Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

700 കോടി കൈക്കൂലി: ബംഗാളിലെ 25000 അധ്യാപകരുടെ നിയമനം റദ്ദാക്കി സൂപ്രീംകോടതി, കണ്ണീരുമായി അധ്യാപകര്‍; കാരണം മമതയെന്ന് സുവേന്ദു അധികാരി

വിവിധ സ്കൂളുകളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന 25000 അധ്യാപകര്‍ക്ക് മമത സര്‍ക്കാരിന്റെ അഴിമതി കാരണം ജോലി നഷ്ടമായി. അധ്യാപകരെ ജോലിയ്‌ക്കെടുത്ത പ്രക്രിയയില്‍ അഴിമതി കണ്ടെത്തയതിനെ തുടര്‍ന്ന് 25000 അധ്യാപകര്‍ക്ക് നിയമനം നല്‍കിയ മമത സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. ഇക്കൂട്ടത്തില്‍ മെറിറ്റില്‍ ജോലി നേടിയ അധ്യാപകര്‍ക്കും ജോലി നഷ്ടമാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2025, 07:37 pm IST
in India

കൊല്‍ക്കൊത്ത: വിവിധ സ്കൂളുകളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന 25000 അധ്യാപകര്‍ക്ക് മമത സര്‍ക്കാരിന്റെ അഴിമതി കാരണം ജോലി നഷ്ടമായി. അധ്യാപകരെ ജോലിയ്‌ക്കെടുത്ത പ്രക്രിയയില്‍ അഴിമതി കണ്ടെത്തയതിനെ തുടര്‍ന്ന് 25000 അധ്യാപകര്‍ക്ക് നിയമനം നല്‍കിയ മമത സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയതോടെയാണിത്. ജോലി നഷ്ടപ്പെട്ടവരില്‍ മെറിറ്റില്‍ തെരഞ്ഞെടുക്കപ്പെട്ട 19000 അധ്യാപകരും ഉള്‍പ്പെടും.

നിയമനം ലഭിച്ച 25753 പേരില്‍ മെറിറ്റില്‍ കയറിവരുടെ ലിസ്റ്റ് നല്‍കാന്‍ പല തവണ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും അത് നല്‍കാന്‍ മമത തയ്യാറായില്ലെന്നും അത് മെറിറ്റുള്ളവരുടെ കൂടി ഭാവി തകര്‍ത്തുവെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. മെറിറ്റുള്ള പലരേയും ഒഴിവാക്കി കോടികള്‍ കൈക്കൂലി വാങ്ങിയാണ് അര്‍ഹതയില്ലാത്തവരെ ജോലിയില്‍ തിരുകിക്കയറ്റിയതെന്നും സുവേന്ദു അധികാരി കുറ്റപ്പെടുത്തി. മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി 700 കോടിയാണ് അധ്യാപകപോസ്റ്റുകള്‍ വിറ്റ് നേടിയത്. 5000 മുതല്‍ 6000 പേര്‍ വരെ കൈക്കൂലി നല്‍കി ജോലി നേടിയവരാണെന്നും സുവേന്ദു അധികാരി പറഞ്ഞു. സര്‍ക്കാരിന്റെ വിശ്വാസ്യതയാണ് നഷ്ടമായതെന്നും സുവേന്ദു അധികാരി പറഞ്ഞു.

ഇതോടെ ബംഗാളില്‍ വിവിധ സ്കൂളുകളില്‍ ജോലി ചെയ്തിരുന്ന അധ്യാപകര്‍ കണ്ണീരോടെ പടിയിറങ്ങിയിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മമത ബാനര്‍ജിക്ക് വന്‍തിരിച്ചടിയായിരിക്കുകയാണ് സുപ്രീംകോടതിയുടെ ഈ തീരുമാനം. ഇതോടെ തന്റെ പതിവ് ശൈലിയിലുള്ള നാടകവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് മമത ബാനര്‍ജി.

കോടികള്‍ അധ്യാപകരില്‍ നിന്നും കൈക്കൂലിയായി വാങ്ങിയാണ് പലരെയും ഈ നിയമനലിസ്റ്റില്‍ മമത സര്‍ക്കാര്‍ തിരുകിക്കയറ്റിയത്. എന്നാല്‍ എല്ലാവര്‍ക്കും തൊഴില്‍ നഷ്ടപ്പെടുമെന്ന് വന്നതോടെ നാടകവുമായി ഇറങ്ങിയിരിക്കുകയാണ് മമത. “ഈ അധ്യാപകര്‍ക്ക് വേണ്ടി ഞാന്‍ ജയിലില്‍ പോകും. കാരണം അവരുടെ ദുഖം കാരണം എന്റെ ഹൃദയം വിങ്ങുന്നു…”- എന്നാല്‍ മമതയുടെ ഈ വാക്കുകള്‍ വിലക്കെടുക്കാന്‍ അധ്യാപകര്‍ തയ്യാറല്ല. മമതയുടെ വാക്കുകള്‍ ആത്മവഞ്ചനയാണെന്ന് അധ്യാപകര്‍ പറയുന്നു. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ഒരു ഇരയുടെ റോളില്‍ പ്രത്യക്ഷപ്പെടുന്നത് മമത ബാനര്‍ജിയുടെ സ്ഥിരം ശൈലിയാണ്.

അധ്യാപകരും സ്കൂള്‍ ജീവനക്കാരും ഉള്‍പ്പെടെ ആ നിയമന ലിസ്റ്റിലെ 25,753 പേര്‍ക്കാണ് സുപ്രീംകോടതി ഈ നിയമനലിസ്റ്റ് റദ്ദാക്കിയതോടെ തൊഴില്‍ നഷ്ടമായത്. ഇതില്‍ ഒട്ടേറെ പേര്‍ മെറിറ്റില്‍ ജോലി ലഭിച്ചവരാണ്.അവരാണ് വലിയ വേദനയോടെ പൊട്ടിക്കരയുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതാണ് മമതയെ വെട്ടിലാക്കിയിരിക്കുന്നത്

കൈക്കൂലി വാങ്ങിയുള്ള ഈ അധ്യാപകനിയമനത്തില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി 700 കോടിയോളം വാങ്ങിയിട്ടുണ്ടെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. എന്നിട്ടും മമത ഇരവാദം പുറത്തെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. മെറിറ്റുള്ള അധ്യാപകരുടെ ഒപ്പം നില്‍ക്കുന്നതുപോലെയുള്ള മമതയുടെ പെരുമാറ്റം ആത്മവഞ്ചനയാണെന്നും സുവേന്ദു അധികാരി പറഞ്ഞു.

പരീക്ഷയില്‍ താഴ്ന്ന റാങ്കുണ്ടായിരുന്ന 9ാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള അധ്യാപകരില്‍ പലരും കൈക്കൂലി നല്‍കിയാണ് നിയമനം നേടിയതെന്ന് സിബിഐയും ഇഡിയും കണ്ടെത്തിയിരുന്നു. എന്നിട്ടും 25753 പേരില്‍ 19000 അധ്യാപകര്‍ മെറിറ്റില്‍ ജോലി ലഭിച്ചവരാണെന്ന് മമത ഒരു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. പക്ഷെ സുപ്രീംകോടതി വിധി വന്നതോടെ മമതയുടെ ഈ വാക്കുകള്‍ വെള്ളത്തില്‍ വരച്ച വരപോലെയായി.

ബംഗാള്‍ സ്കൂള്‍ സര്‍വ്വീസ് കമ്മീഷനാണ് അധ്യാപകര്‍ക്കുള്ള പ്രവേശനപരീക്ഷ നടത്തിയത്. ഈ പരീക്ഷയിലെ റാങ്കാണ് കൈക്കൂലിയുടെ മുകളില്‍ അട്ടിമറിക്കപ്പെട്ടത്. മാത്രമല്ല, ഈ പരീക്ഷ എഴുതിയ ലക്ഷക്കണക്കായ ഉദ്യോഗാര്‍ത്ഥികളെയാണ് മമത സര്‍ക്കാര്‍ അപമാനിച്ചത്. ജോലി നഷ്ടപ്പെട്ട മെറിറ്റുള്ള അധ്യാപകരുടെ കുടുംബം കണ്ണീരിലാണ്. അവരോട് സഹാനുഭൂതി അഭിനയിച്ച് അഴിമതിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് മമത.

ബംഗാള്‍ സ്ലൂള്‍ സര്‍വ്വീസ് കമ്മീഷന്‍ തന്നെ ഈ അധ്യാപക ലിസ്റ്റ് റദ്ദാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അതിന് മുന്‍പ് ഈ ലിസ്റ്റിലെ 19000 പേരെങ്കിലും മെറിറ്റില്‍ ജോലി നേടിയവരാണെന്ന് കൊല്‍ക്കത്ത ഹൈക്കോടതി മുമ്പാകെ ബംഗാള്‍ സ്ലൂള്‍ സര്‍വ്വീസ് കമ്മീഷന്‍ പ്രഖ്യാപനം നടത്തിയിരുന്നതാണ്. എന്നാല്‍ ഇതും വെള്ളത്തില്‍ വരച്ച വരയായി.

Tags: CorruptionMamataBanerjeeSuvendhuAdhikariTeachersrecruitmentAbhishekBanerjee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

സര്‍ക്കാര്‍ മദ്യത്തിന്‌റെ നികുതി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

Kerala

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

Kerala

ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതി: 6 കോടി രൂപ കത്തിച്ചെന്ന് പ്രതി സംഗീത്,നോട്ട് നിരോധനം പ്രശ്‌നമായെന്ന് മൊഴി

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)
Business

അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എച്ച് ഡിഎഫ് സി; ബാങ്ക് സിഇഒ ശശിധറിനെതിരെയും ചില കണ്ടെത്തലുകള്‍, വിദേശനിക്ഷേപകര്‍ വിറ്റൊഴിയുന്നു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.