സോനിപ്പറ്റ്: മൂന്ന് പെൺമക്കളെയും മികച്ച വിദ്യാഭ്യാസം നൽകി വളർത്തി വലുതാക്കിയ പിതാവിന് ഒടുവിൽ വൃദ്ധസദനത്തിൽ വച്ച് അന്ത്യം. ഹരിയാനയിലെ സോനിപ്പറ്റിലെ വൃദ്ധസദനത്തിൽ കഴിയുകയായിരുന്ന മുംബൈ സ്വദേശിയും മുൻ വസ്ത്രവ്യാപാരിയുമായ ശിവചരൺ റാം രത്തൻ ഗുപ്തയാണ് ദീർഘകാലത്തെ രോഗബാധയെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ 3:30-ഓടെ അന്തരിച്ചത്. മരണവിവരമറിയിച്ചിട്ടും അന്ത്യ കർമ്മങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ മക്കൾ എത്താതിരുന്നത് സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.
നേപ്പാൾ, ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളിൽ കഴിയുന്ന മൂന്ന് മക്കളും വിഡിയോ കോളിലൂടെയാണ് പിതാവിന്റെ സംസ്കാരച്ചടങ്ങുകൾ കണ്ടത്. വരാൻ സമയമില്ലെന്ന് മക്കൾ അറിയിച്ചതിനെ തുടർന്ന് വൃദ്ധസദന അധികൃതരും പ്രദേശവാസികളും ചേർന്നാണ് സംസ്കാരച്ചടങ്ങുകൾ നടത്തിയത്.
രണ്ടു വർഇതിനിടെ നേരത്തെ മരണപ്പെട്ടിരുന്നു.അതിനു ശേഷം പിതാവിന്റെ ആരോഗ്യം വഷളാകുന്ന കാര്യം 20 ദിവസം മുൻപ് തന്നെ മക്കളെ അറിയിച്ചിരുന്നെങ്കിലും ആരും കാണാൻ എത്തിയില്ലെന്ന് വൃദ്ധസദന അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. നേപ്പാളിൽ അധ്യാപികയായ മകൾ അനിത സംസ്കാരച്ചടങ്ങുകൾക്കായി 5,100 രൂപ ഓൺലൈനായി അയച്ചുകൊടുക്കുകയും ചടങ്ങുകൾ കൃത്യമായി നടത്താൻ അഭ്യർത്ഥിക്കുകയും ചെയ്തു.
സംസ്കാരച്ചടങ്ങ് തത്സമയം വിഡിയോ കോളിലൂടെ കാണുന്നതിനിടെ, “ഇത് കഴിയാൻ ഇനി എത്ര സമയമെടുക്കും? ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനുമുണ്ട്” എന്ന് മക്കളിലൊരാൾ ചോദിക്കുന്നത് കേൾക്കാമായിരുന്നു എന്ന് അധികൃതർ വെളിപ്പെടുത്തി. അസ്ഥി തൽക്കാലം സൂക്ഷിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടെങ്കിലും പിന്നീട് വരാൻ സമയമില്ലെന്നും ഗംഗയിലൊഴുക്കാനും മക്കൾ നിർദ്ദേശിക്കുകയായിരുന്നു.
അധ്യാപികമാരായ അനിത (നേപ്പാൾ), നിഷ (ഉത്തർപ്രദേശ്), മുംബൈയിലുള്ള പ്രിയ എന്നിവരാണ് ശിവചരണിന്റെ മക്കൾ. മൂവരുടെയും വിവാഹം കഴിഞ്ഞതാണ്.സ്വന്തം മക്കൾ എത്തിയില്ലെങ്കിലും, ശിവചരണിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്യാൻ കുടുംബം സമ്മതം നൽകി. ഇതോടെ അദ്ദേഹത്തിന്റെ നേത്രങ്ങൾ രണ്ടുപേർക്ക് വെളിച്ചമേകും.















