Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

10 മിനിറ്റില്‍ കറാച്ചിയില്‍ എത്തും; ബ്രഹ്മോസിന്റെ മുന്നിരട്ടി വേഗത്തില്‍ കുതിയ്‌ക്കും ഇന്ത്യയുടെ പുതിയ കില്ലര്‍ മിസൈല്‍ റെഡി

പത്ത് മിനിറ്റില്‍ പാകിസ്ഥാനിലെ കറാച്ചി നഗരത്തില്‍ എത്തി സ്ഫോടനം നടത്തുന്ന ഒരു ക്രൂയിസ് മിസൈലിനെ സങ്കല്‍പിച്ചുനോക്കൂ. അതാണ് ഇന്ത്യയുടെ ഡിആര്‍ഡിഒ വികസിപ്പിച്ച ഇടി-എല്‍ഡിഎച്ച് സിഎം(ET- LDHCM) എന്ന ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Dec 22, 2025, 09:10 pm IST
inIndia, Defence
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

ന്യൂദല്‍ഹി: പത്ത് മിനിറ്റില്‍ പാകിസ്ഥാനിലെ കറാച്ചി നഗരത്തില്‍ എത്തി സ്ഫോടനം നടത്തുന്ന ഒരു ക്രൂയിസ് മിസൈലിനെ സങ്കല്‍പിച്ചുനോക്കൂ. അതാണ് ഇന്ത്യയുടെ ഡിആര്‍ഡിഒ വികസിപ്പിച്ച ഇടി-എല്‍ഡിഎച്ച് സിഎം(ET- LDHCM) എന്ന ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍. ബ്രഹ്മോസിന്റെ മൂന്നിരട്ടി വേഗതയുള്ള ഇന്ത്യയുടെ ഹൈപ്പര്‍സോണിക് മിസൈല്‍ പാകിസ്ഥാന്റെ മാത്രമല്ല, ചൈനയുടെയും തുര്‍ക്കിയുടെയും വരെ ഉറക്കം കെടുത്തുന്നു.

പ്രൊജക്ട് വിഷ്ണു എന്നായിരുന്നു ഈ ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണത്തിന്റെ പേര്. ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡവലപ് മെന്‍റ് ഓര്‍ഗനൈസേഷന്‍) ആണ് ഈ മിസൈല്‍ വികസിപ്പിച്ചത്. ഇടി എല്‍ഡിഎച്ച് സിഎം എന്നാണ് ഈ ഹൈപ്പര്‍സോണിക് മിസൈലിന്റെ പേര്. എന്താണ് ഇടി-എല്‍ഡിഎച്ച് സിഎം? എക്സ്റ്റെന്‍ഡഡ് ട്രാജക്ടറി ലോംഗ് ഡ്യൂറേഷന്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍(Extended Trajectory- Long Duration Hypersonic Curise Missile) എന്നാണ് ഈ ചുരുക്കപ്പേരിന്റെ അര്‍ത്ഥം. .

ശബ്ദത്തേക്കാള്‍ എട്ടിരട്ടി വേഗത്തില്‍ കുതിക്കുന്ന, 1500 കിലോമീറ്റര്‍ അകലെ വരെയുള്ള ശത്രുകേന്ദ്രം കൃത്യമായി തകര്‍ക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ ഹൈപ്പര്‍ സോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണം ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് വന്‍വിജയമായത്. പാകിസ്ഥാനെയും ചൈനയെയും ഞെട്ടിച്ച ബ്രഹ്മോസ് ക്രൂയിസ് മിസൈലിന്റെ മൂന്നിരട്ടി വേഗതയില്‍ കുതിക്കുന്ന മിസൈലാണ് ഇടി-എല്‍ഡിഎച്ച് സിഎം. ഇതോടെ ബ്രഹ്മോസിനെ പേടിച്ച് വിറച്ചിരിക്കുന്ന പാകിസ്ഥാന് ഈ ഹൈപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ കൂടുതല്‍ ഞെട്ടലുണ്ടാക്കുന്നു.

1000 മുതല്‍ 2000 കിലോവരെ സ്ഫോടകവസ്തുക്കളുള്ള പോര്‍മുന
ഈ ഹൈപ്പര്‍സോണിക് മിസൈലിന്റെ കുതിപ്പിന് തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച സ്ക്രാം ജെറ്റാണ് ഉപയോഗിക്കുക. അന്തരീക്ഷവായുവിലെ ഓക്സിജന്‍ വലിച്ചെടുത്ത് അതുപയോഗിച്ച് ഇന്ധനം കത്തിച്ച് പ്രവര്‍ത്തിക്കുന്നതാണ് സ്ക്രാം ജെറ്റ്. ഈ സ്ക്രാം ജെറ്റ് വരുന്നതോടെയാണ് വേഗത കൂടുന്നത്. ഇതിന്റെ പോര്‍മുനയ്‌ക്ക് ആയിരം മുതല്‍ രണ്ടായിരം കിലോഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ വഹിക്കാനാകും. വേണമെങ്കില്‍ ആണവായുധവും വഹിക്കാനാകും. ഭൂനിരപ്പില്‍ നിന്നും അധികം ഉയരത്തിലല്ലാതെ പറക്കുന്നതിനാല്‍ റഡാറുകള്‍ക്ക് രേഖപ്പെടുത്താനാവില്ല എന്നതാണ് ഈ ക്രൂയിസ് മിസൈലുകളുടെ മെച്ചം.

കരയില്‍ നിന്നും ആകാശത്ത് നിന്നും കടലില്‍ നിന്നും ഈ ഹൈപ്പര്‍സോണിക് മിസൈല്‍ തൊടുക്കാന്‍ കഴിയും. 2000 ഡിഗ്രി ഊഷ്മാവ് വരെയുള്ള ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 11,000 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിയ്‌ക്കും. ഒരു സാധാരണ യാത്രാകാര്‍ തന്നെ മണിക്കൂറില്‍ 100 കിലോമീറ്ററിന് മുകളില്‍ വേഗതയില്‍ കുതിക്കുമ്പോള്‍ പോലും സാധാരണക്കാരായ നമ്മള്‍ അമ്പരന്നുപോകാറുണ്ട്. അപ്പോള്‍ മണിക്കൂറില്‍ 11,000 കിലോമീറ്റര്‍ വേഗത സങ്കല്‍പിച്ചുനോക്കൂ.കണ്ണടച്ച് തുറക്കുമ്പോഴേക്കും ശത്രുലക്ഷ്യത്തില്‍ പതിച്ച് ഉഗ്രസ്ഫോടനം നടത്താന്‍ ഈ ഹൈപ്പര്‍സോണിക് മിസൈലിന് സാധിക്കും. മാക് എട്ട് വേഗത എന്നതിനര്‍ത്ഥം ശബ്ദത്തേക്കാള്‍ എട്ടിരട്ടി വേഗതയില്‍ കുതിക്കാന്‍ കഴിയും എന്നതാണ്.

ബ്രഹ്മോസിനേക്കാള്‍ മൂന്നിരട്ടിയിലധികം വേഗത; അഞ്ചിരട്ടി ദൂരപരിധി
ബ്രഹ്മോസിന് പോലും മണിക്കൂറില്‍ 3400 മുതല്‍ 3675കിലോമീറ്റര്‍ വരെ വേഗതയേ ഉള്ളൂ. അതിനാല്‍ ബ്രഹ്മോസിനെ ഒരു സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ എന്നേ വിളിക്കാനാവൂ. പക്ഷെ പ്രകാശത്തേക്കാള്‍ അഞ്ചരിട്ടിയിലധികം വേഗതയുള്ളതിനാലാണ് ഈ പുതിയ മിസൈലിനെ ഹൈപ്പര്‍സോണിക് മിസൈല്‍ എന്ന് വിളിക്കുന്നത്.

ഇഎല്‍ എല്‍ഡിഎച്ച് സിഎം ഹൈപ്പര്‍സോണികിനാകട്ടെ മണിക്കൂറില്‍ 11,000 കിലോമീറ്റര്‍ വേഗത. അതായത് ബ്രഹ്മോസിനേക്കാള്‍ മൂന്നിരട്ടിയലധികം വേഗതയില്‍ കുതിക്കുമെന്നര്‍ത്ഥം. ബ്രഹ്മോസിനെ തന്നെ അടയാളപ്പെടുത്തുന്നതില്‍ പാകിസ്ഥാന്‍ ചൈനയില്‍ നിന്നും വാങ്ങിയ വൈഎല്‍സി 8ഇ, വൈഎല്‍സി 2 എന്നീ റഡാര്‍ സംവിധാനങ്ങള്‍ പരാജയമായിരുന്നു. അതുപോലെ ബ്രഹ്മോസിനെ അടിച്ചിടാന്‍ എച്ച് ക്യു 9 പി, എച്ച് ക്യു 16 എഫ് ഇ എന്നീ ചൈനയുടെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്കും ആയില്ല. അപ്പോള്‍ പിന്നെ ഇഡി-എല്‍ഡിഎച്ച്സിഎം ഹൈപ്പര്‍സോണികിന്റെ കാര്യം പറയേണ്ടല്ലോ.

സാധാരണ ബ്രഹ്മോസിന് 290 കിലോമീറ്റര്‍ അകലെ വരെയേ സഞ്ചരിക്കാന്‍ കഴിയൂ എങ്കില്‍ ബ്രഹ്മോസിന്റെ പുതുതായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന എക്സ്റ്റെന്‍ഡഡ് പതിപ്പിന് 800 കിലോമീറ്റര്‍ വരെ ദൂരത്തിലേക്ക് വരെ കുതിക്കാന്‍ കഴിയും. ഇടി-എല്‍ഡിഎച്ച് സിഎം ഹൈപ്പര്‍സോണിക്കിന്റെ ദൂരപരിധി 1500 കിലോമീറ്ററാണ്.അതായത് സാധാരണ ബ്രഹ്മോസിനേക്കാള്‍ അഞ്ചിരട്ടിയാണ് ദൂരപരിധി. പാകിസ്ഥാനെയും ചൈനയെയും അടിക്കാന്‍ ഈ ദൂരം ധാരാളം.

 

Tags: India Pak warET-LDHCMHypersonic cruise missileDRDOTurkeyBrahmosErdoganOperation Sindoor 2Hypersonic missile
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍
India

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

റഫാല്‍ എം യുദ്ധവിമാനങ്ങളും പേറി പാകിസ്ഥാനെ ലാക്കാക്കി നീങ്ങുന്ന ഐഎന്‍എസ് വിക്രാന്ത്, അതിനെ ഇടവലം കാക്കുന്ന യുദ്ധക്കപ്പലുകള്‍, ആകാശത്ത് മറ്റ് യുദ്ധവിമാനങ്ങള്‍, കരയില്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍..(വലത്ത്) അസിം മുനീര്‍ (ഇടത്ത്)
India

റഫാലിനെ പേടിച്ച് പാകിസ്ഥാന്‍; ഇതിനൊപ്പം ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്തും കൂടി ചേര്‍ന്നാല്‍ പിന്നെ ഇന്ത്യയോട് യുദ്ധം ചെയ്തിട്ട് കാര്യമില്ല

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.