Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ ഏറ്റവും ആധുനികമായ തേജസ് എംകെ2വിന്റെ എഞ്ചിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു; പ്രതിരോധരംഗത്ത് ഇന്ത്യയ്‌ക്ക് ഡബിള്‍ കരുത്ത്

എഫ് 414 എഞ്ചിനാണ് എച്ച് എഎല്ലും ജനറല്‍ ഇലക്ട്രിക്കും സംയുക്തമായി നിര്‍മ്മിക്കുക. മുന്‍പുണ്ടായിരുന്ന ധാരണയില്‍ നിന്നും വ്യത്യസ്തമായി ഏകദേശം 80 ശതമാനം സാങ്കേതികവിദ്യ ജനറല്‍ ഇലക്ട്രിക് ഇന്ത്യയ്‌ക്ക് കൈമാറും. ഇതിനിടെ ഫ്രഞ്ച് കമ്പനിയായ സഫ്രാനുമായി ചേര്‍ന്ന് ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എഞ്ചിന്‍ ഡിആര്‍ഡിഒ നിര്‍മ്മിയ്‌ക്കുന്ന പ്രക്രിയയും ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2025, 07:58 pm IST
inIndia, Defence

ന്യൂദല്‍ഹി:ഇന്ത്യ നിര്‍മ്മിക്കാന്‍ പോകുന്ന ഏറ്റവും ആധുനികമായ യുദ്ധവിമാനം തേജസ് എംകെ2വിനുള്ള എഞ്ചിന്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ ധാരണ. അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക് കമ്പനിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡും സംയുക്തമായാണ് ഈ എഞ്ചിന്‍ നിര്‍മ്മിക്കുക. ഇതിന്റെ വാണിജ്യകൂടിയാലോചനകള്‍ ഉടന്‍ ആരംഭിയ്‌ക്കും. ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങിയ റഫാല്‍ ജെറ്ററ് പോലെ 4.5 തലമുറയില്‍ പെട്ട ആധുനിക യുദ്ധവിമാനമാണ് തേജസ് എംകെ2. എഞ്ചിന്റെ 80 ശതമാനത്തോളം സാങ്കേതിക വിദ്യ ജിഇ എയ്റോസ്പേസ് ഇന്ത്യയ്‌ക്ക് കൈമാറും. വൈകാതെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ എഞ്ചിനും ഇന്ത്യ തനിയെ നിര്‍മ്മിക്കാന്‍ പോവുകയാണ്. . ഇതോടെ ഇന്ത്യ പ്രതിരോധരംഗത്ത് പ്രതിരോധസാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇന്ത്യ വന്‍തോതില്‍ മുന്നോട്ട് കുതിക്കും.

എഫ് 414 എഞ്ചിനാണ് എച്ച് എഎല്ലും ജനറല്‍ ഇലക്ട്രിക്കും സംയുക്തമായി നിര്‍മ്മിക്കുക. മുന്‍പുണ്ടായിരുന്ന ധാരണയില്‍ നിന്നും വ്യത്യസ്തമായി ഏകദേശം 80 ശതമാനം സാങ്കേതികവിദ്യ ജനറല്‍ ഇലക്ട്രിക് ഇന്ത്യയ്‌ക്ക് കൈമാറും. ഹോട്ട് എന്‍ഡ് ഭാഗങ്ങളില്‍ കഠിനമായ ചൂടിനെയും തുരുമ്പിനെയും ചെറുക്കുന്ന കോട്ടിംഗുകള്‍, സിംഗിള്‍ ക്രിസ്റ്റല്‍ ടര്‍ബൈന്‍ ബ്ലേഡുകള്‍ക്കുള്ള കോട്ടിംഗ് ഫോര്‍മുല, ബ്ലിസ്ക് മെഷീനിംഗിന്റെയും നോസില്‍ ഗൈഡ് വെയന്‍സിന്റെയും നിര്‍മ്മാണവിദ്യ എന്നിവ ഇന്ത്യയ്‌ക്ക് കൈമാറും. ഇത് ദീര്‍ഘകാലത്തേക്ക് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിയുടെയും പെര്‍ഫോമന്‍സിന്റെയും കാര്യത്തില്‍ നിര്‍ണ്ണായകമാണ്. അതേ സമയം കംപ്രസര്‍, കമ്പസ്റ്റിന്‍ ചേംബര്‍, ടര്‍ബൈന്‍ എന്നീ ഒരു യുദ്ധജെറ്റിന്റെ പ്രധാന സാങ്കേതികവിദ്യകള്‍ ജിഇ എയ്റോസ്പേസ് കൈമാറില്ല.വ്യാപാരത്തീരുവയുമായി ബന്ധപ്പെട്ടുള്ള ഇന്ത്യ-യുഎസ് തര്‍ക്കങ്ങള്‍ ഒരിയ്‌ക്കലും ഈ പ്രതിരോധക്കരാറിനെ ബാധിക്കില്ല.

മോദിയുടെ 2023ലെ യുഎസ് സന്ദര്‍ശനത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിവെച്ചത്. ആ വര്‍ഷം തന്നെ യുഎസ് കോണ്‍ഗ്രസ് ഇന്ത്യയില്‍ എഫ് 414 എഞ്ചിന്‍ നിര്‍മ്മിക്കാന്‍ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് പല കാരണങ്ങളാല്‍ ചര്‍ച്ച മുന്നേറിയില്ല. ഇപ്പോള്‍ വീണ്ടും ചര്‍ച്ച ത്വരിതപ്പെടുകയാണ്.

ഇതിനിടെ ഫ്രഞ്ച് കമ്പനിയായ സഫ്രാനുമായി ചേര്‍ന്ന് ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എഞ്ചിന്‍ ഡിആര്‍ഡിഒ നിര്‍മ്മിയ്‌ക്കുന്നത് സംബന്ധിച്ച് ഏതാണ്ട് ധാരണയിലെത്തിയിട്ടുണ്ട്. ഇതില്‍ മുഴുവന്‍ ടെക്നോളജിയും ഇന്ത്യയ്‌ക്ക് കൈമാറും. ഇതോടെ ആധുനികമായ ലൈറ്റ് കോംബാറ്റ് യുദ്ധവിമാനങ്ങളുടെ സാങ്കേതികവിദ്യ പൂര്‍ണ്ണമായും ഇന്ത്യയുടെ കൈകളില്‍ എത്തും. ഇക്കാര്യത്തില്‍ കേന്ദ്ര കാബിനറ്റ് കമ്പനിയുടെ പച്ചക്കൊടി കൂടി കിട്ടാനുണ്ട്.

ഇപ്പോള്‍ ഇന്ത്യയുടെ കൈവശമുള്ള ഏറ്റവും ആധുനികമായ യുദ്ധവിമാനം തേജസ് എംകെ1, തേജസ് എംകെ1എ എന്നിവയാണ്. ഇവയേക്കാള്‍ പരിഷ്കരിക്കപ്പെട്ട ആധുനിക യുദ്ധജെറ്റാണ് തേജസ് എംകെ2 എന്നത് .

ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങിയ 4.5 തലമുറയില്‍പ്പെട്ട റഫാലിനേക്കാള്‍ പല കാര്യങ്ങളിലും മുന്‍പന്തിയിലാണ് തേജസ് എംകെ2 എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഉടനടി പൂര്‍ത്തിയാക്കാനുള്ള കഠിനപരിശ്രമത്തിലാണ് മോദി സര്‍ക്കാര്‍. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പി.കെ. മിശ്ര തേജസ് എംകെ 2വിന്റെ നിര്‍മ്മാണപുരോഗതി വിലയിരുത്താന്‍ എച്ച് എ എല്ലിന്റെ ബെംഗളൂരു ഫാക്ടറി ഇടയ്‌ക്കിടെ സന്ദര്‍ശിക്കുന്നത്. അഞ്ചാം തലമുറ യുദ്ധവിമാനത്തിലേക്ക് ഇന്ത്യയെ കുതിപ്പിക്കാനുള്ള കഠിനശ്രമത്തിലാണ് പ്രധാനമന്ത്രി മോദി.

യുദ്ധപൈലറ്റിന് ടണല്‍വിഷന്‍ നല്‍കുന്ന വേഗതയായ 9 ജി ടേണുകൾ , ഡിജിറ്റൽ ഫ്ലൈറ്റ് നിയന്ത്രണങ്ങൾ, നൂതന എയറോഡൈനാമിക്സ് എന്നിവയിൽ ഇന്ത്യയുടെ തേജസ് എംകെ2 എഫ്-16 നെ മറികടക്കുന്നു . കനാർഡുകളും ഭാരം കുറഞ്ഞ ഫ്രെയിമും ഉള്ള തേജസ് എംകെ2 ചടുലതയ്‌ക്കായി നിർമ്മിച്ചതാണ്. പല കാര്യങ്ങളിലും ഫ്രാന്‍സിന്റെ ആധുനിക വിമാനമായ റഫാലിനേക്കാള്‍ മുന്‍പന്തിയിലാണ് തേജസ് എംകെ2. ഇപ്പോള്‍ തേജസ് എംകെ2വിന്റെ എവിയോണിക്സ് സംവിധാനങ്ങള്‍ സംയോജിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ് എച്ച് എഎല്ലിലെ എഞ്ചിനീയര്‍മാര്‍.

യുദ്ധവിമാനത്തിന്റെ എയര്‍ഫ്രെയിം സംയോജനം കഴിഞ്ഞതിന് ശേഷമുള്ള നിര്‍ണ്ണായക ഘട്ടമാണ് എവിയോണിക്സ് സംയോജനം. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളാണ് ഏവിയോണിക്സ്. ആശയവിനിമയം, നാവിഗേഷൻ, ഒന്നിലധികം സിസ്റ്റങ്ങളുടെ ഡിസ്പ്ലേ, മാനേജ്മെന്റ്, വ്യക്തിഗത പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനായി വിമാനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള നൂറുകണക്കിന് സംവിധാനങ്ങൾ എന്നിവ ഉള്‍പ്പെടുന്ന നിരവധി ഏവിയോണിക് സംവിധാനങ്ങള്‍ ഒരൊറ്റ യുദ്ധജെറ്റില്‍ സംയോജിപ്പിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. തേജസ് എംകെ2വിലെ എവിയോണിക്സ് ഘടകങ്ങള്‍ താഴെ പറയുന്നു: അടുത്ത തലമുറ ദൗത്യ കംപ്യൂട്ടര്‍, അഡ്വാന്‍സ് ഡ് ഡിജിറ്റല്‍ കണ്‍ട്രോള്‍ സിസ്റ്റംസ്, വൈഡ് എരിയ മള്‍ട്ടി ഫംഗ്ഷന്‍ ഡിസ് പ്ലേ, യൂണിഫൈഡ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുകള്‍, ഓണ്‍ ബോര്‍ഡ് ഓക്സിജന്‍ ഉല്‍പാദനസംവിധാനം, സുരക്ഷിതമായ ആശയവിനിമയ, ഡേറ്റ ലിങ്ക് സംവിധാനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സങ്കീര്‍ണ്ണമായ ഈ ഇലക്ട്രോണിക് സംവിധാനങ്ങള്‍ സംയോജിപ്പിക്കുക എളുപ്പമല്ല. പക്ഷെ ഈ കടമ്പ കടന്നാല്‍ തേജസ് എംകെ2വിന്റെ നിര്‍മ്മാണത്തില്‍ ഇന്ത്യ വലിയൊരു കുതിപ്പ് കൈവരിക്കും.
തേജസ് എംകെ1എയുടെ അന്തിമ പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ തന്നെ തേജസ് എംകെ 2 പൂര്‍ത്തിയാക്കാനും മോദി സര്‍ക്കാര്‍ എച്ച് എഎല്ലില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ആധുനിക യുദ്ധവിമാനം സ്വന്തമായി വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഒരു നാഴികക്കല്ലാണ് തേജസ് യുദ്ധജെറ്റുകള്‍. എഞ്ചിന്‍ തകരാറുമൂലം ധീരജവാന്മാരുടെ പലരുടെയും ജീവനെടുത്ത പഴയ കാല മിഗ് യുദ്ധവിമാനങ്ങളെ ഒഴിവാക്കിയാണ് ഇന്ത്യ തേജസിലേക്ക് ചുവടുവെച്ചത്.

ഒരു കാര്യമല്ല, പല കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ശേഷിയുള്ളതിനാല്‍ തേജസ് യുദ്ധവിമാനത്തെ മള്‍ടി റോള്‍ യുദ്ധവിമാനം എന്നാണ് വിളിക്കുക. നിരീക്ഷണപ്പറക്കല്‍ നടത്തുക, ആകാശത്ത് വെച്ച് മറ്റൊരു യുദ്ധജെറ്റിന് നേരെ ആക്രമണം നടത്താനും ആകാശത്ത് നിന്നും കരയിലേക്ക് മിസൈലോ ഗ്ലൈഡ് ബോംബോ അയയ്‌ക്കാനും തേജസ്സിന് സാധിക്കും. ഇതിന്റെ ഭാരം ഇന്ത്യയുടെ സുഖോയ് 30എംകെ1നേക്കാളും റഫാലിനേക്കാളും ഭാരക്കുറവാണ്.

ഇന്ത്യയുടെ എയ്റോനോട്ടിക്കല്‍ ഡവലപ് മെന്‍റ് ഏജന്‍സി രൂപകല്‍പന നിര്‍വ്വഹിച്ചപ്പോള്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡ് അതിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചു എന്നത് ചെറിയകാര്യമല്ല. ഇന്ത്യ തദ്ദേശീയമായി ഒരു ഒത്ത യുദ്ധവിമാനം നാവികസേനയ്‌ക്കും വ്യോമസേനയ്‌ക്കും വേണ്ടി നിര്‍മ്മിക്കുകയാണ്. തേജസ് എംകെ1 കഴിഞ്ഞ് തേജസ് എംകെ1എ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതില്‍ വ്യാപൃതരാണ് എച്ച് എഎല്‍.അതിനൊപ്പം തേജസ് എംകെ2 എന്ന 4.5 തലമുറയില്‍പ്പെട്ട യുദ്ധജെറ്റും അതിവേഗം ഒരുങ്ങുകയാണ്.

Tags: HALIndian defenceIndia - Pakistan warGE AerospaceTejas MK2F414 egnine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

India

സ്വിഫ്റ്റ് കെ…ഇന്ത്യയുടെ ആദ്യത്തെ ചാവേര്‍ ഡ്രോണ്‍…പുറപ്പെട്ടാന്‍ പിന്നെ ശത്രുകേന്ദ്രത്തില്‍ സ്ഫോടനം നടത്തി സ്വയം ഇല്ലാതാകുന്ന സ്വിഫ്റ്റ് കെ

India

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.