Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

തൊമ്മന്‍വിളാകം തറവാട് ആസൂത്രിതമായി കൈയേറി

ഷിബു കടയ്‌ക്കാവൂര്‍ by ഷിബു കടയ്‌ക്കാവൂര്‍
Apr 30, 2026, 06:23 am IST
in Kerala
കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കടയ്‌ക്കാവൂര്‍ (തിരുവനന്തപുരം): മഹാകവി കുമാരനാശാന്‍ പിറന്ന വീട് നിലനിന്ന കായിക്കരയിലെ മണ്ണില്‍ മത്സ്യ മാര്‍ക്കറ്റ് തുടങ്ങുന്നു. അദ്ദേഹം ജനിച്ച തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്താണ് സ്വകാര്യ മത്സ്യമാര്‍ക്കറ്റ് തുടങ്ങാന്‍ മാമ്പള്ളി പള്ളി എന്ന ക്രിസ്തീയ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നീക്കം. അഞ്ചുതെങ്ങ് പഞ്ചായത്തധികൃതരുടെ അനുവാദത്തോടെ മഹാകവിയെ അപമാനിക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്. കൈയേറിയ സ്ഥലത്ത് കൃത്യമായ ഉടമസ്ഥാവകാശ രേഖകളില്ലാതെ കെട്ടിടം നിര്‍മിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ അനുമതി നല്കിയതിനു പിന്നില്‍ അഴിമതിയുള്ളതായും ആരോപണമുണ്ട്. കടല്‍ത്തീരത്തുനിന്ന് മീന്‍ ഇവിടെയെത്തിച്ച് ലേലം ചെയ്യാനാണ് നീക്കം.

തുറയില്‍ അടുക്കുന്ന മത്സ്യയാനങ്ങള്‍ക്ക് ഒരു കുട്ട മീനിന് 40 രൂപ എന്ന നിരക്കില്‍ അഞ്ചുതെങ്ങ് വലിയ പള്ളി അനധികൃത ചുങ്കം പിരിക്കുന്നതായും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇതിലൂടെ പ്രതിദിനം വന്‍തുകയാണ് പിരിച്ചെടുക്കുന്നത്. മാമ്പള്ളിയുടെ ഭാഗത്തുള്ളവര്‍ വരെ കപ്പം കൊടുത്താണ് മീന്‍ പിടിക്കുന്നത്. തുറയിലെ രണ്ടുപള്ളികള്‍ക്കായി കിട്ടുന്ന വരുമാനത്തിന് പകരം തങ്ങള്‍ക്ക് മറ്റൊരു വരുമാനമാര്‍ഗം കണ്ടെത്താനാണ് ഇവിടെ ചന്ത തുടങ്ങുന്നത്. അനധികൃത മത്സ്യമാര്‍ക്കറ്റിനെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്കിയിട്ടും നിര്‍മാണം തടയാന്‍ തയാറായിട്ടില്ല. വലിയ ലോറികളില്‍ മീന്‍ കൊണ്ടുവരുന്നതിന് റോഡും തയാറാക്കി കഴിഞ്ഞു. കൃത്യമായ അവകാശരേഖകളോ പോക്കുവരവോ ചെയ്തിട്ടില്ലാത്ത വസ്തുവില്‍ കെട്ടിടനിര്‍മാണത്തിന് അനുവാദം നല്‍കിയവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് നാട്ടുകാര്‍.

തൊമ്മന്‍വിളാകം തറവാട്ടില്‍ ഒടുവില്‍ താമസിച്ചിരുന്നത് കുമാരനാശാന്റെ അമ്മയുടെ അനുജത്തിയാണ്. മക്കളില്ലാത്ത അവരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ചില ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോയതോടെ തറവാട് നോക്കാനാളില്ലാതെ തകരുകയും ചിലര്‍ കൈയേറുകയുമായിരുന്നു. തറവാടിരുന്ന ഭാഗം ഇപ്പോള്‍ പള്ളിപ്പുരയിടം എന്നാണ് അറിയപ്പെടുന്നത്. രണ്ടേക്കറോളം വസ്തുവിലെ മറ്റ് ഭാഗങ്ങള്‍ ഓരോ കാലത്തായി അവകാശികളായവര്‍ പലര്‍ക്കായി വിറ്റു. വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ കുമാരനാശാന്‍ ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍ തറവാടിരുന്ന സ്ഥലത്ത് പുഷ്പാഞ്ജലി നടത്തിയ ശേഷമാണ് ആഘോഷ പരിപാടികള്‍ക്ക് പതാക ഉയര്‍ത്തിയിരുന്നത്. നോക്കാനാളില്ലാതെ കിടന്ന വസ്തു വര്‍ഷങ്ങള്‍ക്കുമുമ്പ് പലരും കൈയേറി.

കുമാരനാശാനെ സ്‌നേഹിക്കുന്നവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് ഇവിടെ മത്സ്യമാര്‍ക്കറ്റ് തുടങ്ങുന്നത്. സംസ്ഥാന സര്‍ക്കാരും സാംസ്‌കാരിക കേരളവും മുന്‍കൈയെടുത്ത് മഹാകവി പിറന്നുവീണ മണ്ണ് സംരക്ഷിക്കണമെന്നും ഉചിതമായ സ്മാരകം പണിയണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Tags: തൊമ്മന്‍വിളാകം തറവാട്മഹാകവി കുമാരനാശാന്‍മത്സ്യ മാര്‍ക്കറ്റ്‌Kumaranasan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശാന്റെ വീണപൂവിൽ ഇങ്ങനെയില്ല…ആ കവിത ആരുടേതാണ്?

Samskriti

കുമാരനാശാന്‍ കടുത്ത ദേശീയവാദി, മതപരിവര്‍ത്തനത്തെ ശക്തമായി എതിര്‍ത്തു: പി. ശ്രീകുമാര്‍

Samskriti

ശ്രീനാരാണ ഗുരു മലയാള ഭാഷയുടെയും നവോത്ഥാന നായകന്‍ : സ്വാമി സച്ചിദാനന്ദ

Kerala

കുമാരനാശാന്റെ കൃതികളിലുടനീളം നിഴലിച്ചു നില്‍ക്കുന്നത്‌ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനം

എസ്എന്‍ഡിപി യോഗം അമ്പലപ്പുഴ യൂണിയന്‍ സംഘടിപ്പിച്ച മഹാകവി കുമാരനാശാന്റെ 150-ാമത് ജന്മവാര്‍ഷിക ആഘോഷത്തിന് സമാപനം കുറിച്ച് നടന്ന ആശാന്‍ സ്മ്യതി സന്ധ്യാ സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ ഉത്ഘാടനം ചെയ്യുന്നു
Alappuzha

ആശാന്‍ ഇരുന്ന കസേരയുടെ കാവല്‍ക്കാരനാണ് താനെന്ന് വെള്ളാപ്പള്ളി

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.