തിരുവനന്തപുരം::അറുപതുകളിൽ കേരളത്തിൽ നടന്ന നക്സൽ സായുധപോരാട്ടത്തിന്റെ മുൻനിരയിൽ നിന്ന വിപ്ലവകാരി , ഫിലിപ് എം പ്രസാദ് ഇന്ന് ആത്മീയവാദിയാണ്. നക്സലിസത്തില്‍ നിന്നും ആത്മീയതയിലേക്ക് നടന്നതിനെക്കുറിച്ച് ഈയിടെ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അതിന് കാരണമായി വര്‍ത്തിച്ചത് രണ്ട് മഹാസന്യാസിമാരാണ്. നിസര്‍ഗ്ഗ മഹാരാജും സത്യസായിബാബയും.
നക്സലൈറ്റായി പ്രവര്‍ത്തിച്ച് സമയം കളഞ്ഞതില്‍ കുറ്റബോധമുണ്ടോ എന്ന ഒരു യൂട്യൂബറുടെ ചോദ്യത്തിന് മുന്‍കാലനക്സൈലറ്റായ ഫിലിപ്പ് എം പ്രസാദ് പറഞ്ഞതിങ്ങിനെ:::”ഭൂതകാല ചെയ്തികളെക്കുറിച്ച് കുറ്റബോധമില്ല.കാരണം സത്യസായിബാബ പറഞ്ഞതുപോലെ ഈ വര്‍ത്തമാന കാലം മാത്രമേ ഉള്ളൂ. ഓണ്‍ലി ഒമ്നി പ്രസന്‍റ്. ഭൂതകാലം എന്നൊന്നില്ല”.
കഴിഞ്ഞതെല്ലാം ചേര്‍ന്നതിന്റെ ഒരുമിച്ചുള്ള ഫലമാണ് നമ്മള്‍ ഇന്ന് നില്‍ക്കുന്ന വര്‍ത്തമാനകാലം. ജീവിതത്തിന്റെ പഴയ പടവുകളെ നോക്കി നമ്മള്‍ പരിഹസിക്കേണ്ടതില്ല. തന്റെ ഗുരുവായ നിസ്സര്‍ഗ്ഗ മഹാരാജ് തനിക്ക് പറഞ്ഞുതന്ന ഒരു മഹാമന്ത്രമുണ്ട്. അത് “എവരിതിങ്ങ് ഈസ് ദ കോസ് ഓഫ് എവരിതിങ്ങ്” എന്നതാണ്. ജീവിതത്തില്‍ ഒന്നിനെ വേര്‍തിരിച്ചു കാണാന്‍ കഴിയില്ല. ഒന്നിന്റെ കാരണമാണ്. അടുത്തത്. അതിന്റെ കാരണമാണ് തൊട്ടടുത്തത്. അതായത് “എവരിതിങ്ങ് ഈസ് ദ കോസ് ഓഫ് എവരിതിങ്ങ്”…ഓരോന്നും മറ്റൊന്നിന്റെ കാരണമാണ്. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി സമയം പാഴാക്കിയതില്‍ ദുഖമുണ്ടോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരു സ്ത്രീ എന്റെ ജീവിതത്തിലേക്ക് വന്നു. അവര്‍ അതുപോലെ ഇറങ്ങിപ്പോവുകയും ചെയ്തു. അങ്ങിനെ അവര്‍ പോയതുകൊണ്ടാണ് ഞാന്‍ എന്റെ ഗുരുവായ നിസര്‍ഗ മഹാരാജില്‍ എത്തിച്ചേര്‍ന്നത്. മഹാരാഷ്‌ട്രയിലെ മുംബൈയില്‍ ആരും അറിയാതെ കഴിഞ്ഞിരുന്ന മഹാസന്യാസിയായ എന്റെ ഗുരു.
ഇപ്പോള്‍ ഞാന്‍ കൈലാസത്തില്‍ ജീവിച്ചിരുന്ന ഒരു സന്യാസിയുടെ വീഡിയോ കേള്‍ക്കുകയാണ്. അത് കേട്ടപ്പോള്‍ തോന്നി ഇനി ഒന്നുകൂടി ജനിക്കണം. എന്നിട്ട് കൈലാസത്തിലൂടെ നടക്കണം എന്ന്.
സത്യസായി ബാബ എന്റെ ചെവിയില്‍ ആവര്‍ത്തിച്ച് പഠിപ്പിച്ച കാര്യമുണ്ട്. ഒമ്പത് തവണയാണ് സായിബാബ അക്കാര്യം എന്റെ ചെവിയില്‍ പറഞ്ഞത്. അത് ഇതാണ് ഡോണ്ട് ഹാവ് ഗ്രില്‍റ്റി കോണ്‍ഷ്യസ്നസ് . ഒരിയ്‌ക്കലും കുറ്റബോധത്തോടെ ഇരിയ്‌ക്കരുത്. – ഫിലിപ്പ് എം പ്രസാദ് പറഞ്ഞു.
സത്യസായിബാബ പറഞ്ഞ മറ്റൊരു കാര്യമുണ്ട്. ഓണ്‍ലി ഒമ്നി പ്രസന്‍റ്. എന്ന കാര്യം. .അതായത് പരമമായ വര്‍ത്തമാനകാലമല്ലാതെ മറ്റൊന്നും ജീവിതത്തില്‍ ഇല്ല എന്ന കാര്യം. ഈ നിമിഷം മാത്രമേ സത്യമായുള്ളൂ. അതിനാല്‍ കഴിഞ്ഞ കാലങ്ങളിലേക്ക് പോവുകയും അതിനെക്കുറിച്ച് ദുഖിക്കുന്നതിലും അര്‍ത്ഥമില്ല. -ഫിലിപ്പ് എം പ്രസാദ് പറഞ്ഞു.
















