ചെന്നൈ: ഡിഎംകെയുടെ അഴിമതി ചൂണ്ടിക്കാട്ടാന്‍ മുഖ്യമന്ത്രി വിജയ് സെപ്തബര്‍ ഏഴ് തിങ്കളാഴ്ച നിയമസഭയില്‍ ഉദ്ധരിച്ചത് കവി കണ്ണദാസന്റെ വരികള്‍. ഡിഎംകെയെക്കുറിച്ച് കണ്ണദാസന്‍ പറഞ്ഞത് ഇതാണ്:”പേശിപ്പഴകിയ പൊയ്, വാങ്ങിപ്പഴകിയ കൈ, കോട്ടുപ്പഴകിയ പൈ….”. വിജയ് ഇത് പറഞ്ഞുനിര്‍ത്തിയതും നിയമസഭയില്‍ ടിവികെ എംഎല്‍എമാര്‍ മേശയില്‍ ഇടിച്ച് പിന്തുണയ്‌ക്കുകയായിരുന്നു.
“മുൻ ഡിഎംകെ ഭരണകാലത്ത് അഴിമതി നിറഞ്ഞതായി ഞാൻ പറഞ്ഞ മൂന്ന് വകുപ്പുകളുടെ ഫയലുകൾ തുറക്കാൻ ഡിഎംകെ എന്നെ വെല്ലുവിളിച്ചു. അവ തുറക്കുന്നതിന് മുമ്പ്, 1988 ലെ ഡിഎംകെ സർക്കാരിന്റെ അഴിമതിയെക്കുറിച്ചുള്ള സർക്കാരിയ കമ്മീഷൻ റിപ്പോർട്ട് വായിക്കണമെന്ന് തോന്നി. മുൻ മുഖ്യമന്ത്രി കരുണാനിധി മുഖ്യമന്ത്രി എന്ന നിലയിൽ തന്റെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തതായി സർക്കാരിയ കമ്മീഷൻ അതിന്റെ റിപ്പോർട്ടിൽ എടുത്തുകാണിച്ചിട്ടുണ്ട്. പാർട്ടി ഫണ്ടുകൾ വഴി ഡിഎംകെ അഴിമതി നടത്തിയതായി ഇഡി ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ ഭരണകാലത്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മന്ത്രി സെന്തിൽ ബാലാജി എന്നിവർ പാർട്ടി ഫണ്ടിന്റെ പേരിൽ പണം പിരിച്ചതായി ഇഡി പരാമർശിച്ചു.”- വിജയ് പറഞ്ഞു.
















