Kerala

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്ക്കാത്ത രഞ്ജിനി ഹരിദാസ് രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചത് എന്തുകൊണ്ട്?

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: സാമൂഹിക പ്രതിബദ്ധതകള്‍ പലപ്പോഴും കാണിക്കാത്ത രഞ്ജിനി ഹരിദാസ് എങ്ങിനെ ദല്‍ഹിയിലെ സിജെപി സമരത്തിനെത്തി? പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസ് രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചത് എന്തുകൊണ്ട്? ആദ്യമായി ഒരു സമരത്തില്‍ എത്തിയപ്പോഴായിരിക്കണം പൊലീസ് ലാത്തിച്ചാര്‍ജ്ജ് കണ്ട് രഞ്ജിനി വൈകാരികമായി പ്രതികരിച്ചത്.

സിആര്‍പിഎഫിന്റെ റാപിഡ് ആക്ഷന്‍ ഫോഴ്സിനെതിരെ ഗുരുതരമായ ആരോപണമാണ് രഞ്ജിനി ഹരിദാസ് ഉയര്‍ത്തിയിരിക്കുന്നത്. ഏതെങ്കിലും തെളിവന്റെ അടിസ്ഥാനത്തിലാണോ ഈ ആരോപണം? രഞ്ജിനി ഹരിദാസിനുള്ളത് ആങ്കറിങ്ങിനെ ചരിത്രം മാത്രമാണ്. അതല്ലാതെ ഏതെങ്കിലും സാമൂഹികപ്രശ്നങ്ങളില്‍ ഇടപെട്ട് കണ്ടിട്ടില്ലാത്ത രഞ്ജിനി ഹരിദാസ് ഈ സമരത്തിന് സ്വയം പ്രചോദിതയായി എത്തിയെന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയുമോ? രഞ്ജിനി ഹരിദാസിനൊപ്പം നടി സിജ റോസും ഉണ്ടായിരുന്നു. തൃശൂരിലെ ഗായിക ജ്യോത്സനയും സോനം വാങ്ചുകിന്റെ സമരത്തെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയിരുന്നു.

ഇവര്‍ക്ക് സോനം വാങ്ചുകിന്റെ ചരിത്രം അറിയാമോ? ലഡാക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോനം വാങ്ചുകിന്റെ രണ്ട് സ്ഥാപനങ്ങളായ വാങ്ചുകിന് ലഡാക്കില്‍ രണ്ട് സംഘടനകളാണ് ഉള്ളത്. SECMOL(സ്റ്റുഡന്‍സ് എജ്യുക്കേഷണല്‍ ആന്‍റ് കള്‍ച്ചറല്‍ മൂവ്മെന്‍റ് ഓഫ് ലഡാക്ക്) ഉം HIAL (ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്സ് ലഡാക്ക്)ഉം. ഈ രണ്ട് സംഘടനകളും നേരിട്ടും പരോക്ഷമായും വിദേശ ഫണ്ടുകള്‍ വന്‍തോതില്‍ കൈപ്പറ്റുന്നവരാണ്. ഫോര്‍ഡ് ഫൗണ്ടേഷന്‍, റോക്ക് ഫെല്ലര്‍ ഫൗണ്ടേഷന്റെ റോക്ക് ഫെല്ലര്‍ ഫിലാന്തോപ്പി അഡ്വൈസേഴ്സ് എന്നീ സംഘടനകളും ജോര്‍ജ്ജ് സോറോസ് എന്ന എന്‍ജിഒകളെ തീറ്റിപ്പോര്രുന്ന അമേരിക്കന്‍ ശതകോടീശ്വരനും സോനം വാങ്ചുകിന്റെ സംഘടനകള്‍ക്ക് വന്‍തുക സംഭാവനകള്‍ നല്‍കുന്നുണ്ട്. പക്ഷെ ഈ ഫണ്ടുകള്‍ വാങ്ങുന്നവരുടെ പ്രവര്‍ത്തനങ്ങളില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടെന്ന് കണ്ടതോടെയാണ് ഇവരെയെല്ലാം നിരീക്ഷണലിസ്റ്റിള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോടികളുടെ ആസ്തി വാങ്ങി പ്രവര്‍ത്തിച്ചിരുന്നവരുടെ ഫണ്ട് നിലച്ചപ്പോള്‍ മോദി സര്‍ക്കാരിനെതിരെ പല രീതിയില്‍ ഇവര്‍ സമരം നടത്തുകയാണ്.

എസ് ഐടി എന്ന മറ്റൊരു അമേരിക്കന്‍ സംഘടനയുണ്ട്. അമേരിക്കക്കാര്‍ക്ക് വിദേശത്ത് ഉപരിപഠനത്തിന് കൂടി സഹായം നല‍്കുന്ന സംഘടനയാണ്. വിദേശത്തുള്ള മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ചേര്‍ന്നായിരിക്കും പഠനം. ഇങ്ങിനെ ലഡാക്കിലുള്ള വാങ്ചുകിന്റെ വിദ്യാഭ്യാസസ്ഥാപനത്തിലേക്ക് പഠിക്കാനെത്തിയ അമേരിക്കക്കാരി റെബേക്ക നോര്‍മന്‍ ലഡാക്കില്‍ എത്തിയ ശേഷം സോനം വാങ്ചുക്കുമായി പ്രണയത്തിലായി. ഈ സ്ത്രീയാണ് സോനം വാങ്ചുകിന്റെ ആദ്യ ഭാര്യ. ഇവരിലൂടെയാണ് സോനം വാങ്ചുക് വിദേശ ഫണ്ട് വാങ്ങാന്‍ പഠിച്ചത്. ഇവര്‍ വഴിയാണ് എസ് ഐടിയിലേക്ക് ഫോര്‍ഡ് ഫൗണ്ടേഷന്റെ ഫണ്ട് സോനം വാങ്ചുക് വാങ്ങിയിരുന്നത്. പിന്നീട് റെബേക്ക നോര്‍മനും സോനം വാങ്ചുകും വിവാഹമോചിതരായി. അതിന് ശേഷം 2025ലാണ് ഇപ്പോഴത്തെ ഭാര്യയായ ഡോ. ഗീതാഞ്ജലി ആംഗ്മോയെ വിവാഹം കഴിക്കുന്നത്.

സിജെപി പാര്‍ട്ടിയിലൂടെ ഒരു അവസരം കൈവന്നപ്പോള്‍ സോനം വാങ്ചുക്ക് ആ പ്ലാറ്റ് ഫോം ഉപയോഗിച്ചു എന്നേയുള്ളൂ എന്നതാണ് വാസ്തവം. വാങ്ചുകിനെ കേന്ദ്രസര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് നീക്കിയത് ജയിലിലേക്കല്ല, സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കാണ്. അവിടെ വാങ്ചുകിന് വിദഗ്ധ ചികിത്സയാണ് കിട്ടുന്നത്. ഇക്കാര്യം ദല്‍ഹി കോടതിയെ സഫ്ദര്‍ജംഗ് ആശുപത്രിക്കാര്‍ അറിയിച്ചതുമാണ്. അതിനെയാണ് രഞ്ജിനി ഹരിദാസ് വെള്ളവസ്ത്രത്തില്‍ ഒരു ശവത്തെ കൊണ്ടുപോകുംപോലെ വാങ്ചുകിനെ കൊണ്ടുപോകുന്നത് കണ്ടപ്പോള്‍ മനസ്സലിഞ്ഞ് താന്‍ സിജെപി സമരത്തില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ച ദല്‍ഹിയില്‍ എത്തിയതെന്ന് പ്രതികരിച്ചിരിക്കുന്നത്.

Recent Posts