ന്യൂദല്‍ഹി::സിജെപി ജൂലായ് 20നും കോണ്‍ഗ്രസ് ജൂലായ് 21നും നടത്തിയ ദല്‍ഹിയിലെ കലാപങ്ങള്‍ ഇന്ത്യയിലെ യുഎസ് എംബസി മുന്‍കൂട്ടി അറിഞ്ഞിരുന്നതായി സൂചന. ജൂലായ് 17ന് ദല്‍ഹിയിലെ യുഎസ് എംബസി പുറത്തുവിട്ട ജാഗ്രതാനിര്‍ദേശത്തില്‍ ദല്‍ഹിയിലെ 20നും 21നും കലാപം നടന്നേയ്‌ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ ആണ് ഈ വാര‍്ത്ത പുറത്തുവിട്ടിരിക്കുന്നത്.
ദല്‍ഹിയില്‍ എത്തുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ജാഗ്രതാനിര്‍ദേശത്തിലാണ് ദല്‍ഹയിലെ അമേരിക്കന്‍ എംബസി ദല്‍ഹിയില്‍ കഴിഞ്ഞ രണ്ട് ദിവസം അരങ്ങേറിയ കലാപത്തെക്കുറിച്ച് മൂന്ന് ദിവസം മുന്‍പേ പറഞ്ഞിരിക്കുന്നത്. അതിനര്‍ത്ഥം ദല്‍ഹിയില്‍ അരങ്ങേറാന്‍ പോകുന്ന കലാപത്തെക്കുറിച്ച് അമേരിക്ക മുന്‍കൂട്ടി അറിഞ്ഞിരുന്നു എന്ന് തന്നെയാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അമേരിക്കയുടെ കൂടി അറിവോടെയാണ് ഈ കലാപം നടന്നതെന്നാണ്. മാത്രമല്ല, ജൂലായ് 21ന് കര്‍ഷകരുടെ ഒരു സമ്മേളനം ദല്‍ഹിയിലെ കിസാന്‍ ഘട്ടില്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും സൂക്ഷിക്കണമെന്നും ഈ യുഎസ് എംബസി നിര്‍ദേശത്തില്‍ പരാമര്‍ശമുണ്ട്.
ജൂലൈ 20, 21 തീയതികളിൽ മധ്യ ഡൽഹിയിൽ വലിയ ജനക്കൂട്ടവും തടസ്സങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് 2026 ജൂലൈ 17 ന് ദൽഹിയിലെ യുഎസ് എംബസി പുറപ്പടുവിച്ച മുന്നറിയിപ്പ്. ജന്തർ മന്തർ, പാർലമെന്‍റ് ഹൗസ്, കിസാൻ ഘട്ട് എന്നിവയ്‌ക്ക് ചുറ്റുമുള്ള പ്രദേശങ്ങളെക്കുറിച്ച് ഈ ജാഗ്രതാനിര്‍ദേശം പ്രത്യേകം സൂചിപ്പിക്കുന്നു.
അമേരിക്കന്‍ എംബസി പുറപ്പെടുവിച്ച ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു:
–പാർലമെന്‍റിന്റെ മൺസൂൺ സമ്മേളനം ആരംഭിക്കുന്നതിനോടനുബന്ധിച്ച് ജൂലൈ 20 ന് വലിയ ജനക്കൂട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
–ദൽഹി പോലീസിൽ നിന്ന് സുരക്ഷാ നടപടികൾ ശക്തമാക്കാൻ സാധ്യതയുണ്ട്.
–ജൂലൈ 21 ന് കിസാൻ ഘട്ടിൽ ഒത്തുകൂടാൻ പദ്ധതിയിടുന്ന ഏകദേശം 250 ദേശീയ കർഷക സംഘടനകളുടെ ഒരു കൂട്ടായ്‌മയുടെ പ്രത്യേക പ്രതിഷേധം.
ജനക്കൂട്ടം ഒഴിവാക്കാനും, പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കാനും, ഗതാഗത കാലതാമസം ഒഴിവാക്കാന്‍ മറ്റു മാർഗങ്ങൾ ആസൂത്രണം ചെയ്യാനും, കുറഞ്ഞ പ്രൊഫൈൽ നിലനിർത്താനും യുഎസ് പൗരന്മാരോട് യുഎസ് എംബസി പുറപ്പെടുവിച്ച മുന്നറിയിപ്പ് ആവശ്യപ്പെട്ടിരുന്നു.
ഇപ്പോള്‍ അരങ്ങേറിയ രണ്ട് കലാപങ്ങളിലും യുഎസിനും പങ്കുണ്ടോ?
യുഎസ് അറിയാതെ ഇത്തരം കലാപങ്ങള്‍ നടക്കില്ലെന്ന കാഴ്ചപ്പാട് ശരിവെക്കുന്നതാണ് യുഎസ് എംബസിയുടെ മുന്നറിയിപ്പ് നിര്‍ദേശം. എങ്ങിനെയാണ് രണ്ട് കലാപങ്ങളും മുന്‍കൂട്ടി യുഎസ് എംബസി അറിഞ്ഞു എന്നത് ആശങ്കാകുലമാണ്.
ഇത് ഇന്ത്യയിലെ രാഷ്‌ട്രീയനിരീക്ഷകരെ ആശങ്കപ്പെടുത്തുന്നു. സാധ്യതയുള്ള തടസ്സങ്ങളെക്കുറിച്ച് പൗരന്മാരെ ഉപദേശിക്കുന്നതിനായി എംബസികൾ പതിവായി ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ്, പ്രാദേശിക വാർത്തകൾ, പോലീസ് പ്രഖ്യാപനങ്ങൾ, പൊതു പരിപാടികളുടെ ഷെഡ്യൂളുകൾ എന്നിവ നിരീക്ഷിക്കാരണ്ട്. പക്ഷെ എങ്ങിനെ കൃത്യമായി ജൂലായ് 20നും ജൂലായ് 21 നും നടന്ന ഈ കലാപങ്ങള്‍ മുന്‍കൂട്ടി കൃത്യമായി പ്രവചിക്കാന്‍ അമേരിക്കന്‍ എംബസിക്ക് കഴിഞ്ഞു എന്നതാണ് ആശങ്ക ഉളവാക്കുന്നത്.
“വലിയ ജനക്കൂട്ടം,” “വലിയ ഒത്തുചേരലുകൾ,” “വലിയ തോതിലുള്ളത്,” “ഗതാഗതത്തിൽ കാര്യമായ തടസ്സങ്ങൾ,” “കർശനമായ സുരക്ഷാ നടപടികൾ” തുടങ്ങിയ യുഎസ് ഉപദേശക സമിതിയിൽ ഉപയോഗിച്ചിരിക്കുന്ന ചില വാക്കുകളും വാക്യങ്ങളും ഈ സിജെപി, കോണ്‍ഗ്രസ് പ്രകടനങ്ങളിൽ യുഎസിന്റെ പങ്കിനെ ചോദ്യം ചെയ്യാൻ രാഷ്‌ട്രീയനിരീക്ഷകരെ പ്രേരിപ്പിക്കുന്നു.
ജൂലായ് 20ന് നടക്കുന്ന കലാപം കോക്രോച്ച് ജനത പാർട്ടി (സിജെപി)യുടേതാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും കൃത്യമായി വലിയ ജനക്കൂട്ടവും പ്രശ്നങ്ങളും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രസര്‍ക്കാരില്‍ വലിയ അമ്പരപ്പ് ഉളവാക്കിയിട്ടുണ്ട്.
















