Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

പാര്‍വ്വതി തെരുവോത്ത് ഇടത് സര്‍ക്കാരിനെതിരെ കത്തെഴുതിയപ്പോള്‍ അന്ന് പാര്‍വ്വതി തെരുവോത്തിനെ ആദ്യം ആക്രമിക്കാന്‍ രംഗത്തെത്തിയും മാലാ പാര്‍വ്വതി തന്നെയാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: നടി മാലാപാര്‍വ്വതി ബിജെപിയ്‌ക്കെതിരെയും ശ്വേതാമേനോനെതിരെയും നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍.

കേരള സ്റ്റോറി എന്ന സിനിമ കണ്ട് അയ്യേ ഇത് എന്തൊരു സിനിമ എന്ന് പറഞ്ഞത് മലയാളി മാത്രമാണെന്നും കേരളത്തെ ഒരു മതതീവ്രവാദസംസ്ഥാനമായി മുദ്രകുത്താന്‍ വടക്കേയിന്ത്യക്കാര്‍ തയ്യാറെടുത്ത് നില‍്ക്കുകയാണെന്നും പറയുന്ന മാലാ പാര്‍വ്വതിയുടെ ഒരു വീഡിയോയ്‌ക്കാണ് ധ്വനി ഉത്തമന്‍ എണ്ണിയെണ്ണി മറുപടി പറയുന്നത്. നാളെ മലപ്പുറം ജില്ലയെ ഒരു കാശ്മീരായി മുദ്രകുത്തി അവിടെ രാഷ്‌ട്രപതി ഭരണം വന്നാല്‍ അതിനെ ചോദ്യം ചെയ്യാന്‍ കേരളവും തമിഴ്നാടും മാത്രമേ ഉണ്ടാകൂ എന്നും യാതൊരു ലോജിക്കുമില്ലാതെ മാലാ പാര്‍വ്വതി തന്റെ വീഡിയോയില്‍ പറയുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിലാണ് ധ്വനി ഉത്തമന്‍ എന്ന പെണ്‍കുട്ടിയുടെ മാലാ പാര്‍വ്വതിയെ വിമര്‍ശിക്കുന്ന വീഡിയോ വന്നത്.

മാലാ പാര്‍വ്വതിയുടെ എസ് എഫ് ഐ, സിപിഎം ബന്ധം എത്രത്തോളം ഉറപ്പുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് ധ്വനി ഉത്തമന്റെ മറുപടി ആരംഭിക്കുന്നത്. “മാലാ പാര്‍വ്വതിയും സതീശനും തിരുവനന്തപുരത്ത് എസ് എഫ് ഐ പ്രവര്‍ത്തകരായിരുന്നു. രണ്ടുപേരും പ്രേമിച്ച് വിവാഹം കഴിച്ചവര്‍. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ പാര്‍വ്വതി എസ് എഫ് ഐയുടെ യൂണീവേഴ്സിറ്റിയൂണിയന്‍ കൗണ്‍സിലറായിരുന്നു. തിരുവനന്തപുരം വിമന്‍സ് കോളെജില്‍ ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍ എസ് എഫ് ഐയുടെ വൈസ് ചെയര്‍പേഴ്സണായി പാര്‍വ്വതി മത്സരിച്ചു ജയിച്ചു. സതീശന്‍ അപ്പോള്‍ യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി. പിന്നീട് സിഡിറ്റിലെ ജോലിയുമായി സതീശനും വക്കീലും പത്രപ്രവര്‍ത്തകയുമായി.പാര്‍വ്വതിയും മുന്നോട്ട് പോയി. 2006 മുതല്‍ ഇരുവരും പല കമ്പനികളിലും പിആര്‍ കണ്‍സള്‍ട്ടന്‍റായും പ്രവര്‍ത്തിച്ചു. അങ്ങിനെ പാര്‍ട്ടിബന്ധത്തിലൂടെയാണ് ഇവര്‍ ഇവരുടെ ജീവിതം കെട്ടിപ്പടുത്തത്.” – ധ്വനി ഉത്തമന്‍ പറയുന്നു.

മേക്കപ്പ് ആര്‍ട്ടിസ്റ്റായ സീമ വിനീതിനോട് രാത്രി 12 മണിക്ക് അശ്ലീല കമന്‍റ് ഇട്ടപ്പോള്‍ മകനെ ന്യായീകരിച്ച് മാലാ പാര്‍വ്വതി രംഗത്ത് വന്നു. പറഞ്ഞതെന്തെന്നോ മകന്‍ കണ്‍സെന്‍റ് (സമ്മതം) ചോദിച്ചല്ലേയുള്ളൂ, അല്ലാതെ അവരെ ആക്രമിച്ചതൊന്നുമല്ലല്ലോ എന്നാണായിരുന്നു മാലാപാര്‍വ്വതിയുടെ ന്യായീകരണമെന്നും ധ്വനി ഉത്തമന്‍ ചൂണ്ടിക്കാട്ടുന്നു. .

“പാര്‍വ്വതി തെരുവോത്ത് ഇടത് സര്‍ക്കാരിനെതിരെ കത്തെഴുതിയപ്പോള്‍ അന്ന് പാര്‍വ്വതി തെരുവോത്തിനെ ആദ്യം ആക്രമിക്കാന്‍ രംഗത്തെത്തിയും മാലാ പാര്‍വ്വതി തന്നെയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യാതൊരു സത്യസന്ധതയും ഇല്ലാതെ അഭിപ്രായങ്ങള്‍ പറയുന്നവരാണ് മാലാ പാര്‍വ്വതി. രഞ്ജിനി ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ ഇവരെ പരസ്യമായി പരിഹസിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വരെ ഇവര്‍ ശ്വേതാമേനോന്റെ പ്രൊമോട്ടറായിരുന്നു. ഇപ്പോള്‍ ശ്വേതയ്‌ക്കെതിരെയുള്ള വ്യാജപ്രചാരണം നയിക്കുന്നത് തന്നെ മാലാ പാര്‍വ്വതിയാണ്. ശ്വേതാമേനോന്‍ ഒരു പിആര്‍ കമ്പനിയെ വെച്ചുകൊണ്ടാണ് ശത്രുക്കളെ ആക്രമിക്കുന്നതെന്ന് പറയുന്നത് തന്നെ പണ്ട് പിആര്‍ ആയി ജോലി ചെയ്തിരുന്നു മാലാ പാര്‍വ്വതിയാണെന്നതാണ് തമാശ.”- ധ്വനി ഉത്തമന്‍ പറയുന്നു.

“രണ്ടു കോടി രൂപ വാങ്ങി ശ്വേതമാനോന്‍ ബിജെപിയ്‌ക്ക് ഒപ്പിച്ചുകൊടുത്ത സ്ഥാനാര്‍ത്ഥി ആരാണെന്ന് മാലാ പര്‍വ്വതി പറയണം. നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്ത് മൂന്ന് മാസം തികയ്‌ക്കാത്ത മലയാളിക്ക് ഇത് അറിയാന്‍ ഒരു കൗതുകമൊക്കെയുണ്ട്. അതുപോലെ 15 കോടി രൂപ അദാനി ഗ്രൂപ്പ് സിഎസ് ആര്‍ ഫണ്ടായി അമ്മ എന്ന സംഘടനയ്‌ക്ക് കൊടുക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു എന്ന് ആരോപിക്കുമ്പോള്‍ എന്തിനാണ് ബിജെപിയുടെ പേര് കൂടി ഇതിലേക്ക് വലിച്ചിട്ടത് എന്ന കാര്യത്തിന് കൂടി മാലാ പാര്‍വ്വതി മറുപടി പറയണം. നരേന്ദ്രപ്രസാദും ഭരത് ഗോപിയും സുകുമാരനും ശിവജിയും മാടമ്പ് കുഞ്ഞുകുട്ടനും ബീയാര്‍ പ്രസാദും രമേശന്‍ നായരും എല്ലാം ബിജെപിക്കാരായിരുന്നു. ഇപ്പോള്‍ ബിജെപിയുടെ എംപിയായ സുരേഷ് ഗോപി നല്‍കിയ 25000 രൂപയിലാണ് അമ്മ എന്ന സംഘടന ആരംഭിച്ചത് എന്ന് ഓര്‍ക്കുന്നതും നല്ലതാണ്. നിങ്ങളുടെ അമ്മ എന്ന സംഘടനയിലെ ഒന്നാമത്തെ മെമ്പര്‍ഷിപ്പ് കീറിക്കൊടുത്ത ആളാണ് ഇന്ന് കേന്ദ്രമന്ത്രിയായിരിക്കുന്ന സുരേഷ് ഗോപി. അമ്മ എന്ന സംഘടനയില്‍ നിറയെ ബിജെപിക്കാരുണ്ടെന്നും ഓര്‍ക്കണം.”- ധ്വനി ഉത്തമന്‍ പറയുന്നു.

Recent Posts