Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പിന്തുടർന്ന് പേടിപ്പെടുത്തുന്ന പാവകളുടെ ദ്വീപ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2025, 05:07 pm IST
in World

പാവകളെ എല്ലാവര്‍ക്കും ഇഷ്ടമാണ്. വാത്സല്യവും സ്നേഹവും സൗഹൃദവുമൊക്കെയാണ് പാവകളുടെ ഭാവം. എന്നാല്‍, അങ്ങനെ അല്ലാത്ത ഒരു രാജ്യമുണ്ട്. പാവകള്‍ക്ക് അവിടെ ഭീകരരൂപമാണ്. മെക്സിക്കോയിലെ ഒരു ദ്വീപിലാണത്. അവിടെ ചെന്നാല്‍ എല്ലായിടത്തും പാവകളെ കാണാം. പക്ഷെ, ആ പാവകളുടെ മുഖത്ത് ഓമനത്തമല്ല. മറിച്ച് പേടിപ്പെടുത്തുന്ന ഒരുതരം ദുരൂഹതയാണ്. മരങ്ങളിലും ചെടികളിലും വീടിന്റെ ചുമരുകളിലും തുടങ്ങി എല്ലായിടത്തുമുണ്ടാകും ഇത്തരം പാവകള്‍. ‘ചൈനാംപാസ്’ എന്നാണ് ഈ പ്രേതപ്പാവകള്‍ നിറഞ്ഞ് ദ്വീപ് അറിയപ്പെടുന്നത്.

ലാ ഇസ്‌ല ദേ ലാസ് മ്യൂണികാസ് എന്നാണ് മെക്‌സിക്കോയിലെ ഈ ദ്വീപിന്റെ യഥാര്‍ഥ പേര്. തെക്കന്‍ മെക്‌സിക്കോയിലെ ഷോചിമികോ കനാലുകള്‍ക്കിടയിലാണ് ദ്വീപ്. സമ്പന്നമായ ഒരു ഭൂതകാലമോ ചരിത്രമോ ഒന്നും അവകാശപ്പെടാനില്ലാത്ത ഈ സ്ഥലം ഏതാനും വര്‍ഷങ്ങളായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത് പാവകളുടെ പേരിലാണ്. അകാലത്തില്‍ ദുര്‍മരണപ്പെട്ടുപോയ ഒരു പെണ്‍കുട്ടിയോടുള്ള ആദരസൂചകമായാണ് ദ്വീപില്‍ പാവകളെത്തി തുടങ്ങിയത് എന്നാണ് പറയപ്പെടുന്നത്

മെക്സിക്കോയില്‍ തന്നെയുള്ള ജൂലിയന്‍ സന്‍റാന ബരാന എന്ന ആര്‍ടിസ്റ്റാണ് ഈ പാവക്കുട്ടികളുടെ ദ്വീപിന്റെ ഉടമസ്ഥന്‍. 1970 കളിലാണ് ബരാന ഈ ദ്വീപിലെത്തിച്ചേര്‍ന്നത്. കാമുകിയുമായി പിരിഞ്ഞ ഇയാള്‍ ഒറ്റക്ക് താമസിക്കാനാണ് ഇവിടെയെത്തിയതെന്നാണ് കരുതുന്നത്. ദ്വീപില്‍ പച്ചക്കറികളും പൂക്കളുമൊക്കെ കൃഷി ചെയ്ത് പട്ടണത്തില്‍ കൊണ്ടു പോയി വിറ്റായിരുന്നു ബരാനയുടെ ജീവിതം. ആരോടും മിണ്ടാതെയും സൗഹൃദത്തിലാവാതെയും അയാളവിടെ ഏകാന്തവാസം നയിച്ചു. മരം കൊണ്ടുണ്ടാക്കിയതായിരുന്നു അയാളുടെ വീട്. ഒരു ദിവസം, ബരാന നടക്കാനിറങ്ങിയതായിരുന്നു. അപ്പോഴാണ്, വെള്ളത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടിയുടെ മരവിച്ച മൃതശരീരം കണ്ടു. എവിടെ നിന്നെത്തി എന്നറിയാത്ത, ആരുടേതാണെന്നറിയാത്ത ഒരു മൃതദേഹം.

ആ പെണ്‍കുട്ടിയുടെ മൃതദേഹത്തിനടുത്ത് ഒരു പാവക്കുട്ടിയുമുണ്ടായിരുന്നു. അതാണ് ദ്വീപിലെത്തിയ ആദ്യത്തെ പാവ. മരിച്ചുപോയ കുട്ടിയുടെ ആത്മാവ് ആ പാവയിലുണ്ടെന്ന് അയാള്‍ വിശ്വസിച്ചു തുടങ്ങി. മരിച്ചുപോയ കുട്ടിയുടെ ആത്മാവ് തന്നെ പിന്തുടരുന്നുണ്ടെന്നും. ആ ആത്മാവിനെ സന്തോഷിപ്പിക്കാനാണ് അയാള്‍ പിന്നെയും പിന്നെയും പാവക്കുട്ടികളെ അവിടെയെത്തിച്ചത്. പെണ്‍കുട്ടിയുടെ കഥ അറിഞ്ഞതോടെ അവളുടെ ആത്മാവിനെ സന്തോഷിപ്പിക്കാനായി തങ്ങളുടെ പാവക്കുട്ടികളെ നല്‍കാനും പലരും തയാറായി. അധികം വൈകാതെ തന്നെ നൂറുകണക്കിന് പാവക്കുട്ടികളെ കൊണ്ട് ആ ദ്വീപ് നിറഞ്ഞു. പാവകൾ സംസാരിക്കുകയും, രാത്രിയാകുമ്പോള്‍ ചലിക്കുമെന്നും കനാലിലൂടെ സഞ്ചരിക്കുന്നവരെ ദ്വീപിലേക്കു ക്ഷണിക്കുമെന്നുമൊക്കെയായി നൂറു കണക്കിന് കഥകളാണ് ദ്വീപിനെ ചുറ്റിപ്പറ്റി പിന്നെയുണ്ടായത്.

പൂക്കള്‍ തലയിലണിഞ്ഞ ഈ പാവയ്‌ക്കൊഴികെ പതിനായിരത്തോളം വരുന്ന ഒരു പാവയ്‌ക്കും പേരില്ല. അഗസ്റ്റിനിറ്റയെ ദ്വീപിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ജൂലിയന്റെ ഏറ്റവും പ്രിയപ്പെട്ട പാവ ഇതാണെന്നാണ് ദ്വീപിന്റെ ഇപ്പോഴത്തെ കെയര്‍ടേക്കറായ ജേവിയര്‍ റൊമേറോ സാന്ത പറയുന്നത്. 2001-ലാണ് ദ്വീപ് ഉടമസ്ഥനായ ജൂലിയന്‍ മരണപ്പെട്ടത്. പെണ്‍കുട്ടി മരിച്ചുകിടന്ന അതേ സ്ഥലത്തായിരുന്നു ജൂലിയന്റെ മൃതദേഹവും കണ്ടെത്തിയത്. ജൂലിയന്റെ ദുരൂഹമരണവും ദ്വീപിനെ സംബന്ധിച്ച ദുരൂഹതയ്‌ക്ക് ആക്കം കൂട്ടി. മരിച്ച പെണ്‍കുട്ടിയുടെ ആത്മാവാണ് ജൂലിയന്റെ മരണത്തിന് പിന്നിലെന്ന് ചിലര്‍ പറയുമ്പോള്‍ ജോലിക്കിടെയുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ചിലര്‍ പറയുന്നു. ജൂലിയന്റെ മരണത്തോടെ ദ്വീപിനെ കുറിച്ചുള്ള ദുരൂഹകഥകളും പ്രചരിക്കാന്‍ തുടങ്ങി. ദ്വീപിനെ ഇപ്പോഴും ആ പെണ്‍കുട്ടിയുടെ ആത്മാവ് വേട്ടയാടുന്നുണ്ടെന്നാണ് കഥകള്‍ പരക്കുന്നത്

Tags: IslanddollsMexico
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പന്താകെ അമേരിക്കാനാ… ഫുട്‌ബോള്‍ ലോകകപ്പിന് 11ന് കിക്കോഫ്

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026: ഇനി കൃത്യം ഒരുമാസം

World

എതിരാളികളെ തിളച്ച എണ്ണയിലിട്ട് പൊരിച്ചെടുക്കും , ജീവനോടെ കൈ കാലുകൾ വെട്ടിയെടുക്കും ; മെക്സിക്കോയിൽ പിടിയിലായ സിജെഎൻജി തലവൻ ജീവിക്കുന്ന മനുഷ്യമൃഗം

ബിബിവിഎ
Football

മെക്‌സിക്കോയിലെ രണ്ട് വേദികള്‍ കൂടി; ബിബിവിഎ, അക്രോന്‍

Agriculture

വലിയ പക്ഷികളെ പോലും ഇരയാക്കുന്ന ഭീകര ഞണ്ടുകൾ : ഇതാണ് ഭയപ്പെടുത്തുന്ന ഡീഗോ ഗാർസ്യ കടൽദ്വീപ്

പുതിയ വാര്‍ത്തകള്‍

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

നിർമ്മാണ വിസ്മയം: 11,578 അടി ഉയരത്തിൽ, 13 കി.മീ നീളത്തിൽ ഇരുവശത്തേക്കും യാത്രയ്‌ക്ക് തുരങ്കപ്പാത; അന്തിമഘട്ടത്തിലേക്ക്

ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടന്‍, കൂടെ കിടക്കാന്‍ വിളിച്ച മ്യുസീഷ്യന്‍;അന്ന് ഞാന്‍ ഭദ്രകാളിയായി,രഞ്ജിനി

മിസ്റ്ററിയും ഹോററും ഒന്നിക്കുന്ന ചിത്രകഥപോലെ ‘സീക്രട്ട് ഓഫ് കലിംഗ’; ധ്യാൻ- അൽതാഫ്- റിയാസ്ഖാൻ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ആയി

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്” ടീസർ പുറത്ത്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ആഗോള റിലീസ് 2026 ജൂലൈ 3 ന് ; ചിത്രം കേരളത്തിലെത്തിക്കുന്നത് ഗുഡ് ഫെലാസ് ഫിലിംസ് ആൻഡ് റിലീസ്

സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.