ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോര്‍ക്കില്‍ മേയര്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മുസ്ലിം വോട്ടര്‍മാരെ സന്തോഷിപ്പിക്കാനാണ് സൊഹ്റാന്‍ മംദാനി വീമ്പിളക്കിയത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ന്യൂയോര്‍ക്കില്‍ കാലുകുത്തിയാല്‍ അറസ്റ്റ് ചെയ്യും എന്നായിരുന്നു സൊഹ്റാന്‍ മംദാനിയുടെ പ്രഖ്യാപനം.
എന്നാല്‍ ഇപ്പോഴിതാ ആ വെല്ലുവിളി സ്വീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ന്യൂയോര്‍ക്ക് സന്ദര്‍ശിക്കാനിരിക്കുകയാണ്. എന്നാൽ വിദേശ നേതാവിനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിടാൻ തനിക്ക് അധികാരമുണ്ടോയെന്ന് അറിയില്ലെന്നും ഇക്കാര്യം നിയമവിദഗ്ധരുമായി കൂടിയാലോചിക്കുകയാണെന്നും മാറ്റിപ്പറയുകയാണ് മംദാനി ഇപ്പോള്‍. യു.എൻ സമ്മിറ്റിൽ പങ്കെടുക്കാനാണ് നെതന്യാഹു ന്യൂയോർക്കിലെത്തുന്നത്.
എന്നാൽ ഇക്കാര്യത്തിൽ തനിക്ക് അധികാരമുണ്ടോ എന്ന വ്യക്തതയില്ലെന്ന് പറയുകയാണ് മംദാനി ഇപ്പോള്‍. . ഒരു വിദേശ നേതാവിനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിടാൻ തനിക്ക് അധികാരമുണ്ടോ എന്നറിയില്ല. ഇക്കാര്യം നിയമവിദഗ്ധരുമായി കൂടിയാലോചിക്കുകയാണെന്നും മംദാനി പറയുന്നു.
മംദാനിയുടെ പ്രതികരണത്തോട് കടുത്ത ഭാഷയിലാണ് ഇസ്രയേൽ പ്രതികരിച്ചത്. ന്യൂയോർക്കിലെ യഹൂദവിരുദ്ധതെ നേരിടുന്നതിന് പകരം വാർത്തകളുണ്ടാക്കുകയും ഇസ്രയേലിനെ ആക്രമിക്കുകയുമാണ് മംദാനി ചെയ്യുന്നതെന്ന് യു.എന്നിലെ ഇസ്രയേൽ അംബാസിഡർ ഡാനി ഡനോൻ വിമർശിച്ചിരുന്നു. നെതന്യാഹു ന്യൂയോർക്കിൽ വരുമെന്നും യു.എൻ ജനറൽ അസംബ്ലിയെ അഭിമാനത്തോടെ അഭിസംബോധന ചെയ്യുമെന്നും അംബാസിഡർ പറഞ്ഞു. ആരെങ്കിലും അറസ്റ്റ് ചെയ്യപ്പെടുന്നെങ്കിൽ അത് മംദാനിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
















