Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2026, 12:52 pm IST
inKollam

കൊല്ലം: കൊല്ലം ബീച്ചില്‍ കടലാക്രമണ ഭീതി തുടരുന്നു. തങ്കശ്ശേരി, മുണ്ടയ്‌ക്കല്‍, ഇരവിപുരം തുടങ്ങി ജില്ലയിലെ വിവിധ തീരദേശ മേഖലകളില്‍ കടലാക്രമണം അതിരൂക്ഷമായ നിലയിലാണ്. ഇതേ തുടര്‍ന്ന് തീരദേശവാസികളും ആശങ്കയിലാണ്.

ശക്തമായ തിരയും കാറ്റും കാരണം കടല്‍ തീരത്തേക്ക് കയറുന്ന അവസ്ഥയാണ്. പഴയ കടല്‍ഭിത്തികള്‍ക്കുള്ള വിള്ളലും തീരസംരക്ഷണമില്ലായ്‌മയുമാണ് ഇതിനുകാരണം. ബീച്ചിലെ നടപ്പാതകളുടെ പല ഭാഗങ്ങളും ഇടിഞ്ഞിട്ടുണ്ട്. സമീപത്ത് കച്ചവടം നടത്തുന്നവരും ഭീതിയിലാണ്. കടകളുടെ അടുത്തേക്ക് വരെ തിര ശക്തമായി അടിക്കുന്നു. തങ്കശ്ശേരി, ശക്തികുളങ്ങര ഭാഗങ്ങളിലെ വിവിധ വീടുകള്‍ കടലാക്രമണ ഭീതിയിലും ഭീഷണിയിലുമാണ്.

തങ്കശ്ശേരി, മുണ്ടയ്‌ക്കല്‍, ഇരവിപുരം മേഖലകളില്‍ നൂറുകണക്കിന് കുടുബങ്ങളാണ് തീരദേശങ്ങളില്‍ കഴിയുന്നത്. ചിലയിടങ്ങളില്‍ കടല്‍ഭിത്തികള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയുന്നില്ലന്നുള്ളതാണ് മറ്റൊരു ഗൗരവ വിഷയം. സാഹചര്യം മോശമായതിനാല്‍ മത്സ്യബന്ധന യാനങ്ങള്‍ കടലില്‍ പോകാനും വിലക്കുണ്ട്. എല്ലാ വര്‍ഷവും മണ്‍സൂണില്‍ ഇത് പതിവാണെങ്കിലും ഇത്തവണ കടല്‍ കൂടുതല്‍ അടുത്തെത്തി എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കടല്‍ഭിത്തി പണിയണമെന്ന ആവശ്യവും ശക്തമാണ്.

വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമായ കൊല്ലം ബീച്ചിന്റെ 50 മീറ്ററോളം ഭാഗം ഇതിനോടകം കടലെടുത്തു. സന്ദര്‍ശകര്‍ക്കായി നിര്‍മ്മിച്ചിരുന്ന കൂറ്റന്‍ ഇരിപ്പിടങ്ങളും ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു. മുണ്ടയ്‌ക്കല്‍ പാപനാശം മുതല്‍ വെടിക്കുന്ന് വരെയുള്ള റോഡിന്റെ ഒരു ഭാഗവും കടല്‍ കവര്‍ന്നു. തിര ശക്തമായി അടിക്കുന്നത് കാരണം കരയുടെ ഭാഗവും അടര്‍ന്നുപോകുന്നുണ്ട്. മണ്ണ് കുത്തനെ ഇടിഞ്ഞു വീഴുന്ന സ്ഥിതിയാണ്. സമീപത്തുള്ള തെങ്ങുകളും വീഴാറായ നിലയിലാണ്. കരയില്‍ കൂട്ടിയിട്ടുള്ള പ്ലാസ്റ്റിക്കും മറ്റ് ചവറുകളും കടലിലേക്ക് ഒലിച്ചുപോകുന്നുണ്ട്.

ഇരവിപുരം തീരദേശ പ്രദേശങ്ങളില്‍ നാട്ടുകാര്‍ രാത്രികാലങ്ങളില്‍ തിരകളെ പേടിച്ച് കാവല്‍ നില്‍ക്കുകയാണ്. കടല്‍ഭിത്തി തകര്‍ന്ന ഭാഗങ്ങളില്‍ വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ സഞ്ചാരികള്‍ കടലില്‍ ഇറങ്ങുന്നത് തടയാന്‍ അധികൃതര്‍ മുന്‍കരുതലിന്റെ ഭാഗമായി കയര്‍ കെട്ടി സുരക്ഷാവേലി തീര്‍ത്തിട്ടുണ്ട്. ബീച്ചിന്റെ വിവിധ ഭാഗങ്ങളിലായി ലൈഫ് ഗാര്‍ഡുകളെ വിന്യസിച്ചു. ദിവസങ്ങളായി തുടരുന്ന ശക്തമായ കാറ്റും മഴയുമാണ് തിരമാലകളുടെ ആഘാതം കൂട്ടിയത്. അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായാണ് വിവരം.

Tags: kollamiravipurambeachSea attack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

പുതിയ വാര്‍ത്തകള്‍

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.