India

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

നാടകം കളിക്കുന്നത് സ്വന്തം നേട്ടങ്ങൾക്ക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി : ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ പങ്കെടുക്കാൻ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി . ഉർഫി ജാവേദിന് ഒരു ലക്ഷം രൂപയും പൂനം പാണ്ഡെയ്‌ക്ക് 20,000 രൂപയും നൽകിയിരുന്നു.

ദീപ്കെയെ പാകിസ്ഥാൻ ഏജന്റാണെന്നും, ഉമർ ഖാലിദിന്റെ പിന്തുണക്കാരൻ ആണെന്നും വിളിച്ചിട്ടുണ്ട്, അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഫൈസാൻ അൻസാരി പറഞ്ഞു . ന്യൂഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. ദീപ്കെ രാജ്യത്തിന്റെ അന്തരീക്ഷം നശിപ്പിച്ചു . ദിപ്കെയെ തടഞ്ഞില്ലെങ്കിൽ ഭാവിയിൽ അത് കൂടുതൽ കലാപങ്ങൾക്ക് കാരണമായേക്കാമെന്നും ഫൈസാൻ പറയുന്നു.

ഉർഫി ജാവേദ്, പൂനം പാണ്ഡെ എന്നിവരുൾപ്പെടെ നിരവധി സെലിബ്രിറ്റികൾ രാജ്യ തലസ്ഥാനത്തെ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ചിരുന്നു. ജന്തർ മന്തറിലെ പ്രതിഷേധത്തിൽ ഉർഫി ജാവേദ് പങ്കെടുത്തില്ലെങ്കിലും മുംബൈയിലെ പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ചിരുന്നു. ചില പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ഉർഫി പ്രതിഷേധ സ്ഥലവും സന്ദർശിച്ചിരുന്നു. ജൂലൈ 19 ന് പൂനം പാണ്ഡെ ജന്തർ മന്തർ സന്ദർശിക്കുകയും വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

ദീപ്കെയുമായി ബന്ധമുള്ള ആളുകൾ തന്നെ രണ്ടുതവണ ആക്രമിച്ചതായും ഫൈസാൻ അൻസാരി ആരോപിച്ചു. ആദ്യം പൂനെയിലും പിന്നീട് ഔറംഗാബാദിലും. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട് . അഭിജിത് ദീപ്കെയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും , ദീപ്കെ സ്വന്തം നേട്ടത്തിനായാണ് ഇത്തരം നാടകങ്ങൾ നടത്തുന്നതെന്നും ഫൈസാൻ അൻസാരി പറഞ്ഞു.

Recent Posts