമാണ് പാകിസ്ഥാനിലെ ഈ രണ്ട് വ്യോമബേസുകളിലേക്ക് പറന്നത്. അതിനര്‍ത്ഥം കുറച്ചല്ല, കുറച്ചധികം ആയുധങ്ങള്‍ തന്നെ നല്‍കിയിരിക്കുന്നു എന്നാണ്.
സൗദിയും തുര്‍ക്കിയും പാകിസ്ഥാനും ചേര്‍ന്ന് ഒരു ഇസ്ലാമിക നേറ്റോ സഖ്യം രൂപീകരിച്ചതിന് ശേഷമാണ് തുര്‍ക്കിയുടെയും ചൈനയുടെയും സൈനികവിമാനങ്ങള്‍ പാകിസ്ഥാനിലേക്ക് പറന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് ഉഴലുന്ന പാകിസ്ഥാന് ഇത്തരം വിലകൂടിയ ആയുധങ്ങള്‍ പണം നല്‍കി ഇറക്കുമതി ചെയ്യാനുള്ള ശേഷിയില്ല. പിന്നെ എങ്ങിനെ ഇത്രയധികം പ്രതിരോധാവശ്യങ്ങള്‍ക്കുള്ളആയുധങ്ങള്‍ തുര്‍ക്കിയും ചൈനയും നല്‍കി എന്ന ചോദ്യം അവശേഷിക്കുന്നു. ഇതിനുള്ള പണം സൗദി അറേബ്യ നല്‍കിയിരിക്കുമോ?. അതോ ഇതിന് പിന്നില്‍ അമേരിക്കയുടെ ഗൂഢമായ കളി ഉണ്ടോ? എന്തായാലും തെക്കന്‍ ഏഷ്യയില്‍ പുതിയ ഒരു തന്ത്രപ്രാധാന്യമുള്ള നീക്കം നടക്കുകയാണെന്ന കാര്യത്തില്‍ സംശയമില്ല.
പാകിസ്ഥാന്റെ സൈനിക ശേഷിയെ പെട്ടെന്ന് ഉയര്‍ത്താന്‍ വേണ്ടി ചൈനയും തുര്‍ക്കിയും സഹായിച്ചതിനര്‍ത്ഥം മറ്റൊരു ഓപ്പറേഷന്‍ സിന്ദൂറിന് അരങ്ങൊരുങ്ങുകയാണോ എന്നാണ്.
ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ചൈനയുടെ ഉപഗ്രഹങ്ങള്‍ വഴി ഇന്ത്യയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയിരുന്നു. തുര്‍ക്കി അന്ന് ഡ്രോണുകളാണ് പാകിസ്ഥാന് നല്‍കിയത്. അതേ സഖ്യം വീണ്ടും പ്രവര്‍ത്തിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ രണ്ടാം ഭാഗം നടക്കാന്‍ പോവുകയാണെന്ന സംശയം ബലപ്പെടുകയാണ്. എന്തായാലും ഈ വെല്ലുവിളികളെ നേരിടാന്‍ സജ്ജമാണ് ഇന്ത്യയുടെ സേന.
















