Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്താണ് സമാധി? കേരളത്തില്‍ ജിഹാദി-കമ്മ്യൂണിസ്റ്റ്-യുക്തിവാദി സംഘങ്ങള്‍ സമാധിയെ പുച്ഛിക്കുമ്പോള്‍ വ്യത്യസ്തമായ ഒരു സമാധി ചിന്ത

ആധ്യാത്മിക ആചാര്യന്‍മാരെല്ലാം ശരീരം ഉപേക്ഷിക്കുമ്പോള്‍ അവര്‍ മരണപ്പെട്ടു എന്നല്ല സമാധിയായി എന്നാണ് പറയുക. സമാധിയെക്കുറിച്ച് തെറ്റായ ധാരണകള്‍ സമൂഹത്തിലുണ്ട്. സാധാരണക്കാര്‍ മരിച്ചുപോകുമ്പോഴും സമാധി എന്ന് തെറ്റായി ഉപയോഗിക്കുന്നുണ്ട്. അതിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കുമ്പോള്‍ അതിന് ചേരുന്ന ആളുകള്‍ക്ക് മാത്രമേ അത് ഉപയോഗിക്കാവൂ എന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2025, 10:20 pm IST
inKerala
സമാധിയായ ഒരു യോഗി (ഇടത്ത്) സമാധിയുടെ പ്രതീകാത്മക ചിത്രീകരണം (വലത്ത്)

സമാധിയായ ഒരു യോഗി (ഇടത്ത്) സമാധിയുടെ പ്രതീകാത്മക ചിത്രീകരണം (വലത്ത്)

തിരുവനന്തപുരം:കേരളത്തില്‍ ഹിന്ദുമതത്തെയും ആ മതവുമായി ബന്ധപ്പെട്ട എന്ത് ആചാരങ്ങളെയും പരിഹാസത്തിന് പാത്രമാക്കുകയാണ് കേരളത്തിലെ ജിഹാദി-കമ്മ്യൂണിസ്റ്റ്-യുക്തിവാദി സംഘങ്ങള്‍. ഏറ്റവുമൊടുവില്‍ നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിനെപ്പോലുള്ള ടിവി ചാനലുകള്‍ വരെ രമണമഹര്‍ഷി, ബുദ്ധന്‍, ശ്രീരാമകൃഷ്ണപരമഹംസര്‍, സ്വാമി വിവേകാനന്ദന്‍ എന്നിവരുടെ സമാധിയെ വരെ ചുച്ഛിക്കുകയാണ്. ഇവരെല്ലാം മരണത്തെമുഖാമുഖം കാണുമ്പോള്‍ സാധാരണ മനുഷ്യരെപ്പോലെ ഭയന്ന് നിലവിളിച്ചവരാണെന്നാണ് വഴിവിളക്കുകള്‍ എന്ന പരിപാടിയില്‍ ഏഷ്യാനെറ്റ് പറഞ്ഞത്.

പക്ഷെ ഇപ്പോള്‍ ഹിന്ദുമതത്തിലെ സമാധി സങ്കല്‍പത്തെക്കുറിച്ച് ശിവഗിരിയിലെ സ്വാമി സാന്ദ്രാനന്ദ പറഞ്ഞ ചില കാര്യങ്ങളുടെ വീഡിയോ യുട്യൂബില്‍ വൈറലാവുകയാണ്. ആധ്യാത്മിക ആചാര്യന്‍മാരെല്ലാം ശരീരം ഉപേക്ഷിക്കുമ്പോള്‍ അവര്‍ മരണപ്പെട്ടു എന്നല്ല സമാധിയായി എന്നാണ് പറയുക. സമാധിയെക്കുറിച്ച് തെറ്റായ ധാരണകള്‍ സമൂഹത്തിലുണ്ട്. സാധാരണക്കാര്‍ മരിച്ചുപോകുമ്പോഴും സമാധി എന്ന് തെറ്റായി ഉപയോഗിക്കുന്നുണ്ട്. അതിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കുമ്പോള്‍ അതിന് ചേരുന്ന ആളുകള്‍ക്ക് മാത്രമേ അത് ഉപയോഗിക്കാവൂ എന്ന് മനസ്സിലാകും.

മഹര്‍ഷിമാര്‍ യോഗദര്‍ശനത്തില്‍ സമാധി എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. യമം, നിയമം, ആസനം പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെ. യോഗാദര്‍ശനത്തില്‍ സമാധി എന്ന വാക്കിന് അര്‍ത്ഥം ജീവന്‍ പരംപൊരുളില്‍ ലയിക്കുന്ന അവസ്ഥ തന്നെയാണ്. ഇത് യോഗയുടെ അവസാനത്തെ ഘട്ടമാണ്. ഇതില്‍ യോഗിയുടെ മനസ്സ് പരിപൂര്‍ണ്ണമായും ശാന്തമാകുന്നു. പിന്നീട് ആ മനസ്സ് പരംപൊരുളില്‍ അഥവാ പ്രപഞ്ചാത്മാവില്‍ ലയിക്കുന്നു. ഇതിനെ ബോധോദയം, നിര്‍വ്വാണം, മോക്ഷം, ബഹ്മാനന്ദം, പരമമായ ആനന്ദം എന്നെല്ലാം വിളിക്കും.

ഭഗവദ്ഗീതയുടെ രണ്ടാമത്തെ അധ്യായത്തിലെ 54ാമത്തെ ശ്ലോകത്തില്‍ സമാധി എന്ന വാക്ക് വരുന്നുണ്ട്.
“സ്ഥിത-പ്രജ്ഞസ്യ കാ ഭാഷാ സമാധി-സ്ഥസ്യ കേശവ;
സ്ഥിത-ധിഃ കിം പ്രഭാഷേത കിം ആസിത വ്രജേത കിം”

എന്ന  ശ്ലോകത്തിലാണ് സമാധിയെക്കുറിച്ച് പറയുന്നത്. അര്‍ജുനന്‍ പറയുന്ന ശ്ലോകമാണിത്. സമാധിയുടെ അവസ്ഥയെക്കുറിച്ച് ശ്രീകൃഷ്ണനിൽ നിന്ന് കേട്ടപ്പോൾ അർജുനന്‍ സ്വാഭാവികമായ ഒരു ചോദ്യം ചോദിക്കുന്നു. സ്ഥിതപ്രജ്ഞനായ ഒരു വ്യക്തിയുടെ മനസ്സിന്റെ സ്വഭാവം അറിയാൻ അര്‍ജുനന്‍ ആഗ്രഹിക്കുന്നു. കൂടാതെ, ഒരു വ്യക്തിയുടെ പെരുമാറ്റത്തിൽ ഈ ദൈവികമായ മാനസികാവസ്ഥ (സ്ഥിതപ്രജ്ഞത എന്ന ഭാവം) എങ്ങനെ പ്രകടമാകുന്നു എന്നറിയാനും അര്‍ജുനന്‍ ആഗ്രഹിക്കുന്നു എന്നതാണ് ശ്ലോകം.

ഈ ശ്ലോകത്തിൽ തുടങ്ങി പതിനാറ് ചോദ്യങ്ങൾ അർജുൻ ശ്രീകൃഷ്ണനോട് ചോദിക്കുന്നു. മറുപടിയായി, ശ്രീകൃഷ്ണൻ കർമ്മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം, തപസ്സ്, ധ്യാനം മുതലായവയുടെ ആഴമേറിയ രഹസ്യങ്ങൾ ഗീതയില്‍ വെളിപ്പെടുത്തുന്നു.

ഒരു ജ്ഞാനി അല്ലെങ്കില്‍ യോഗി ശരീരം വിട്ടുകളയുമ്പോള്‍ അതിനെ സമാധി എന്ന് പറയുന്നു. സനാതനധര്‍മ്മത്തില്‍ ഉറച്ച് മുന്നോട്ട് പോകുന്ന നമ്മള്‍ ഇക്കാര്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഈ ശരീരത്തെ ബോധപൂര്‍വ്വം ഉപേക്ഷിക്കാന്‍ കെല്‍പുള്ളവരാണ് യോഗികള്‍. മെഡിക്കല്‍ സയന്‍സിന് അത് വിശ്വാസമുള്ള കാര്യമാവണമെന്നില്ല. ബോധപൂര്‍വ്വം ശരീരത്തില്‍ നിന്നും പ്രാണനെ വിടുമ്പോഴാണ് സമാധിയാവുന്നത്. പരിമിതമായിട്ടുള്ള, പഞ്ചഭൂതനിര്‍മ്മിതമായിട്ടുള്ള ഈ ശരീരത്തില്‍ കുടികൊള്ളുന്ന ജീവന്‍ പരംപൊരുളിലേക്ക് ലയിപ്പിക്കുകയാണ് ഒരു ജ്ഞാനി അഥവാ യോഗി ചെയ്യുന്നത്. ഈ ജീവനെ പരംപൊരുളില്‍ ലയിപ്പിക്കുന്ന  പ്രക്രിയയെയാണ്  സമാധി എന്ന് പറയുന്നത്.

ജ്ഞാനദര്‍ശനത്തില്‍ പറയുമ്പോള്‍ ഈ ലയിപ്പിക്കല്‍ ശരീരമുള്ള സമയത്ത് തന്നെ നടത്തുകയാണ് ഒരു യോഗി അഥവാ ജ്ഞാനി ചെയ്യുന്നത്.  ഗീതയില്‍ സൂചിപ്പിക്കുന്ന സമാധിയില്‍ ഒരു സ്ഥിതപ്രജ്ഞന്റെ ലക്ഷണം എന്താണ് എന്ന് അര്‍ജുനന്‍ ചോദിക്കുമ്പോഴാണ് ഇതിന് ഉത്തരം വരുന്നത്. സ്ഥിതപ്രജ്ഞന്‍ എന്ന് പറയുന്നത് ഈ ശരീരമുള്ളപ്പോള്‍ തന്നെ ജീവനെ പരംപൊരുളില്‍ ലയിപ്പിക്കാന്‍ കഴിവുള്ള  നിലയില്‍ എത്തിയ മഹാത്മാവാണ്. യോഗദര്‍ശനത്തില്‍ വരുമ്പോള്‍ ഈ ശരീരം അതിന് തടസ്സമായി ഉണ്ട്. ഇതിനെ ഉപേക്ഷിച്ചുകൊണ്ട് പരംപൊരുളിലേക്ക് പൂര്‍ണ്ണമായും ജീവനെ ലയിപ്പിക്കുക. അങ്ങിനെ ഒരു പ്രക്രിയ നടത്തിയിട്ടുള്ള ആളുകളുടെ കാര്യത്തില്‍ മാത്രമേ  അദ്ദേഹം സമാധിയായി എന്ന് പറയാന്‍ കഴിയൂ. അതിനാല്‍ സമാധി എന്നത് കൂടുതള്‍ ആഴത്തില്‍ പഠിക്കണമെങ്കില്‍ യോഗദര്‍ശനവും ഗീതയും പഠിക്കണം.

Tags: BhagavatGitaBhagavadgitaPranagopanswamisamadhi #neyyattinkarasamadhiYogadarshanamdeathSamadhiYogaMahasamadhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞ ദിവസം അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു ആദരാഞ്ജലി അര്‍പ്പിക്കുന്നു. ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുരേന്ദ്ര, സംസ്ഥാന സമിതിയംഗം കെ. ജയകുമാര്‍, ക്ഷേത്രീയ സംഘടനാ സെക്രട്ടറി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം

ജി.കെ. അജിത്തിന് യാത്രാമൊഴി

ഷട്ടറുകളില്ലാത്ത മണിയാര്‍ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു

മണിയാര്‍ ഡാം തുറന്നിട്ടത് മിന്നല്‍ പ്രളയത്തിന് കാരണം; രൂക്ഷമാക്കിയത് സര്‍ക്കാര്‍ അലംഭാവം

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.