ന്യൂഡൽഹി : അഫ്ഗാനിസ്ഥാനെതിരായ അവസാന ടി20 മത്സരത്തില്‍ റെക്കോര്‍ഡോടെ സെഞ്ചുറി പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. അന്താരാഷ്‌ട്ര ടി20യിലെ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് അഭിഷേക് സ്വന്തമാക്കിയത്. വെറും 30 പന്തുകളില്‍ നിന്നാണ് താരം തന്റെ കരിയറിലെ മൂന്നാമത്തെ ടി20 സെഞ്ച്വറി തികച്ചത്. 2017-ല്‍ ശ്രീലങ്കയ്‌ക്കെതിരെ 35 പന്തില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡാണ് അഭിഷേക് തകര്‍ത്തത്.
വിജയത്തിന് പിന്നാലെയുള്ള അഭിഷേകിന്റെ ആഘോഷവും വൈറലായി കഴിഞ്ഞു. സെഞ്ച്വറി നേടിയ ഉടനെ അദ്ദേഹം മൈതാനത്ത് പത്മാസാനത്തിൽ ഇരുന്ന് “ഓം നമഃ ശിവായ” ഉരുവിടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം കീഴടക്കുന്നത് . മൈതാനത്ത് ഇത്രയും ആക്രമണാത്മക ബാറ്റിംഗിന് ശേഷമായിരുന്നു ഇത്രയും ശാന്തവും ഭക്തിപരവുമായ ആഘോഷം.











