Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിഎം ശ്രീ പദ്ധതിയില്‍ പുതിയ വെളിപാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 09:35 am IST
inEditorial

കേന്ദ്രസര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്‌ക്കാന്‍ സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചത് ഉദ്ദേശശുദ്ധിയോടെയാണെങ്കില്‍ സ്വാഗതാര്‍ഹമാണ്. എല്ലാവിധ ആധുനിക സൗകര്യങ്ങളും ഏര്‍പ്പെടുത്തി ഒരു ബ്ലോക്കിലെ രണ്ട് വിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. അതിനുവേണ്ടി വരുന്ന തുകയുടെ 60 ശതമാനവും കേന്ദ്രസര്‍ക്കാര്‍ നല്‍കും. എന്നാല്‍ ഈ പദ്ധതി ആരംഭിച്ച് മൂന്ന് വര്‍ഷമായിട്ടും അത് നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതി നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായതിനാല്‍ അംഗീകരിക്കാന്‍ ആവില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു പോന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ ഈ പദ്ധതി നടപ്പാക്കിയപ്പോള്‍ കേരളം മുഖംതിരിഞ്ഞ് നില്‍ക്കുകയായിരുന്നു. ഇതുവഴി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയോടും വിദ്യാര്‍ത്ഥികളോടും കടുത്ത വഞ്ചനയാണ് പിണറായി സര്‍ക്കാര്‍ കാണിച്ചത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസന പദ്ധതികളെ സങ്കുചിത രാഷ്‌ട്രീയം മുന്‍നിര്‍ത്തി എതിര്‍ക്കുകയെന്നത് പിണറായി സര്‍ക്കാരിന്റെ നയമാണ്. പ്രധാനമന്ത്രി മോദിയോടും ബിജെപിയോടും കേരളത്തിലെ ജനങ്ങള്‍ക്ക് ആഭിമുഖ്യമുണ്ടാവും എന്നു കരുതിയാണ് കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും കേരളത്തില്‍ നടപ്പാക്കാതിരിക്കുന്നതും, പേരുമാറ്റി നടപ്പാക്കുന്നതും. പ്രധാനമന്ത്രിയുടെ പേര് വയ്‌ക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ വീമ്പിളക്കാറുള്ളത്. അപഹാസ്യമായ ഈ സമീപനം കേരളത്തിലെ ജനങ്ങള്‍ക്ക് വലിയ നഷ്ടങ്ങള്‍ വരുത്തുകയുണ്ടായി.

നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ രാഷ്‌ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങള്‍ വയ്‌ക്കുക തന്നെ വേണം. ഇത് സിപിഎമ്മിന്റെയോ പിണറായി സര്‍ക്കാരിന്റെയോ ഔദാര്യമല്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഇങ്ങനെ ചെയ്തേ തീരൂ. പിഎം ശ്രീ പദ്ധതിക്കും ഇത് ബാധകമാണ്. ജവഹര്‍ നവോദയ പദ്ധതിയും രാജീവ് ഗാന്ധി റസിഡന്‍ഷ്യല്‍ മോഡല്‍ സ്‌കൂളുമൊക്കെ അംഗീകരിക്കുന്നവരാണ് നരേന്ദ്ര മോദി എന്ന പേരു പോലും ഇല്ലാതിരുന്നിട്ടും പിഎം ശ്രീ പദ്ധതിയെ രാഷ്‌ട്രീയമായ കാരണങ്ങളാല്‍ ഇക്കാലമത്രയും എതിര്‍ത്തു പോന്നത്. ഇതിന് ഇക്കൂട്ടര്‍ ജനങ്ങളോട് മാപ്പ് പറയണം.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കാലഹരണപ്പെട്ട രീതികള്‍ക്കു പകരം പുതിയ വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കേണ്ടതുണ്ട്. ഇതിന് അനുസൃതമായ പദ്ധതികളും ഉണ്ടാവണം. എന്നാല്‍ രാജ്യത്തിന്റെ ഭാവിയില്‍ വലിയ താല്പര്യമൊന്നുമില്ലാത്ത ഇടതു പാര്‍ട്ടികള്‍ പുതിയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുകയാണ്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്‌ക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോള്‍ അതിന് സമ്മതിക്കില്ലെന്നാണല്ലോ ഇടതുമുന്നണിയിലെ വിദൂഷകന്മാരായ സിപിഐയുടെ നേതാക്കള്‍ ഒച്ചവയ്‌ക്കുന്നത്. പിഎം ശ്രീ പദ്ധതി നടപ്പിലാക്കാമെന്ന് കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയായിട്ടുള്ളതാണ്. എന്നാല്‍ പദ്ധതിയില്‍ ഒപ്പുവയ്‌ക്കാതെ കുപ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് ഇതുവരെ പിണറായി സര്‍ക്കാര്‍ ചെയ്തത്. കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ ഇസ്ലാമിക മതമൗലികവാദികളുടെ അജണ്ട നടപ്പാക്കി വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരാണ് പുതിയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുന്നതെന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല.

പിണറായി സര്‍ക്കാരിന്റെ ഒന്‍പതര വര്‍ഷത്തെ ഭരണം കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ വലിയ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുകയാണ്. യാതൊരു കാര്യപ്രാപ്തിയും ഇല്ലാത്ത ഒരാളെ വിദ്യാഭ്യാസ മന്ത്രിയാക്കി വച്ചിരിക്കുന്നതിന്റെ ഫലം കൂടിയാണിത്. എസ്എസ്‌കെ അധ്യാപകര്‍ക്കുള്ള ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി. പൊതു വിദ്യാഭ്യാസ മേഖല തകര്‍ച്ചയുടെ വക്കിലാണ്. എന്നിട്ടും ഇത് ലോകോത്തര മാതൃകയാണെന്ന് അവകാശവാദം ഉന്നയിക്കാന്‍ മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും യാതൊരു മടിയുമില്ല. ഗത്യന്തരമില്ലെന്ന് വന്നപ്പോഴാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാന്‍ തീരുമാനിച്ചിട്ടുള്ളത്. പക്ഷേ ഇക്കൂട്ടരെ വിശ്വസിക്കാന്‍ പാടില്ല. എന്തെങ്കിലും കള്ളത്തരം കാണിച്ച് കേന്ദ്രസര്‍ക്കാരില്‍ നിന്ന് പണം വാങ്ങിയെടുക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമായിരിക്കും ഇവര്‍ക്കുള്ളത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വലിയ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

Tags: Kerala GovernmentPM Shri Scheme
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

Kerala

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Kerala

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

പുതിയ വാര്‍ത്തകള്‍

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.