
ന്യൂദൽഹി : ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ കൂടുതൽ മെച്ചപ്പെട്ടതായി കാണിക്കുന്ന സർവേ ഫലം പ്രസിദ്ധീകരിച്ചു. ലോകത്തിലെ 36 രാജ്യങ്ങളിൽ പ്യൂ റിസർച്ച് സെന്റർ നടത്തിയ പഠനം അനുസരിച്ച് ഭൂരിഭാഗം രാജ്യങ്ങളിലെ ജനങ്ങളും ഇന്ത്യയെ ഏറെ പോസിറ്റീവായി വീക്ഷിക്കുന്നത്. ഫെബ്രുവരി മുതൽ മേയ് വരെ കാലയളവിൽ 42,000-ത്തിലധികം ആളുകളെ ഉൾപ്പെടുത്തിയാണ് സർവേ പൂർത്തിയാക്കിയത്.
സർവേയിൽ പങ്കെടുത്ത രാജ്യങ്ങളിൽ ഭൂരിഭാഗം വരുന്ന 45 ശതമാനം ആളുകൾ ഇന്ത്യയോട് അനുകൂല നിലപാട് സ്വീകരിച്ചു. 41 ശതമാനം പേർ പ്രതികൂല നിലപാടാണ് രേഖപ്പെടുത്തിയത്.
ഇന്ത്യയോട് ഏറ്റവും കൂടുതൽ അനുകൂല നിലപാടുള്ള രാജ്യം ശ്രീലങ്കയാണ്. ശ്രീലങ്കയിൽ 79 ശതമാനം ആളുകളും ഇന്ത്യയെ പോസിറ്റീവായി കാണുന്നു. 63 ശതമാനം ശ്രീലങ്കൻ നിവാസികൾ ഇന്ത്യയെ തങ്ങളുടെ പ്രധാന സഖ്യകക്ഷിയായി അടയാളപ്പെടുത്തിയപ്പോൾ 11 ശതമാനം പേർ മാത്രമാണ് അസംതൃപ്തി പ്രകടിപ്പിച്ചത്.
കെനിയ (71%), യു കെ (UK – 71%), ജർമ്മനി (63%), ഇസ്രായേൽ (60%), ഇറ്റലി (56%), സ്വീഡൻ (55%) തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയ്‌ക്ക് മികച്ച പിന്തുണയാണുള്ളത്. ഏഷ്യൻ രാജ്യങ്ങളായ ജപ്പാനിൽ 55 ശതമാനവും സിംഗപ്പൂരിൽ 51 ശതമാനവും ഇന്തോനേഷ്യയിൽ 50 ശതമാനവും ഇന്ത്യയെ അനുകൂലിക്കുന്നു. ഫിലിപ്പീൻസിൽ 49 ശതമാനവും തായ്‌ലൻഡിൽ 55 ശതമാനവുമാണ് പിന്തുണ.
അതേസമയം, ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ബംഗ്ലാദേശിൽ 42 ശതമാനം പേർ അനുകൂല നിലപാട് എടുത്തപ്പോൾ 51 ശതമാനം പേർ പ്രതികൂല നിലപാട് സ്വീകരിച്ചു.
ഇന്ത്യയോട് ഏറ്റവും കൂടുതൽ എതിർപ്പുള്ള രാജ്യം പാകിസ്ഥനാണ്. പാകിസ്ഥാനിൽ 91 ശതമാനം ആളുകളും ഇന്ത്യയോട് പ്രതികൂല നിലപാട് പുലർത്തുമ്പോൾ 7 ശതമാനം പേർ മാത്രമാണ് അനുകൂലമായി പ്രതികരിച്ചത്.
അമേരിക്കയിൽ ഇന്ത്യയെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ ലഭിച്ചത്. സർവേയിൽ പങ്കെടുത്ത 50 ശതമാനം അമേരിക്കക്കാരും ഇന്ത്യയോട് പ്രതികൂല നിലപാട് വ്യക്തമാക്കിയപ്പോൾ 45 ശതമാനം പേർ അനുകൂല അഭിപ്രായം പ്രകടിപ്പിച്ചു. 2008 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2023-ൽ 51 ശതമാനം അമേരിക്കക്കാർ ഇന്ത്യയെ അനുകൂലിച്ചിരുന്ന സ്ഥാനത്താണിത്.
36 രാജ്യങ്ങൾ ഉൾപ്പെട്ട പ്യൂ റിസർച്ച് സർവേയിൽ പങ്കെടുത്തവരിൽ 45% പേർ ഇന്ത്യയെ അനുകൂലമായി കാണുന്നുണ്ടെന്ന് കണ്ടെത്തി. ശ്രീലങ്കയ്‌ക്ക് 79% എന്ന നിരക്കിൽ ഏറ്റവും ഉയർന്ന പോസിറ്റീവ് വീക്ഷണമാണുള്ളത്