India

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ഇത് കാലത്തിന്‍റെ കാവ്യനീതിയാണ്. ഒരു കാലത്ത് മോദി എന്ന ശക്തനായ നേതാവിനെ മുച്ചൂടും നശിപ്പിക്കാന്‍ സോണിയാഗാന്ധി നടത്തിയ കുപ്രസിദ്ധമായ കരുനീക്കങ്ങളുടെ കര്‍മ്മഫലം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം സോണിയാഗാന്ധി ദല്‍ഹിയിലെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ അറസ്റ്റിലായ മകള്‍ പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തി. തലസ്താനത്ത് അപ്പോള്‍ പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കുന്നത് മോദിയെന്ന പണ്ട് ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദര്‍ ദാമോദര്‍ മോദി. ഇത് കാലത്തിന്റെ കാവ്യനീതിയാണ്. ഒരു കാലത്ത് മോദി എന്ന ശക്തനായ നേതാവിനെ മുച്ചൂടും നശിപ്പിക്കാന്‍ സോണിയാഗാന്ധി നടത്തിയ കുപ്രസിദ്ധമായ കരുനീക്കങ്ങളുടെ കര്‍മ്മഫലം.

വാജ്പേയിക്ക് ശേഷം മോദി എന്ന ശക്തനായ ഭരണാധികാരി മോദി എന്ന നേതാവ് ദല്‍ഹിയില്‍ പ്രധാനമന്ത്രിയായി വരാന്‍ സാധ്യതയുണ്ടെന്ന് സോണിയാഗാന്ധിയും കൂട്ടരും കോണ്‍ഗ്രസിന്റെ ഭരണകാലത്ത് തിരിച്ചറിഞ്ഞിരുന്നു. മോദിയെ തടയാന്‍ സോണിയാഗാന്ധി നടത്തിയത് ക്രൂരമായ ഗൂഢപദ്ധതികള്‍ നിരവധിയായിരുന്നു. .

തീസ്തസെതല്‍വാദിനെയും സഞ്ജീവ് ഭട്ടിനെയും ആര്‍.ബി. ശ്രീകുമാറിനെയും ഉപയോഗിച്ച് മോദിയെ ഇരുട്ടറിയില്‍ തള്ളാന്‍ പദ്ധതി

2002ല്‍ ഗുജറാത്ത് കലാപമുണ്ടായതിന് ശേഷം മോദിയെ ആ കലാപത്തിന്റെ മുഖ്യപ്രതിയാക്കി മാറ്റി എന്നെന്നേയ്‌ക്കുമായി ഇരുട്ടറയില്‍ അടക്കുക എന്നതായിരുന്നു സോണിയയുടെ ഗൂഢപദ്ധതി. 2004ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് ശേഷമായിരുന്നു ഈ പദ്ധതി നടപ്പാക്കിയത്. കാരണം വാജ് പേയിയുടെ പിന്‍ഗാമിയായി മോദി ദേശീയരാഷ്‌ട്രീയത്തിലേക്ക് വന്നേക്കുമെന്ന അഭ്യൂഹം ദല്‍ഹിയില്‍ ശക്തമായിരുന്നു. അതോടെ മോദിയെ കേസില്‍ കുടുക്കി ജയിലില്‍ തള്ളുക എന്നതായി ലക്ഷ്യം.

ഇതിനായി അമേരിക്കയിലെ ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്നും വിദേശ ഫണ്ട് വാങ്ങുന്ന എന്‍ജിഒ സംഘടനയുടെ നേതാവ് തീസ്ത സെതല്‍വാദിനെ സോണിയ കൂട്ടുപിടിച്ചു. ഇവരെക്കൊണ്ട് ഗുജറാത്ത് വര‍്ഗ്ഗീയകലാപത്തെക്കുറിിച്ച് മോദിയെ പ്രതിയാക്കി കോടതിയില്‍ കേസ് നടത്തിച്ചു. മോദിയ്‌ക്കെതിരെ തെളിവ് ഉണ്ടാക്കാന്‍ അന്ന് ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെയും ഇന്‍റലിജന്‍സ് ബ്യൂറോ മേധാവി ആര്‍.ബി. ശ്രീകുമാര‍് എന്നിവരെയും സോണിയ കൂട്ടുപിടിച്ചു. കള്ളത്തെളിവുകള്‍ മോദിയ്‌ക്കെതിരെ സൃഷ്ടിച്ച് മോദിയെ പൂട്ടിയാല്‍ ഡബിള്‍ പ്രൊമോഷനായിരുന്നു വാഗ്ദാനം. മോദിയ്‌ക്കെതിരെ കേസ് നടത്താന്‍ ആദ്യം 30 ലക്ഷം രൂപയാണ് തീസ്ത സെതല്‍വാദിന് നല്‍കാനായി അഹമ്മദ് പട്ടേലിന്റെ കൈവശം സോണിയ കൊടുത്തയച്ചത്. നിരവധി വര്‍ഷങ്ങളാണ് വിവിധ കോടതികളില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള കേസ് കറങ്ങിനടന്നത്. ദേശീയ മാധ്യമങ്ങളെ ഉപയോഗിച്ച് ഗുജറാത്ത് കലാപത്തിലെ മുഖ്യവില്ലന്‍ എന്ന രീതിയില്‍ ചിത്രീകരിച്ച് മോദിയെ പല കുറിയാണ് വിചാരണ ചെയ്തത്.

എന്നാല്‍ ഈ കള്ളത്തെളിവുകള്‍ക്കെതിരെ മോദി കോടതിയില്‍ പോരാടി. ഒടുവില്‍ സുപ്രീംകോടതി തന്നെ മോദിയെ കുറ്റവിമുക്തനാക്കി. ഗുജറാത്തിലെ മോദി ഭരണത്തെ അട്ടിമറിക്കാൻ കോൺഗ്രസ് നേതാക്കളുടെ സഹായത്തോടെ സാമ്പത്തിക നേട്ടം കൈപ്പറ്റി തീസ്ത ഗൂഢാലോചന നടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. സോണിയയുടെ വലംകയ്യായ അഹമ്മദ് പട്ടേലായിരുന്നു തീസ്ത സെതല്‍വാദിന് പണം നല്‍കിയത്.

ഈ കേസില്‍ തീസ്ത സെതല്‍വാദിന്റെ മുന്‍ സഹായിയായിരുന്ന റയീസ് ഖാന്റെ മൊഴിയാണ് അഹമ്മദ് പട്ടേല്‍-തീസ്ത കൂടിക്കാഴ്ച പൊളിച്ചത്. 2002 ലെ ഗുജറാത്ത് കലാപത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്‌ട്രീയ ഉപദേഷ്ടാവായ അഹമ്മദ് പട്ടേൽ ടീസ്റ്റ സെതൽവാദിനെ വിളിച്ചപ്പോൾ താനും അവര്‍ക്കൊപ്പം പോയെന്ന് റയീസ് ഖാന്‍ വെളിപ്പെടുത്തി.

“2002 ലെ ഗുജറാത്ത് കലാപത്തിന് ശേഷം, അഹമ്മദ് പട്ടേൽ ആദ്യമായി സർക്യൂട്ട് ഹൗസിൽ കാണാൻ ടീസ്റ്റ സെതൽവാദിനെ വിളിച്ചപ്പോൾ, ഞാൻ അവരെ ടാഗ് ചെയ്തു. ബാബറി മസ്ജിദ് കലാപത്തിൽ അവരുടെ പങ്കിനെക്കുറിച്ച് തനിക്ക് പരിചയമുണ്ടെന്ന് അഹമ്മദ് പട്ടേൽ ടീസ്റ്റയോട് പറഞ്ഞു,” റയീസ് ഖാന്‍ മൊഴി നല്‍കി. “ആദ്യം 5 ലക്ഷം രൂപയും പിന്നീട് 25 ലക്ഷം രൂപയും ടീസ്റ്റ സെതൽവാദിന് കൈമാറി” എന്ന് അദ്ദേഹം പറഞ്ഞു. “അഹമ്മദ് പട്ടേൽ കോണ്‍ഗ്രസ് പാർട്ടിയിൽ നിന്നും രാജ്യത്തുടനീളമുള്ള ഏജൻസികളിൽ നിന്നും ടീസ്റ്റയ്‌ക്ക് ഫണ്ട് ഉറപ്പുനൽകി. തുടക്കത്തിൽ, ടീസ്റ്റയ്‌ക്ക് 5 ലക്ഷം രൂപ നൽകി. പിന്നീട്, 25 ലക്ഷം രൂപ ടീസ്റ്റയ്‌ക്ക് കൈമാറി,” റയീസ് ഖാന്‍ പറഞ്ഞു. ഇത് നിഷേധിക്കാന‍് തീസ്തയ്‌ക്കോ അഹമ്മദ് പട്ടേലിനോ കഴിഞ്ഞില്ല.

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകളില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിരുന്നു. 2022 ജൂണിൽ ഈ കണ്ടെത്തൽ സുപ്രീം കോടതി ശരിവെക്കുകയും മോദിക്ക് പൂർണ്ണ ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു

മോദിയെ വധിക്കാനെത്തിയ ലഷ്കര്‍ ഭീകരരായ ഇസ്രത്ത് ജഹാനും കൂട്ടരും

2004 ജൂൺ 15-ന് അഹമ്മദാബാദിന് സമീപം വെച്ച് ഗുജറാത്ത് പൊലീസിന്റെ ക്രൈംബ്രാഞ്ചും കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോയും (IB) ചേർന്നാണ് ഇസ്രത്ത് ജഹാൻ, ജാവേദ് ഷെയ്ഖ് (പ്രാണേഷ് പിള്ള) എന്നിവരടങ്ങുന്ന നാലംഗ സംഘത്തെ വെടിവെച്ചുകൊന്നത്. ഇവർ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ വന്ന ഭീകരരാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. .എന്നാല്‍ സോണിയാ ഗാന്ധി രാഷ്‌ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ച് ഈ റിപ്പോര്‍ട്ട് തിരുത്തിയെഴുതിച്ചു.

ഇസ്രത്ത് ജഹാനും കൂട്ടരും നരേന്ദ്ര മോദിയെ വധിക്കാൻ ലക്ഷ്യമിട്ടെത്തിയ ലഷ്‌കർ-ഇ-തൊയ്ബ (LeT) ഭീകരരായിരുന്നു എന്ന ആദ്യ സത്യവാങ്മൂലം സോണിയ ഗാന്ധി അട്ടിമറിച്ചു. പകരം അവരെ ഏറ്റുമുട്ടലിലൂടെ കൊല ചെയ്യുകയായിരുന്നു എന്നാക്കി റിപ്പോര്‍ട്ട് മാറ്റിയെഴുതിച്ചു. അവര്‍ ഭീകരരല്ല എന്നും വരുത്തിച്ചു. ഇസ്രത്ത് ജഹാന്‍ മുസ്ലിം ആയതിനാല്‍ മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദു ഭീകരതയുടെ ഇരയായിരുന്നു എന്നും കഥ മാറ്റിയെഴുതി. ഈ ലക്ഷ്യത്തിന് സിബിഐയെ വരെ ഉപയോഗപ്പെടുത്തി മോദിയും കൂട്ടരും ചേര്‍ന്ന് പൊലീസിനെ ഉപയോഗിച്ച് വ്യാജ ഏറ്റുമുട്ടലില്‍ ഇസ്രത്ത് ജഹാനെയും കൂട്ടരെയും കൊലപ്പെടുത്തിയെന്നും ഹിന്ദു ഭീകരതയുടെ ഭാഗമായാണ് ഈ കൊലപാതകമെന്നും ആണ് സോണിയയുടെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് തിരുത്തിയെഴുതിച്ചതെന്ന് ഈയിടെ ആര്‍വിഎസ് മണി എന്ന കേന്ദ്ര ആഭ്യന്തര ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത് കേട്ട് ഭാരതം ഞെട്ടി. എന്തായാലും സോണിയാ സൃഷ്ടിച്ച തീക്കടലെല്ലാം നീന്തിക്കടന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിക്കസേരയില്‍ നിന്നും ഇന്ത്യയുടെ പ്രധാനമന്ത്രിപദം വരെ എത്തി.

M

Recent Posts