Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 1, 2026, 03:13 am IST
in Editorial
കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

തിരുവനന്തപുരം കടയ്‌ക്കാവൂരിനടുത്ത് മഹാകവി കുമാരനാശാന്‍ പിറന്നുവീണ കയിക്കരയിലെ തറവാടിരുന്ന സ്ഥലത്ത് മീന്‍ ചന്ത തുടങ്ങുന്നു എന്ന വാര്‍ത്ത സാംസ്‌കാരിക കേരളത്തിന് കടുത്ത അപമാനമാണ്. ഭാരതീയ സംസ്‌കാരത്തിന്റെ ഉജ്ജ്വല വക്താവും, സാമൂഹ്യ പരിവര്‍ത്തനത്തിന്റെ മുന്നണി പോരാളിയുമായിരുന്ന കുമാരനാശാന്‍ പിറന്നുവീണ മണ്ണില്‍ ആ മഹാപുരുഷന്റെ ഓര്‍മ്മകളെ അവഹേളിക്കുന്ന വിധത്തില്‍ സംഘടിത മതശക്തികള്‍ പെരുമാറുന്നത് അങ്ങേയറ്റം അപലപനീയമാണ്. ആധുനിക കേരളത്തിന്റെ സൃഷ്ടിക്കുവേണ്ടി എഴുത്തിലൂടെയും പ്രവൃത്തിയിലൂടെയും പോരാടിയ മഹാത്മാവിന്റെ ആത്മാവ് ഈ നന്ദികേട് കണ്ട് വേദനിക്കാതിരിക്കില്ല. മതിയായ രേഖകളില്ലാതെ സ്ഥലം കൈവശപ്പെടുത്തിയ ഒരു പള്ളി അധികൃതരാണ് പ്രബുദ്ധ കേരളത്തിന്റെ മുഖത്ത് കരിവാരി തേയ്‌ക്കുന്ന പ്രവൃത്തി ചെയ്യുന്നത്.

പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് മഹാകവിയുടെ തറവാടിരുന്ന ഭൂമി ക്രൈസ്തവ പള്ളി അധികൃതര്‍ കയ്യടക്കിയിരിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കടല്‍ത്തീരത്തു നിന്ന് ഇവിടേക്ക് മീനെത്തിച്ച് വില്‍പ്പന നടത്താനാണ് ശ്രമം. ഇതിനു വേണ്ടിയുള്ള കെട്ടിട നിര്‍മാണത്തിനു പഞ്ചായത്ത് അധികൃതര്‍ നിയമവിരുദ്ധമായി അനുമതി നല്‍കിയെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.അനധികൃത മത്സ്യമാര്‍ക്കറ്റിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ല.

കുമാരനാശാന്റെ തറവാടിരുന്ന സ്ഥലം ഇപ്പോള്‍ പള്ളിപ്പറമ്പ് എന്ന പേരിലാണത്രേ അറിയപ്പെടുന്നത്. മഹാകവിയുടെ ഇളയമ്മയാണ് അവസാനമായി ഇവിടെ താമസിച്ചിരുന്നത്. ഇവരെ ബന്ധുക്കള്‍ കൂട്ടിക്കൊണ്ടു പോയശേഷം ഈ സ്ഥലം ചിലര്‍ കയ്യേറുകയായിരുന്നുവത്രേ.

ഈഴവര്‍ മതം മാറി ക്രൈസ്തവരാകണമെന്ന് സി. വി.കുഞ്ഞിരാമനും സി. കേശവനുമൊക്കെ ആവശ്യപ്പെട്ടിരുന്ന കാലത്ത് സനാതനധര്‍മത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് ‘മതപരിവര്‍ത്തന രസ വാദം’ എഴുതി മതപരിവര്‍ത്തനത്തെ പ്രതിരോധിച്ചയാളാണ് കുമാരനാശാന്‍. ഹിന്ദുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ 1921ലെ മാപ്പിള ലഹളക്കെതിരെ ദുരവസ്ഥ എന്ന കാവ്യത്തിലൂടെ ധീരമായി പോരാടിയ ചരിത്രവും കുമാരനാശാനുണ്ട്. ഈ രണ്ട് കാര്യങ്ങളിലും ശ്രീനാരായണ ഗുരുദേവന്റെ പിന്തുണ ആശാനുണ്ടായിരുന്നു. ഇക്കാരണത്താല്‍ സംഘടിത മതശക്തികള്‍ മഹാകവിക്കെതിരെ രംഗത്തുവന്നിരുന്നു. ഇവരുടെ പിന്മുറക്കാരാണ് ഇപ്പോള്‍ അശാന്‍ പിറന്നുവീണ മണ്ണും പിടിച്ചെടുത്തിരിക്കുന്നത്.

ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. തിരുവനന്തപുരം നന്തന്‍കോട് റോഡിലുള്ള എസ്ഡിപി യോഗത്തിന്റെ സ്ഥാപകനായിരുന്ന ഡോക്ടര്‍ പല്പുവിന്റെ സ്മൃതി കുടീരം അവഗണിക്കപ്പെട്ട നിലയിലാണ്.

ചെമ്പഴന്തിയില്‍ ശ്രീ നാരായണ ഗുരുദേവന്‍ അക്ഷരാഭ്യാസം തുടങ്ങിയ കളരിയും വിസ്മൃതിയിലാണ്. ഇതിനു പിന്നാലെയാണ് എസ്എന്‍ഡിപി യോഗത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന കുമാരനാശാന്റെ തറവാടു കയ്യേറി മീന്‍ ചന്ത സ്ഥാപിക്കുന്നത്. ഇതിനൊക്കെ വഴിയൊരുക്കുന്നതില്‍ ഗുരുദേവനെ ബൂര്‍ഷ്വാ പരിഷ്‌കരണ വാദിയായി ചിത്രീകരിച്ച് കുരിശില്‍ തറച്ച വര്‍ഗസമരക്കാരുടെ പങ്ക് വളരെ വലുതാണ്.
ഇതിനെതിരെ പ്രതികരിക്കാനുള്ള ഉത്തരവാദിത്വം സാംസ്‌കാരിക നായകന്മാര്‍ക്കും ഇപ്പോഴത്തെ എസ്എന്‍ഡിപി യോഗ നേതൃത്വത്തിനും ഹിന്ദു സംഘടനകള്‍ക്കുമുണ്ട്.

Tags: Sree Narayan Guru#kumaranaasaanതൊമ്മന്‍വിളാകം തറവാട്മഹാകവി കുമാരനാശാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Vicharam

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

Samskriti

‘വിദ്യയുടെ തീര്‍ത്ഥാടനം’, ഗുരുപാദം തേടി…

Main Article

വിശ്വം നിറഞ്ഞ ഗുരുസ്വരൂപം; ശ്രീനാരായണ മഹാപരിനിര്‍വ്വാണ ശതാബ്ദി ആഘോഷം രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നാളെ ഉദ്ഘാടനം ചെയ്യും

ആസ്‌ട്രേലിയയിലെ മെല്‍ബെണില്‍ ശ്രീനാരായണഗുരു സോഷ്യല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഗുരുദര്‍ശന സമീക്ഷ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ലോകം ഒന്നായി തീരുന്ന ഒരു കാലം ഉണ്ടാകുമെന്ന് ഗുരുദേവന്‍ പ്രവചിച്ചിട്ടുണ്ട്: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.