Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാലക്കോട്ട് ആക്രമണമല്ല ഓപ്പറേഷന്‍ സിന്ദൂര്‍;പാകിസ്ഥാന്റെ മണ്ണില്‍ പോകാതെ അവിടെയുള്ള ജെയ്ശ് എ മുഹമ്മദ് ആസ്ഥാനം തകര്‍ത്ത ഇന്ത്യയുടെ യുദ്ധവൈഭവം

2019ല്‍ ഇന്ത്യ പാകിസ്ഥാന് നേരെ ബാലകോട്ടില്‍ നടത്തിയ ആക്രമണവും പിന്നെ ഒരു ആറ് വര്‍ഷം കഴിഞ്ഞ് 2025 മെയ് മാസത്തില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 09:01 pm IST
inIndia
ജെയ്ഷ് എ മുഹമ്മദിന്‍റെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകര്‍ന്ന നിലയില്‍ (ഇടത്ത്) മാറില്‍ സ്കാല്‍പ് മിസൈലുകള്‍ വഹിച്ച് റഫാല്‍ (വലത്ത് മുകളില്‍) സ്കാല്‍പ് മിസൈല്‍ (വലത്ത് താഴെ)

ജെയ്ഷ് എ മുഹമ്മദിന്‍റെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകര്‍ന്ന നിലയില്‍ (ഇടത്ത്) മാറില്‍ സ്കാല്‍പ് മിസൈലുകള്‍ വഹിച്ച് റഫാല്‍ (വലത്ത് മുകളില്‍) സ്കാല്‍പ് മിസൈല്‍ (വലത്ത് താഴെ)

ന്യൂദല്‍ഹി: 2019ല്‍ ഇന്ത്യ പാകിസ്ഥാന് നേരെ ബാലകോട്ടില്‍ നടത്തിയ ആക്രമണവും പിന്നെ ഒരു ആറ് വര്‍ഷം കഴിഞ്ഞ് 2025 മെയ് മാസത്തില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ആറ് വര്‍ഷത്തില്‍ ഇന്ത്യയുടെ ആക്രമണം ഏറെ ആധുനികമാകുന്നതാണ് കണ്ടത്.

ബാലക്കോട്ട് ആക്രമണം
പാകിസ്ഥാന് നേരെ ഇന്ത്യയുടെ ബാലകോട്ട് ആക്രമണം നടന്നത് 2019 ഫെബ്രുവരി 26 നായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ പന്ത്രണ്ട് മിറാഷ് 2000 പോർ‌വിമാനങ്ങൾ കശ്മീരും കടന്ന്, പാക് നിയന്ത്രിത കശ്മീരും കടന്ന് നിയന്ത്രണരേഖ (LOC)യ്‌ക്കപ്പുറം പാകിസ്ഥാനിലേക്ക് 15 കിലോമീറ്ററോളം ഉള്ളില്‍ പോയാണ് ഇന്ത്യ ബാലകോട്ടില്‍ ആക്രമിച്ചത്. പുൽവാമയില്‍ പാകിസ്ഥാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പ്രതികാരമായിട്ടായിരുന്നു ഈ പ്രത്യാക്രമണം. ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തനുസരിച്ച് പന്ത്രണ്ട് മിറാഷ് 2000 വിഭാഗത്തിൽപ്പെട്ട പോർ വിമാനങ്ങള്‍ ഏകദേശം 1000 കിലോ ബോംബുകൾ പാകിസ്താനിലെ ബാലകോട്ടില്‍ വർഷിച്ചു. ഈ ആക്രമണം ഏകദേശം 21 മിനിറ്റോളമേ നീണ്ടുനിന്നുള്ളൂ. വ്യോമാക്രമണത്തിൽ 250-350 ജെയ്‌ഷ് ഇ മൊഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന് ഇന്ത്യ അവകാശപ്പെട്ടു.

ആധുനിക ആക്രമണമുഖം തുറന്ന്  ഓപ്പറേഷന്‍ സിന്ദൂര്‍
ബഹവല്‍പൂറില്‍ ജെയ്ഷ് എ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സാണ് തകര്‍ത്തത്.
പക്ഷെ ഓപ്പറേഷന്‍ സിന്ദൂറില്‍ ആധുനികമായ യുദ്ധമുഖമാണ് ഇന്ത്യ തുറന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ റഫാല്‍ യുദ്ധവിമാനം ഉപയോഗിച്ച് ബഹാവല്‍പൂറില്‍ നടത്തിയ ആക്രമണം പ്രത്യേകം എടുത്തു പറയേണ്ടതാണ്. അതായത് ഇന്ത്യയുടെ അതിര്‍ത്തിക്ക് ഉള്ളില്‍ നിന്നുകൊണ്ടാണ് ഇന്ത്യ ആ ആക്രമണം നടത്തിയത്. ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ,പാകിസ്ഥാനിന്റെ മണ്ണില്‍ 100 കിലോമീറ്റര്‍ ഉള്ളിലുള്ള ബഹവല്‍പൂറില്‍ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു.

ബഹവല്‍പൂര്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വന്‍നഗരങ്ങളാണ്. എന്നാല്‍ അവിടെ ജെയ്ഷെ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സാണ് നിലംപരിശാക്കിയത്. വെറും 12 മിനിറ്റ് മാത്രം നീണ്ടു നിന്ന ആക്രമണം. ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ നിന്ന റഫാലില്‍ നിന്നും തൊടുത്ത സ്കാല്‍പ് മിസൈലുകളാണ് ദൗത്യം നിര്‍വ്വഹിച്ചത്. 400 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള റഡാറുകളുടെ കണ്ണുവെട്ടിക്കാന്‍ ശേഷിയുള്ള സ്റ്റെല്‍ത് മിസൈലാണ് സ്കാല്‍പ്. മാത്രമല്ല, ശക്തമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങളോ കോണ്‍ക്രീറ്റുകൊണ്ട് ശക്തിപ്പെടുത്തിയ ബങ്കറുകളോ തുളച്ചുകയറാന്‍ സ്കാല്‍പ് മിസൈലിന് കഴിവുണ്ട്. ജെയ്ഷ് എ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സ് കൂടിയായ ഭീകരര്‍ക്ക് പരിശീലനം നല‍്കുന്ന സ്ഥലം എന്നത് സാധാരണ ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മേല്‍ക്കൂരയിട്ട ഷെഡ്ഡുകളല്ല, നല്ല ഉറച്ച, കൂറ്റന്‍ ആഡംബര കോണ്‍ക്രീറ്റ് കെട്ടിടമാണ്.

എന്തായാലും ആക്രമണം നടത്താല്‍ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം പാകിസ്ഥാനകത്തുള്ള ബഹവല്‍പൂരിലേക്ക് പറന്ന് ചെല്ലേണ്ടി വന്നില്ല. പകരം ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ തന്നെ നിന്നുകൊണ്ട് 100 കിലോമീറ്ററോളം ദൂരെയുള്ള ഈ പാക് നഗരങ്ങളിലേക്ക് റഫാലില്‍ നിന്നും സ്കാല്‍പ് മിസൈല്‍ അയയ്‌ക്കുകയായിരുന്നു. 100 കിലോമീറ്റര്‍ ദൂരത്തേക്ക് പറന്ന് ചെന്ന് കൃത്യമായി പാക് ഭീകരക്യാമ്പുകള്‍ കത്തിക്കുകയായിരുന്നു ഈ മിസൈലുകള്‍. ഈ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നതിന്റെ വീഡിയോകള്‍ പിന്നീട് പുറത്തുവന്നിരുന്നു. ഭീകരവാദക്യാമ്പുകളിലല്ലാതെ, ചുറ്റുപാടും താമസിക്കുന്ന സാധാരണപൗരന്‍മാര്‍ക്കോ അവരുടെ വീടുകള്‍ക്കോ ഒരു കേടുപാടും പറ്റിയില്ല. അത്രയ്‌ക്ക് കിറുകൃത്യമായിരുന്നു ഇന്ത്യയുടെ ആക്രമണം. അതെ ഇന്ത്യയുടെ യുദ്ധരീതികള്‍ കൂടുതല്‍ കൂടുതല്‍ ആധുനികമാവുകയാണ്. ഇന്ത്യയ്‌ക്കുള്ളില്‍ നിന്നു കൊണ്ട്, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഏകദേശം 100 കിലോമീറ്റര്‍ അകലെയുള്ള ഭീകരവാദക്യാമ്പ് കൃത്യമായി തകര്‍ക്കാന്‍ കഴിഞ്ഞു എന്നത് ഇന്ത്യയുടെ ആധുനിക യുദ്ധവൈഭവത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags: Scalp missileMirage 2000RafaleJaish-e-MohammedBalakot attackLatest newsOperation SindoorBahwalpur
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
Kerala

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.