ചെന്നൈ: മാതൃഭാഷ അറിയാത്തത് അപമാനമാണ് എന്ന് പറഞ്ഞുകൊണ്ട് നടൻ ധനുഷ് തമിഴ്‌നാട്ടിൽ ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി. ചൊവ്വാഴ്ച ചെന്നൈയിലെ തായ് സത്യ മെട്രിക്കുലേഷൻ സ്‌കൂളിലെ വിദ്യാർത്ഥികളോട് സംസാരിക്കവെ തമിഴ് അറിയാത്തത് ഒരിക്കലും അഭിമാനകരമായ കാര്യമായി കാണരുതെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അവരുടെ മാതൃഭാഷ പഠിക്കാൻ ആഹ്വാനം ചെയ്തു.
“ഞങ്ങൾ ഇവിടെ പഠിക്കുന്ന കാലത്ത് എനിക്ക് ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ കഴിഞ്ഞില്ല. ഞാൻ അലസമട്ടിൽ ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു. പക്ഷേ എനിക്ക് തമിഴ് നന്നായി സംസാരിക്കാൻ കഴിയുമായിരുന്നു. പക്ഷേ ഇപ്പോൾ അത് മാറി. ഞാൻ കണ്ടുമുട്ടുന്ന പത്ത് പേരിൽ എട്ട് പേർക്ക് തമിഴ് വായിക്കാനോ എഴുതാനോ അറിയില്ല. അവർ ഇംഗ്ലീഷ് സംസാരിക്കുന്നു; അവർ ഇംഗ്ലീഷ് എഴുതുന്നു. പക്ഷേ അവർക്ക് തമിഴ് വായിക്കാനോ എഴുതാനോ അറിയില്ല. ഇത് വളരെ നിരാശാജനകമായ കാര്യമാണ്,”- അദ്ദേഹം വിദ്യാർത്ഥികളെയും അധ്യാപകരെയും തമിഴിൽ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ബെൽജിയത്തിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു സംഭവവും അദ്ദേഹം ഓർമ്മിച്ചു.
“ഞാൻ ഫ്രഞ്ച് പ്രൊഡക്ഷനിൽ ഒരു സിനിമ ചെയ്തു. ഞാൻ ബെൽജിയത്തിൽ ഷൂട്ട് ചെയ്യുകയായിരുന്നു. അവർക്ക് ഇംഗ്ലീഷ് അറിയാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ അവർ വളരെ അത്ഭുതപ്പെട്ടു. എനിക്ക് ഇംഗ്ലീഷ് അറിയാമോ എന്ന് അവർ എന്നോട് ചോദിച്ചപ്പോൾ, ‘അതെ, എനിക്കറിയാം’ എന്ന് ഞാൻ പറഞ്ഞു, അവർ വളരെ അത്ഭുതപ്പെട്ടു. കാരണം, സാധാരണയായി, ഒരാൾക്ക് ഇംഗ്ലീഷ് അറിയില്ലെങ്കിൽ, അവർ അവനെ കളിയാക്കും. എന്തുകൊണ്ടാണ് അവർ അത്ഭുതപ്പെട്ടതെന്ന് ഞാൻ അവരോട് ചോദിച്ചപ്പോൾ, അവർ പറഞ്ഞു, ‘നിങ്ങൾ നിങ്ങളുടെ മാതൃഭാഷ അറിയണം. പക്ഷേ ഇംഗ്ലീഷ് ഒരു ബോണസ് ആണ്’,”- ധനുഷ് പറഞ്ഞു.
കൂടാതെ ഒരാൾ ആദ്യം മാതൃഭാഷ അറിയണമെന്നും നടൻ പറഞ്ഞു. നിങ്ങളുടെ മാതൃഭാഷ എഴുതാനും വായിക്കാനും പഠിക്കണം. തമിഴ് അറിയില്ലെന്ന് പറയുന്നത് അഭിമാനിക്കേണ്ട കാര്യമല്ല. മാതൃഭാഷ അറിയാത്തത് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം തന്നെ സ്കൂളിന്റെ പുതിയ മൂന്ന് നില കെട്ടിടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ധനുഷ് ബ്ലോക്ക് എന്ന് സ്കൂൾ മാനേജ്മെന്റ് പുതിയ കെട്ടിടത്തിന് പേരിട്ടു. പുതുക്കിപ്പണിയാൻ അദ്ദേഹം സഹായിച്ചതിന്റെ പേരാണ് ധനുഷിന്റെ നൽകിയിരിക്കുന്നത്. എടുത്ത് പറയേണ്ടത് നടന്റെ രാഷ്‌ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടെയാണ് തമിഴ്‌നാട്ടിൽ ഭാഷാ ചർച്ചയ്‌ക്ക് ധനുഷ് വീണ്ടും തുടക്കമിടുന്നത്.
















