ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്.സി.ജോസഫിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എംഎൽഎ മാർക്കണ്ഡയനെ ഇന്ന് അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ടിവികെ അംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൂത്തുക്കുടി ജില്ലയിലെ വിലത്തികുളം മേഖലയിൽ പോലീസ് വൻതോതിൽ എത്തുകയും എംഎൽഎയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർ നിയമനടപടികൾക്കായി എംഎൽഎയെ പിന്നീട് കസ്റ്റഡിയിലെടുത്തു.
മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് തൂത്തുക്കുടി ജില്ലയിലെ വിലത്തികുളം നിയോജക മണ്ഡലത്തിൽ നടന്ന പൊതുയോഗത്തിൽ എംഎൽഎ നടത്തിയ പ്രസംഗത്തിനെതിരെ തമിഴക വെട്രി കഴകം (ടിവികെ) അംഗങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.
ചടങ്ങിനിടെ, മുഖ്യമന്ത്രി വിജയിയെ പരാമർശിച്ച് മാർക്കണ്ഡയൻ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചായിരുന്നു പരാതി.
മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിന്റെ പേരിൽ ഡിഎംകെ എംഎൽഎ: അനിത രാധാകൃഷ്ണൻ തൂത്തുക്കുടിയിൽ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് മാർക്കണ്ഡേയന്റെ അറസ്റ്റ്.
















