Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒസാമബിന്‍ലാദനെ വധിക്കാന്‍ യുഎസ് 10 വര്‍ഷമെടുത്തു;പഹല്‍ഗാം ഭീകരരെ 97 ദിവസത്തിനുള്ളില്‍ തീര്‍ത്തു, ഇത് വിജയമെന്ന് യുദ്ധവിദഗ്ധന്‍ ജോണ്‍ സ്പെന്‍സര്‍

യുഎസില്‍ 2001 സെപ്തംബര്‍ 11ന് ആക്രമണം നടത്തിയ ഭീകരരെ വധിക്കാന്‍ യുഎസ് 18 മാസമെടുത്തു. ആ ഭീകരാക്രമണത്തിന്റെ മുഖ്യആസൂത്രകനായ ഒസാമ ബിന്‍ ലാദനെ വധിച്ചത് പിന്നെയും 10 വര്‍ഷത്തിന് ശേഷം 2011നാണ്. എന്നാല്‍ ഇന്ത്യ പഹല്‍ഗാമില്‍ 26 ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്ന ഭീകരരെ വേട്ടയാടി വധിച്ചത് വെറും 97 ദിവസത്തിനുള്ളില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2025, 08:08 pm IST
inIndia
അമേരിക്കന്‍ യുദ്ധവിദഗ്ധനായ ജോണ്‍സ്പെന്‍സര്‍ (ഇടത്ത്)

അമേരിക്കന്‍ യുദ്ധവിദഗ്ധനായ ജോണ്‍സ്പെന്‍സര്‍ (ഇടത്ത്)

ന്യൂദല്‍ഹി: യുഎസില്‍ 2001 സെപ്തംബര്‍ 11ന് ആക്രമണം നടത്തിയ ഭീകരരെ വധിക്കാന്‍ യുഎസ് 18 മാസമെടുത്തു. ആ ഭീകരാക്രമണത്തിന്റെ മുഖ്യആസൂത്രകനായ ഒസാമ ബിന്‍ ലാദനെ വധിച്ചത് പിന്നെയും 10 വര്‍ഷത്തിന് ശേഷം 2011നാണ്. എന്നാല്‍ ഇന്ത്യ പഹല്‍ഗാമില്‍ 26 ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്ന ഭീകരരെ വേട്ടയാടി വധിച്ചത് വെറും 97 ദിവസത്തിനുള്ളില്‍. ഇത്രയും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ അങ്ങേയറ്റം പരിശീലനം ലഭിച്ച ഭീകരരെ വേട്ടയാടിപ്പിടിച്ച ഇന്ത്യന്‍ സേനയുടെ മിടുക്ക് അപാരമാണെന്ന് അമേരിക്കയിലെ മോഡേണ്‍ വാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനും യുദ്ധവിദഗ്ധനുമായ ജോണ്‍ സ്പെന്‍സര്‍.

“യുദ്ധത്തിന്റെ കാര്യമെടുത്താല്‍, ഈ മൂന്ന് പഹല്‍ഗാം ഭീകരരെ വധിക്കാന്‍ ഇന്ത്യ നടത്തിയ ഉയര്‍ന്ന അപകടസാധ്യതയുള്ള നൈറ്റ് ഓപ്പറേഷന്‍ അങ്ങേയറ്റം ക്ലിഷ്ടവും അവിശ്വസനീയവുമാണ്. വെറും 97 ദിവസത്തിനുള്ളില്‍ ഈ ഭീകരരെ ഒറ്റപ്പെടുത്തി, വധിച്ചതിന്റെ വേഗത നിസ്സാരമല്ല. കാരണം അമേരിക്കയില്‍ ആക്രമണം നടത്തിയ അല്‍ ഖ്വെയ്ദ ഭീകരരെ വധിക്കാന്‍ അമേരിക്ക 18 മാസമെടുത്തു. ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ 10 വര്‍ഷമെടുത്തപ്പോഴാണ് ഇന്ത്യ വെറും 97 ദിവസത്തിനുള്ളില്‍ പഹല്‍ഗാം ഭീകരരെ ഒറ്റപ്പെടുത്തി വധിച്ചത്.” – ജോണ്‍ സ്പെന്‍സര്‍ പറഞ്ഞു. നേരത്തെ ഇന്ത്യ പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദമായി പഠിച്ച വ്യക്തികൂടിയാണ് ജോണ്‍ സ്പെന്‍സര്‍. പഹല്‍ഗാമില്‍ 26 ഇന്ത്യന്‍ ടൂറിസ്റ്റുകളെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്ന ശേഷം ഓഫാക്കിയ സാറ്റലൈറ്റ് ഫോണ്‍ 97 ദിവസങ്ങള്‍ക്ക് ശേഷം ഓണാക്കിയതാണ് മൂന്ന് ഭീകരര്‍ക്ക് വിനയായത്. ചൈനീസ് നിര്‍മ്മിതമായിരുന്നു ഈ സാറ്റലൈറ്റ് ഫോണ്‍.

“കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യന്‍ സേന ഇവരെ പിന്തുടര്‍ന്നിരുന്നു. മൂന്ന് നാല് ദിവസമായി ഇവരെ ശക്തമായി സേന പിന്തുടര്‍ന്നു. കശ്മീര്‍ മലനിരകളില്‍ അലഞ്ഞുതിരിയുന്ന നാടോടികളില്‍ നിന്നുള്ള വിവരം വരെ ഈ ഭീകരരെ കൃത്യമായി അടയാളപ്പെടുത്താന്‍ ഇന്ത്യ രഹസ്യപ്പൊലീസ് സംഘം ഉപയോഗിച്ചിരുന്നു. ഡ്രോണുകള്‍ ഉപയോഗിച്ച് കൃത്യമായി ഭീകരരുടെ താവളം ട്രാക്ക് ചെയ്തു. അവരുടെ ചിത്രമെടുത്തു. ആക്രമണദൗത്യം പുലര്‍ച്ചെ ആയതിനാല്‍ രാത്രി വിഷന്‍ സാധ്യമാക്കുന്ന ഉപകരണങ്ങളും ഉപയോഗിച്ചിരുന്നു. ഹ്യൂമന്‍ ഇന്‍റലിജന്‍സ്, സിഗ്നല്‍ സ് ഇന്‍റലിജന്‍സ്, സാറ്റലൈറ്റ് ചിത്രങ്ങള്‍ -ഇതെല്ലാം ആധുനികമായ രീതികള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള നീക്കമായിരുന്നല്ലോ ഓപ്പറേഷന്‍ സിന്ദൂറില്‍ കണ്ടത്. അത് തന്നെയാണ് ഓപ്പറേഷന്‍ മഹാദേവിലും ഇന്ത്യന്‍ സേന നടത്തിയത്. ഭീകരരുടെ സാറ്റലൈറ്റ് ഫോണ്‍ ഓണാക്കിയത് മൂലം സിഗ്നല്‍ ലഭിച്ചു, നിബിഢമായ വനത്തിനുള്ളില്‍ ഭക്ഷണം കഴിക്കാന്‍ ഈ ഭീകരര്‍ തീയിട്ടിരുന്നു.”- ജോണ്‍ സ്പെന്‍സര്‍ വിശദമാക്കി.

“ആകാശത്ത് നല്ല കട്ടിയുള്ള മേഘമാലകള്‍ നിറഞ്ഞിരിക്കുന്ന വനപ്രദേശമാണ് മഹാദേവ മലയ്‌ക്ക് ചുറ്റുമുള്ള വനപ്രദേശം. മലനിരകളും താഴ്വരകളും നിറഞ്ഞ അങ്ങേയറ്റം നിമ് ന്നോതനമാണീ ഭൂപ്രദേശം….ഇത്തരമൊരു വിഷമകരമായ ഭൂപ്രദേശത്ത് ഒരു ആക്രമണദൗത്യം നടത്തുക, കൃത്യമായി ഭീകരെ വധിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. മങ്ങിയ കാഴ്ച മാത്രമേ ഇവിടെ ലഭ്യമാകൂ. നിബിഢമായ വനവും കട്ടിയുള്ള മേഘങ്ങളും കാഴ്ച മറച്ചുകൊണ്ടേയിരിക്കും. ആധുനികമായ നൈറ്റ് വിഷന്‍ ഉപകരണങ്ങളുടെ സഹായത്തോടെ വിജയകരമായി ഓപ്പറേഷന്‍ നടത്താന്‍ ഇന്ത്യന്‍ സേനയ്‌ക്ക് സാധിച്ചു. രാത്രിയില്‍ തന്നെ ഇവരുടെ വ്യക്തമായ ചിത്രങ്ങള്‍ സാറ്റലൈറ്റ് സഹായത്തോടെ ഡ്രോണുകള്‍ക്ക് പകര്‍ത്താനായി. ഇന്ത്യന്‍ പ്രതിരോധ സേന നേടിയെടുത്ത ഈ വിജയം നിസ്സാരമല്ല.സാധാരണ ഇത്തരം ഓപ്പറേഷനുകളില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുക പതിവാണ്. ഇതും ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിച്ചു.” – ജോണ്‍ സ്പെന്‍സര്‍ വിശദമാക്കുന്നു.

“പനാമ എന്ന പ്രദേശത്തെ കഷ്ടപ്പാടുകള്‍ എനിക്ക് നേരിട്ടറിയാം. അത്രയ്‌ക്ക് ക്ലിഷ്ടമാണ് അവിടുത്തെ ഭൂപ്രദേശം. പ്രത്യേകിച്ചും മരങ്ങള്‍ കുടപിടിക്കുന്ന സാഹചര്യത്തില്‍ ഭീകരരുടെ നീക്കങ്ങള്‍ തിരിച്ചറിയുക എളുപ്പമല്ല. അതുപോലുള്ള ഒരു സ്ഥലത്ത് ഭീകരരെ ഒറ്റപ്പെടുത്തുക എന്ന ദൗത്യം എളുപ്പമല്ല. അതാണ് ഇന്ത്യന്‍ സേന സാധിച്ചത്. മാത്രമല്ല, ഇത്രയും ദുര്‍ഘടം പിടിച്ച ഒരു ഭൂപ്രകൃതിയില്‍ അങ്ങേയറ്റം പരിശീലനം സിദ്ധിച്ച ഭീകരരെ പിടികൂടുക എന്നത് അസാധ്യം തന്നെയാണ്. ഈ മൂന്ന് പേരില്‍ ഒരാളായ സുലൈമാന്‍ പാകിസ്ഥാന്‍ സേനയുടെ കമാന്‍ഡര്‍ കൂടിയാണ്. അതുകൊണ്ട് തന്നെ ശത്രുക്കളുടെ നീക്കങ്ങള്‍ നേരത്തെ കണ്ടെത്താനുള്ള സംവിധാനങ്ങള്‍ അവരുടെ പക്കലും ഉണ്ടാകും. അതുകൊണ്ട് തന്നെ പരിശീലനം സിദ്ധിച്ച ഭീകരരെ വേട്ടയാടുക എളുപ്പമല്ല. പഹല്‍ഗാം ഭീകരര്‍ ഉപയോഗിച്ചിരുന്ന ഷൂസ്, ആയുധങ്ങള്‍, എല്ലാം ആധുനികമായിരുന്നു. എകെ 47, എം4 കാര്‍ബൈന്‍, അമേരിക്കന്‍ നിര്‍മ്മിതമായ എം9 തോക്കുകള്‍ എന്നിവ ഇവര്‍ ഉപയോഗിച്ചിരുന്നു. “- ജോണ്‍ സ്പെന്‍സര്‍ പറയുന്നു.

Tags: DronePahalgam terrorist attackOperation SindoorJohn SpencerOperation MahadevWar expert
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

World

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

World

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

പുതിയ വാര്‍ത്തകള്‍

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.