ചെന്നൈ: തമിഴ്‌നാട് രാഷ്്ട്രീയം എങ്ങോട്ട്? നടൻ വിജയ് യുടെ ‘തമിഴ് വെറ്റി കഴകം’ (ടിവികെ)യെ സ്റ്റാലിന്റെ ഡിഎംകെ കക്ഷത്തിലാക്കിയോ? അങ്ങനെ വന്നാൽ കോൺഗ്രസിന്റെ കാര്യം എന്താകും? ബിജെപിയുടെ വളർച്ചയും ശക്തിയും മനസ്സിലാക്കിയ ഡിഎംകെ, വിജയ് ഉയർത്തിയ തരംഗം സ്വന്തം വശത്താക്കാനുള്ള ആസൂത്രണങ്ങളാണോ നടത്തുന്നത്. അതിനുവേണ്ടി വിജയ് യുടെ പാർട്ടിയെ വരുതിയിലാക്കാൻ ആൾക്കൂട്ട ദുരന്തം വിനിയോഗിക്കുകയാണോ? പല തരത്തിൽ വ്യാഖ്യാനങ്ങൾ രാഷ്‌ട്രീയവൃത്തങ്ങളിൽ ഉയരുന്നുണ്ട്. അതിനിടയിലാണ് ഡിണ്ടിഗലിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ കോൺഗ്രസിനെക്കുറിച്ച് നിഗൂഢമായ ഒരു പരാമർശം നടത്തിയ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
പരിപാടിയിൽ സംസാരിക്കവെ ഉദയനിധി ഇങ്ങനെ പറഞ്ഞു, ”ഞാൻ വേദിയിലെത്തുമെന്ന് എനിക്ക് വലിയ ആത്മവിശ്വാസമില്ലായിരുന്നു. ഞാൻ എന്റെ ‘കൈകളുമായി’ വരുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. പക്ഷേ ‘കൈ’ ഒരിക്കലും നമ്മെ വിട്ടുപോകില്ല.”
കോൺഗ്രസ് എംപി ജോതിമണിയുടെ സാന്നിധ്യത്തിലായിരുന്നു പരാമർശം. തമിഴക വെട്രി കഴകവുമായി (ടിവികെ) ഡിഎംകെ അടുക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ ഈ വർത്തമാനത്തിന് വലിയ പ്രസക്തിയുണ്ട്.
”ഞാൻ എന്റെ കൈയെക്കുറിച്ചും നിങ്ങളിലെല്ലാവരിലുമുള്ള ‘നമ്പികൈ’ (വിശ്വാസം) യെക്കുറിച്ചുമാണ് സംസാരിച്ചത്” എന്ന് ഉദയനിധി പിന്നീട് വിശദീകരിച്ചു. ഏതെങ്കിലും ഇതിന്റെ രാഷ്‌ട്രീയ അർത്ഥത്തെ ഗൗരവത്തിലാണ് നിരീക്ഷകർ കാണുന്നത്. എന്നിരുന്നാലും, കോൺഗ്രസ്-ടിവികെ സഖ്യം സാധ്യമാകുമെന്ന ചർച്ച തമിഴ്നാട്ടിലെ രാഷ്‌ട്രീയ വൃത്തങ്ങളിൽ തുടരുന്നതിനിടെയാണ് ഈ പ്രസ്താവന. വിജയ്- കോൺഗ്രസ് സഖ്യ സാധ്യത ഉണ്ടായാൽ അത് തമിഴ്‌നാട്ടിലെ ഇൻഡി സഖ്യത്തിൽ കോൺഗ്രസിന് അവകാശവാദങ്ങൾക്ക് അവസരമാകും. അതിനാൽ വിജയിനെ ഒപ്പം കൂട്ടുക എന്ന ആശയം ഡിഎംകെ ഉയർത്തുന്നത്. ദുരന്തം, കേസ് തുടങ്ങിയ സാഹചര്യങ്ങളിൽ വിജയിനെ സ്വന്തം കക്ഷത്തിലാക്കാമെന്ന ആശയമാണ് അവർക്ക്.
തമിഴ്നാട്ടിലെ പ്രതിപക്ഷമായ ഇൻഡി സഖ്യത്തിന് വെല്ലുവിളി ഉയർത്തുന്ന പ്രധാന ശക്തിയായി നടനും രാഷ്‌ട്രീയക്കാരനുമായ വിജയ് ഉയർന്നുവരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ അടുത്തിടെ പറഞ്ഞിരുന്നു. എന്തായാലും വിജയ് പാർട്ടിക്ക് ജനപിന്തുണ ഉണ്ടെന്ന് സമ്മതിക്കുകയാണ് കോൺഗ്രസും ഡിഎംകെയും.
















