Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2026, 11:54 am IST
inKerala

തിരുവനന്തപുരം: ചൂരല്‍മല പ്രകൃതി ദുരന്തത്തിന് ഇരയായവര്‍ക്കുള്ള പുനരധിവാസ പാക്കേജായ വയനാട് ടൗണ്‍ ഷിപ്പ് നിര്‍മാണം നടക്കുന്നത് പൂര്‍ണമായും കേന്ദ്ര സഹായത്താല്‍.

സംസ്ഥാന സര്‍ക്കാരിന്റെ പണം കൊണ്ടാണ് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതെന്നാണ് 178 കുടുംബങ്ങള്‍ക്ക് വീട് നല്കി മുഖ്യമന്ത്രി വീമ്പിളക്കിയത്. അതിജീവനത്തിന്റെ പുതുഗാഥയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അതിജീവനത്തിന് വഴിയൊരുക്കിയത് കേന്ദ്ര സര്‍ക്കാര്‍ നല്കിയ 529.50 കോടിയുടെ സഹായത്താല്‍. കേന്ദ്രം സഹായിക്കുന്നില്ലെന്നും പ്രധാനമന്ത്രി ദുരന്ത ബാധിതരെ കണ്ട് മടങ്ങിയത് വെറും നാടകം മാത്രമെന്നുമായിരുന്നു ഇടത്, വലത് നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ 2024 ജൂലൈ 30ന് വയനാട്ടിലുണ്ടായ ദുരന്തത്തിന് ഇരയായവരെ സഹായിക്കാനുള്ള പദ്ധതിച്ചെലവ് വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം 2026 മാര്‍ച്ച് 9ന് സംസ്ഥാനത്തിന് അയച്ച കത്തില്‍ വ്യക്തമാകുന്നു.

2025 ഫെബ്രുവരി 17നാണ് എസ്എഎസ്‌സിഐ (സ്‌പെഷല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ് ഫോര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്) എന്ന പ്രത്യേക സാമ്പത്തിക സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം 529.50 കോടി രൂപ അനുവദിച്ചത്. ഈ തുക പലിശ രഹിതമായി അര നൂറ്റാണ്ടിനുശേഷം തിരിച്ചടച്ചാല്‍ മതി. ധനസഹായം മറ്റേതെങ്കിലും രീതിയില്‍ അനുവദിച്ചാല്‍ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചെന്നിരിക്കും. അതിനാലാണ് പ്രത്യേക സാമ്പത്തിക സഹായ പദ്ധതിയിലൂടെ തുക അനുവദിച്ചത്.

ദുരന്ത നിവാരണ ഫണ്ടിലേക്ക് തുക നല്കിയാല്‍ മറ്റ് ദുരന്തങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ ഈ ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കേണ്ടി വരും. വയനാട് ടൗണ്‍ ഷിപ്പ് നിര്‍മാണത്തിന് തുക വിനി യോഗിക്കാന്‍ ചിലപ്പോള്‍ സാധിക്കാതെയും വരും. കേന്ദ്രത്തില്‍ നിന്ന് 529.50 കോടിക്കു പുറമേ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 260 കോടിയും അനുവദിച്ചിട്ടുണ്ട്. ഇതില്‍ 78 കോടിയാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചത്. ഈ തുക ഉപയോഗിച്ചാണ് വയനാട് ടൗണ്‍ ഷിപ്പ് നിര്‍മാണം. സംസ്ഥാനം സമര്‍പ്പിച്ച 16 പദ്ധതികള്‍ക്കും തടസം നില്‍ക്കാതെ ധനമന്ത്രാലയം അനുമതി നല്കി.

ദുരന്തത്തില്‍ വെള്ളാര്‍ ജി.വി. സ്‌കൂള്‍ തകര്‍ന്നിരുന്നു. കേന്ദ്രം പണം തന്നില്ല, പകരം വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ നിര്‍മിക്കുമെന്നാണ് മന്ത്രി വി. ശിവന്‍കുട്ടി വീമ്പിളക്കിയത്. എന്നാല്‍ സ്‌കൂള്‍ പുനര്‍നിര്‍മാണത്തിന് 3.4 കോടി രൂപ കേന്ദ്രം നല്കുന്നുണ്ട്. നിര്‍മാണത്തിലിരിക്കുന്ന വീടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ബാക്കി തുക കേന്ദ്രം നല്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 150 കോടിയിലധികം ദുരിത ബാധിതര്‍ക്കായി വിനിയോഗിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ദുരന്ത ബാധിതരുടെ വീട്ടുവാടക, ആരോഗ്യം, വിദ്യാഭ്യാസം, ബാങ്കിങ് ഇടപാടുകള്‍ എന്നിങ്ങനെ വ്യക്തിയധിഷ്ഠിതമായാണ് പണം ചെലവഴിച്ചത്. 773.98 കോടി രൂപ വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കാനാ യി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന വന്നിട്ടുമുണ്ട്.

ദുരിതാശ്വാസ നിധിയിലെ അക്കൗണ്ടില്‍ വന്ന തുക ആയതിനാ ല്‍ വയനാട് ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. ഇത് മറച്ചുവച്ചാണ് മുഖ്യമന്ത്രി നുണ പ്രചാരണം നടത്തിയത്.

Tags: Pinarayi VijayanChooralmalatownship
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.