ന്യൂഡൽഹി : ശശി തരൂരിനെതിരെ കടുത്ത ഭാഷയിൽ പരസ്യമായ താക്കീതുമായി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കുന്ന രീതിയിൽ നിന്ന് ഒഴിഞ്ഞ് മാറണമെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. ഡൽഹിയിൽ നടന്ന ജെൻസീ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ എന്ന് പരിശോധിക്കണമെന്നായിരുന്നു ശശി തരൂരിന്റെ പരാമർശം. സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നും ഇതേപോലെ, കോൺഗ്രസിന് അവരുടെ വിഷയങ്ങൾ പ്രതിഫലിപ്പിക്കാൻ ആയില്ലെന്നും ശശി തരൂർ പറയുകയുണ്ടായി. എന്തുകൊണ്ട് ഇതിന് കഴിഞ്ഞില്ലെന്ന് സ്വയം ചിന്തിക്കണം.
രാഹുൽ ഗാന്ധിയും വിദ്യാർത്ഥികളുടെ വിഷയങ്ങൾ ഏറ്റെടുത്തിരുന്നു. എന്നാൽ, സിജെപിയെ പോലെ ഫലപ്രദമായില്ല . .പക്ഷേ അവ എന്തുകൊണ്ട് വിജയിച്ചില്ല എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. ജനങ്ങളുടെ പൾസ് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട് ‘ എന്നാണ് ന്നാണ് തരൂർ പറഞ്ഞത്.
പെല്ലെറ്റ് ഗൺ ഉപയോഗിച്ച് വിദ്യാർഥികൾക്ക് നേരെ നടത്തിയ ആക്രമണം പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചത് രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ നടത്തിയ സമരവും ജെൻസിക്ക് വേണ്ടിയായിരുന്നു. ഇതൊന്നും കാണാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് ശശി തരൂരിനോടുതന്നെ ചോദിക്കണമെന്നും വേണുഗോപാൽ പറഞ്ഞു.
‘പാർട്ടി ചട്ടക്കൂടിന്റെ അച്ചടക്കത്തിൽ കോൺഗ്രസുകാർ നിന്നില്ലെങ്കിലും ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം മാത്രം പറയുന്നതിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രദ്ധിക്കണം. രാഹുൽ ഗാന്ധിയെ രണ്ട് കുറ്റം പറഞ്ഞാൽ ബിജെപിക്ക് ഇഷ്ടമാകും . രാഹുലിനെ മോശമായിട്ട് പറയുക എന്നതാണ് ബിജെപിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. അതിൽനിന്ന് നമ്മൾ അറിഞ്ഞോ അറിയാതെയോ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം’ വേണുഗോപാൽ പറഞ്ഞു
















