Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

180 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അയാസ് മുഹമ്മദിനെതിരെ ബുൾഡോസർ നടപടി ; പ്രതിയുടെ വീട് ഇടിച്ച് നിരത്തി 

മുഹമ്മദ് അയാസ് എന്ന തൻവീറിനെതിരെ ലൈംഗികാതിക്രമം, ലൈംഗിക പീഡനം, അശ്ലീല വീഡിയോകൾ പകർത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 02:53 pm IST
in India

മുംബൈ: പ്രായപൂർത്തിയാകാത്ത 180 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അയാസ് മുഹമ്മദിനെതിരെ ബുൾഡോസർ നടപടിയുമായി മഹാരാഷ്‌ട്ര സർക്കാർ. പ്രതിയുടെ വീട്ടിൽ അനധികൃതമായി നിർമ്മിച്ച ഒരു നില ജെസിബിക്ക് ഇടിച്ചുനിരത്തി. പ്രചരിക്കുന്ന നടപടികളുടെ വീഡിയോകളിൽ ഒന്നാം നിലയിലേക്ക് പ്രവേശിക്കുന്നതിനായി വീടിന് പുറത്ത് നിർമ്മിച്ച ഇരുമ്പ് പടിക്കെട്ട് ഒരു ജെസിബി പൊളിക്കുന്നത് കാണാം.

അചൽപൂർ മുനിസിപ്പൽ കൗൺസിലിൽ നിന്നുള്ള ഒരു സംഘമാണ് പ്രതിയുടെ വസതിയിലെ അനധികൃത നിർമ്മാണത്തിനെതിരെ നടപടി സ്വീകരിച്ചത്. ഭരണകൂടത്തിന്റെ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ ബിജെപി എംഎൽഎ പ്രവീൺ തയാഡെ സന്നിഹിതനായിരുന്നു. കയ്യേറ്റം സംബന്ധിച്ച് അയാസിന്റെ കുടുംബത്തിന് മുനിസിപ്പൽ കോർപ്പറേഷൻ ഇതിനകം നോട്ടീസ് നൽകിയിരുന്നു. പരിസരത്തിന് പുറത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

അമരാവതി ജില്ലയിലെ പരത്വാദ നഗരത്തിൽ താമസിക്കുന്ന മുഹമ്മദ് അയാസ് എന്ന തൻവീറിനെതിരെ ലൈംഗികാതിക്രമം, ലൈംഗിക പീഡനം, അശ്ലീല വീഡിയോകൾ പകർത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടികളെ പ്രണയക്കെണിയിലേക്ക് വശീകരിച്ച് മുംബൈയിലേക്കും പൂനെയിലേക്കും കൊണ്ടുപോയി 350 അശ്ലീല വീഡിയോകൾ ചിത്രീകരിച്ചുവെന്നാരോപിച്ച് 19 കാരനായ മുഹമ്മദ് അയാസിനെ ശനിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്യാനും വേശ്യാവൃത്തിക്ക് നിർബന്ധിക്കാനും ഈ വീഡിയോകൾ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു. അയാസ് ഉൾപ്പെടുന്ന ചില ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് അയാളുടെ അറസ്റ്റ് സംഭവിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഒരു ബിജെപി എംപിയുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടിയും സ്വീകരിച്ചത്.

വാട്ട്‌സ്ആപ്പ്, സ്‌നാപ്ചാറ്റ് ഗ്രൂപ്പുകളിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടികളെ ആസൂത്രിതമായി ലക്ഷ്യം വച്ചിരുന്നുവെന്ന് രാജ്യസഭാ എംപി അനിൽ ബോണ്ടെ പോലീസ് സൂപ്രണ്ട് (റൂറൽ) വിശാൽ ആനന്ദിന് സമർപ്പിച്ച പരാതിയിൽ പറയുന്നുണ്ട്.  ഏപ്രിൽ 14ന് പോലീസ് അയാസിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇതിനു പുറമെ ഉസർ ഖാൻ ഉൾപ്പെടെ മൂന്ന് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. അയസും ഉസർ എന്നയാളും തങ്ങളുടെ കുറ്റകൃത്യങ്ങൾ സമ്മതിച്ചതായി പോലിസ് അറിയിച്ചിട്ടുണ്ട്.

അയാസിന്റെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്ത് തെളിവിനായി പരിശോധിച്ചുവരികയാണ്. പ്രതി ആ വീഡിയോകൾ തന്റെ സർക്കിളിൽ പങ്കിട്ടിട്ടുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.

Tags: Ayas MuhammadarrestLove JihadRadical IslamistsBuldozer justice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീഡന വീരൻ അയാസ് മുഹമ്മദ് എ.ഐ.എം.ഐ.എമ്മിന്റെ സോഷ്യൽ മീഡിയ താരം ; കേസ് വന്നപ്പോൾ ഒവൈസിയുടെ പാർട്ടിക്ക് ഇയാൾ ഹറാമായി

India

പ്രായപൂർത്തിയാകാത്ത 180 പെൺകുട്ടികളെ പീഡിപ്പിച്ച മുഹമ്മദ് അയാസ് ലൗ ജിഹാദിന്റെ ഭാഗമോ ? പ്രതിയുടെ വലയിൽ അകപ്പെട്ടവരിൽ ഹിന്ദു പെൺകുട്ടികളും

News

ബംഗാൾ കൽക്കരി കുംഭകോണം: ഐപിസി ഡയറക്ടർ വിനേഷ് ചന്ദേലിനെ ഇ ഡി അറസ്റ്റുചെയ്തു

Local News

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

Kerala

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

പുതിയ വാര്‍ത്തകള്‍

സാമൂഹ്യ മാധ്യമ താരം റിന്‍സി മുംതാസ് എംഡിഎംഎയുമായി വീണ്ടും പിടിയിലായി

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം കവര്‍ന്നു

റോബർട്ട് വാദ്രയുടെ ഭൂമിതട്ടിപ്പ് കേസിൽ ഇ ഡിയുടെ കുറ്റപത്രം കോടതി സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍ റോഡ്‌ഷോ ഉടന്‍

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

ഭാര്യയുടെ നാട്ടിലൊളിച്ച പവൻ ഖേരയ്‌ക്ക് സുപ്രീം കോടതിയുടെ ഇരുട്ടടി ; കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്തു

പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണത്തിനൊപ്പം ഉള്ള കാണിപ്പൊന്ന് കാണാതായി, തൊഴാനെത്തിയ ആള്‍ പോക്കറ്റിലിട്ടു കൊണ്ടുപോയത് അബദ്ധത്തില്‍

കോഴിക്കോട് 16 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യ: അദ്നാന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

മോദി-നിതീഷ് മോഡൽ പിന്തുടരും: സമ്രാട് ചൗധരി

180 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അയാസ് മുഹമ്മദിനെതിരെ ബുൾഡോസർ നടപടി ; പ്രതിയുടെ വീട് ഇടിച്ച് നിരത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.