Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

അനുമതി നല്‍കിയത് കായിക്കര കുമാരനാശാന്‍ സ്മാരകം സെക്രട്ടറി പഞ്ചായത്ത് പ്രസിഡന്റായിരിക്കെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2026, 11:53 pm IST
in Kerala
കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

തിരുവനന്തപുരം: മഹാകവി കുമാരനാശാന്‍ ജനിച്ച തൊമ്മന്‍വിളാകം തറവാട്ടില്‍ മീന്‍ചന്ത തുടങ്ങാനുള്ള ഒത്താശ നല്‍കിയത് പഞ്ചായത്തിലെ ഇടത് ഭരണസമിതി. ചന്ത അനുവദിച്ചത് 2020-25 ലെ ഭരണസമിതിയും പള്ളി കമ്മിറ്റി ഭാരവാഹികളും തമ്മിലുള്ള രഹസ്യ ധാരണയില്‍. തൊമ്മന്‍വിളാകത്ത് തറവാട് നിലനിന്ന സ്ഥലം പള്ളിയുടെ പുരയിടമാണെന്ന നിലയില്‍ ചന്തനിര്‍മാണത്തിന് അനുമതി നല്‍കിയത് കായിക്കര കുമാരനാശാന്‍ സ്മാരകം സെക്രട്ടറി പഞ്ചായത്ത് പ്രസിഡന്റായിരിക്കെ.

ഇടത് രാഷ്‌ട്രീയ ഭിഷാംദേഹികളുടെ അഭയസങ്കേതമായിത്തീര്‍ന്ന കായിക്കര കുമാരനാശാന്‍ സ്മാരകത്തിന്റെ നിലവിലെ സെക്രട്ടറി വി. ലൈജു പഞ്ചായത്ത് പ്രസിഡന്റായിരുന്ന 2020- 25 ലാണ് ആശാന്റെ തറവാട് വക ഭൂമി പള്ളികമ്മിറ്റി പൂര്‍ണമായും കൈയടക്കിയത്. ഏതാനും വര്‍ഷം മുമ്പുവരെ കായിക്കര സ്മാരകത്തില്‍ കുമാരനാശാന്റെ ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍ നിലവില്‍ ചന്തനിര്‍മാണത്തിന് ഒരുക്കിയിരിക്കുന്ന വസ്തുവിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു പരിപാടികള്‍ ആരംഭിച്ചിരുന്നത്. രണ്ടേക്കറിലധികം ഉണ്ടായിരുന്ന വസ്തുക്കളില്‍ തറവാടിരുന്ന ഭാഗം ഒഴികെ ഭാഗംവച്ച് കിട്ടിയ അവകാശികള്‍ മറിച്ചുവിറ്റിരുന്നു. തറവാട് ഭാഗം കുമാരനാശാന്റെ മക്കളില്ലാത്ത ഇളയമ്മയ്‌ക്ക് ലഭിച്ചു. അതാണ് അവകാശികളില്ലാതെ അന്യം നിന്നത്. കാലങ്ങളായി നോക്കാനാളില്ലാതെ കാടുപിടിച്ചുകിടന്ന വസ്തുവാണ് പള്ളിക്കമ്മിറ്റിയും പഞ്ചായത്ത് ഭരണസമിതിയും ചേര്‍ന്ന് കൈയടക്കിയത്. ഉടമസ്ഥത തെളിയിക്കുന്ന യാതൊരു രേഖകളും ഇല്ലാതെയാണ് പള്ളിക്കമ്മിറ്റിക്ക് ചന്തനിര്‍മാണത്തിന് പഞ്ചായത്ത് അനുമതി നല്‍കിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലുള്‍പ്പെടെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇടതു രാഷ്‌ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് പരാതി എങ്ങും എത്തിയില്ല.

പിറന്ന നാട്ടില്‍ കുമാരനാശാന് സ്മാരകം വേണമെന്ന ചിന്തവന്നപ്പോള്‍ പഴയൊരു താമരക്കുളം സ്ഥിതിചെയ്തിരുന്ന പ്രദേശം സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി മുന്‍കൈയെടുത്താണ് 1958 ല്‍ ഈ പ്രദേശം ഏറ്റെടുത്ത് കുളം നികത്തി സ്മാരക നിര്‍മാണത്തിന് തുടക്കമിട്ടത്.

അതേസമയം ചന്ത പണിയുന്നത് പള്ളിക്കമ്മിറ്റിയുടെ സ്ഥലത്താണെന്നും കുമാരനാശാന്‍ ജനിച്ചത് അതിനടുത്ത് മറ്റെവിടെയോ ആണെന്നുമാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ കായിക്കര ആശാന്‍ സ്മാരകത്തിന്റെ സെക്രട്ടറിയുമായ വി. ലൈജു പറയുന്നത്. കുമാരനാശാന്‍ ജനിച്ച വീട് താന്‍ കണ്ടിട്ടുപോലുമില്ലെന്നും ഇപ്പോള്‍ സ്മാരകം ഇരിക്കുന്നിടത്തല്ല കുമാരനാശാന്‍ ജനിച്ചതെന്നും ലൈജു കൂട്ടിച്ചേര്‍ത്തു.

Tags: KumaranasanFish Marketതൊമ്മന്‍വിളാകം തറവാട്Thommanvilakam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Editorial

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

ആശാന്റെ വീണപൂവിൽ ഇങ്ങനെയില്ല…ആ കവിത ആരുടേതാണ്?

Samskriti

കുമാരനാശാന്‍ കടുത്ത ദേശീയവാദി, മതപരിവര്‍ത്തനത്തെ ശക്തമായി എതിര്‍ത്തു: പി. ശ്രീകുമാര്‍

പുതിയ വാര്‍ത്തകള്‍

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.