Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എന്താണ് സമാധി? കേരളത്തില്‍ ജിഹാദി-കമ്മ്യൂണിസ്റ്റ്-യുക്തിവാദി സംഘങ്ങള്‍ സമാധിയെ പുച്ഛിക്കുമ്പോള്‍ വ്യത്യസ്തമായ ഒരു സമാധി ചിന്ത

ആധ്യാത്മിക ആചാര്യന്‍മാരെല്ലാം ശരീരം ഉപേക്ഷിക്കുമ്പോള്‍ അവര്‍ മരണപ്പെട്ടു എന്നല്ല സമാധിയായി എന്നാണ് പറയുക. സമാധിയെക്കുറിച്ച് തെറ്റായ ധാരണകള്‍ സമൂഹത്തിലുണ്ട്. സാധാരണക്കാര്‍ മരിച്ചുപോകുമ്പോഴും സമാധി എന്ന് തെറ്റായി ഉപയോഗിക്കുന്നുണ്ട്. അതിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കുമ്പോള്‍ അതിന് ചേരുന്ന ആളുകള്‍ക്ക് മാത്രമേ അത് ഉപയോഗിക്കാവൂ എന്നുണ്ട്.

Janmabhumi Online by Janmabhumi Online
Jan 17, 2025, 10:20 pm IST
in Kerala
സമാധിയായ ഒരു യോഗി (ഇടത്ത്) സമാധിയുടെ പ്രതീകാത്മക ചിത്രീകരണം (വലത്ത്)

സമാധിയായ ഒരു യോഗി (ഇടത്ത്) സമാധിയുടെ പ്രതീകാത്മക ചിത്രീകരണം (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം:കേരളത്തില്‍ ഹിന്ദുമതത്തെയും ആ മതവുമായി ബന്ധപ്പെട്ട എന്ത് ആചാരങ്ങളെയും പരിഹാസത്തിന് പാത്രമാക്കുകയാണ് കേരളത്തിലെ ജിഹാദി-കമ്മ്യൂണിസ്റ്റ്-യുക്തിവാദി സംഘങ്ങള്‍. ഏറ്റവുമൊടുവില്‍ നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിനെപ്പോലുള്ള ടിവി ചാനലുകള്‍ വരെ രമണമഹര്‍ഷി, ബുദ്ധന്‍, ശ്രീരാമകൃഷ്ണപരമഹംസര്‍, സ്വാമി വിവേകാനന്ദന്‍ എന്നിവരുടെ സമാധിയെ വരെ ചുച്ഛിക്കുകയാണ്. ഇവരെല്ലാം മരണത്തെമുഖാമുഖം കാണുമ്പോള്‍ സാധാരണ മനുഷ്യരെപ്പോലെ ഭയന്ന് നിലവിളിച്ചവരാണെന്നാണ് വഴിവിളക്കുകള്‍ എന്ന പരിപാടിയില്‍ ഏഷ്യാനെറ്റ് പറഞ്ഞത്.

പക്ഷെ ഇപ്പോള്‍ ഹിന്ദുമതത്തിലെ സമാധി സങ്കല്‍പത്തെക്കുറിച്ച് ശിവഗിരിയിലെ സ്വാമി സാന്ദ്രാനന്ദ പറഞ്ഞ ചില കാര്യങ്ങളുടെ വീഡിയോ യുട്യൂബില്‍ വൈറലാവുകയാണ്. ആധ്യാത്മിക ആചാര്യന്‍മാരെല്ലാം ശരീരം ഉപേക്ഷിക്കുമ്പോള്‍ അവര്‍ മരണപ്പെട്ടു എന്നല്ല സമാധിയായി എന്നാണ് പറയുക. സമാധിയെക്കുറിച്ച് തെറ്റായ ധാരണകള്‍ സമൂഹത്തിലുണ്ട്. സാധാരണക്കാര്‍ മരിച്ചുപോകുമ്പോഴും സമാധി എന്ന് തെറ്റായി ഉപയോഗിക്കുന്നുണ്ട്. അതിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കുമ്പോള്‍ അതിന് ചേരുന്ന ആളുകള്‍ക്ക് മാത്രമേ അത് ഉപയോഗിക്കാവൂ എന്ന് മനസ്സിലാകും.

മഹര്‍ഷിമാര്‍ യോഗദര്‍ശനത്തില്‍ സമാധി എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. യമം, നിയമം, ആസനം പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെ. യോഗാദര്‍ശനത്തില്‍ സമാധി എന്ന വാക്കിന് അര്‍ത്ഥം ജീവന്‍ പരംപൊരുളില്‍ ലയിക്കുന്ന അവസ്ഥ തന്നെയാണ്. ഇത് യോഗയുടെ അവസാനത്തെ ഘട്ടമാണ്. ഇതില്‍ യോഗിയുടെ മനസ്സ് പരിപൂര്‍ണ്ണമായും ശാന്തമാകുന്നു. പിന്നീട് ആ മനസ്സ് പരംപൊരുളില്‍ അഥവാ പ്രപഞ്ചാത്മാവില്‍ ലയിക്കുന്നു. ഇതിനെ ബോധോദയം, നിര്‍വ്വാണം, മോക്ഷം, ബഹ്മാനന്ദം, പരമമായ ആനന്ദം എന്നെല്ലാം വിളിക്കും.

ഭഗവദ്ഗീതയുടെ രണ്ടാമത്തെ അധ്യായത്തിലെ 54ാമത്തെ ശ്ലോകത്തില്‍ സമാധി എന്ന വാക്ക് വരുന്നുണ്ട്.
“സ്ഥിത-പ്രജ്ഞസ്യ കാ ഭാഷാ സമാധി-സ്ഥസ്യ കേശവ;
സ്ഥിത-ധിഃ കിം പ്രഭാഷേത കിം ആസിത വ്രജേത കിം”

എന്ന  ശ്ലോകത്തിലാണ് സമാധിയെക്കുറിച്ച് പറയുന്നത്. അര്‍ജുനന്‍ പറയുന്ന ശ്ലോകമാണിത്. സമാധിയുടെ അവസ്ഥയെക്കുറിച്ച് ശ്രീകൃഷ്ണനിൽ നിന്ന് കേട്ടപ്പോൾ അർജുനന്‍ സ്വാഭാവികമായ ഒരു ചോദ്യം ചോദിക്കുന്നു. സ്ഥിതപ്രജ്ഞനായ ഒരു വ്യക്തിയുടെ മനസ്സിന്റെ സ്വഭാവം അറിയാൻ അര്‍ജുനന്‍ ആഗ്രഹിക്കുന്നു. കൂടാതെ, ഒരു വ്യക്തിയുടെ പെരുമാറ്റത്തിൽ ഈ ദൈവികമായ മാനസികാവസ്ഥ (സ്ഥിതപ്രജ്ഞത എന്ന ഭാവം) എങ്ങനെ പ്രകടമാകുന്നു എന്നറിയാനും അര്‍ജുനന്‍ ആഗ്രഹിക്കുന്നു എന്നതാണ് ശ്ലോകം.

ഈ ശ്ലോകത്തിൽ തുടങ്ങി പതിനാറ് ചോദ്യങ്ങൾ അർജുൻ ശ്രീകൃഷ്ണനോട് ചോദിക്കുന്നു. മറുപടിയായി, ശ്രീകൃഷ്ണൻ കർമ്മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം, തപസ്സ്, ധ്യാനം മുതലായവയുടെ ആഴമേറിയ രഹസ്യങ്ങൾ ഗീതയില്‍ വെളിപ്പെടുത്തുന്നു.

ഒരു ജ്ഞാനി അല്ലെങ്കില്‍ യോഗി ശരീരം വിട്ടുകളയുമ്പോള്‍ അതിനെ സമാധി എന്ന് പറയുന്നു. സനാതനധര്‍മ്മത്തില്‍ ഉറച്ച് മുന്നോട്ട് പോകുന്ന നമ്മള്‍ ഇക്കാര്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഈ ശരീരത്തെ ബോധപൂര്‍വ്വം ഉപേക്ഷിക്കാന്‍ കെല്‍പുള്ളവരാണ് യോഗികള്‍. മെഡിക്കല്‍ സയന്‍സിന് അത് വിശ്വാസമുള്ള കാര്യമാവണമെന്നില്ല. ബോധപൂര്‍വ്വം ശരീരത്തില്‍ നിന്നും പ്രാണനെ വിടുമ്പോഴാണ് സമാധിയാവുന്നത്. പരിമിതമായിട്ടുള്ള, പഞ്ചഭൂതനിര്‍മ്മിതമായിട്ടുള്ള ഈ ശരീരത്തില്‍ കുടികൊള്ളുന്ന ജീവന്‍ പരംപൊരുളിലേക്ക് ലയിപ്പിക്കുകയാണ് ഒരു ജ്ഞാനി അഥവാ യോഗി ചെയ്യുന്നത്. ഈ ജീവനെ പരംപൊരുളില്‍ ലയിപ്പിക്കുന്ന  പ്രക്രിയയെയാണ്  സമാധി എന്ന് പറയുന്നത്.

ജ്ഞാനദര്‍ശനത്തില്‍ പറയുമ്പോള്‍ ഈ ലയിപ്പിക്കല്‍ ശരീരമുള്ള സമയത്ത് തന്നെ നടത്തുകയാണ് ഒരു യോഗി അഥവാ ജ്ഞാനി ചെയ്യുന്നത്.  ഗീതയില്‍ സൂചിപ്പിക്കുന്ന സമാധിയില്‍ ഒരു സ്ഥിതപ്രജ്ഞന്റെ ലക്ഷണം എന്താണ് എന്ന് അര്‍ജുനന്‍ ചോദിക്കുമ്പോഴാണ് ഇതിന് ഉത്തരം വരുന്നത്. സ്ഥിതപ്രജ്ഞന്‍ എന്ന് പറയുന്നത് ഈ ശരീരമുള്ളപ്പോള്‍ തന്നെ ജീവനെ പരംപൊരുളില്‍ ലയിപ്പിക്കാന്‍ കഴിവുള്ള  നിലയില്‍ എത്തിയ മഹാത്മാവാണ്. യോഗദര്‍ശനത്തില്‍ വരുമ്പോള്‍ ഈ ശരീരം അതിന് തടസ്സമായി ഉണ്ട്. ഇതിനെ ഉപേക്ഷിച്ചുകൊണ്ട് പരംപൊരുളിലേക്ക് പൂര്‍ണ്ണമായും ജീവനെ ലയിപ്പിക്കുക. അങ്ങിനെ ഒരു പ്രക്രിയ നടത്തിയിട്ടുള്ള ആളുകളുടെ കാര്യത്തില്‍ മാത്രമേ  അദ്ദേഹം സമാധിയായി എന്ന് പറയാന്‍ കഴിയൂ. അതിനാല്‍ സമാധി എന്നത് കൂടുതള്‍ ആഴത്തില്‍ പഠിക്കണമെങ്കില്‍ യോഗദര്‍ശനവും ഗീതയും പഠിക്കണം.

Tags: deathSamadhiYogaMahasamadhi#BhagavatGita#Bhagavadgita#Prana#gopanswamisamadhi #neyyattinkarasamadhi#Yogadarshanam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി നേതാവ് കെ രാമൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി അമ്മ അന്തരിച്ചു

Entertainment

42ാം വയസിൽ ഹൃദയാഘാതം : നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു

India

അത്ഭുതമായി 9 വയസ്സുള്ള പരിധി മംഗലംപള്ളി; പുരാണേതിഹാസങ്ങളെക്കുറിച്ച് എന്തും ചോദിച്ചോളൂ; പച്ചവെള്ളം പോലെ വരും ഉത്തരം…

Kerala

സമൂലമായ പരിവര്‍ത്തനമാണ് യോഗയിലൂടെ ഉണ്ടാകുന്നത്: ഗവര്‍ണര്‍

Kerala

എന്‍.എസ്.എസ് പരിപാടിയില്‍ ഭാരതാംബ വിവാദം, ഭാരതാംബയുടെ ചിത്രം അനുവദിക്കില്ലെന്ന് ഇടതുപക്ഷ പഞ്ചായത്ത് അംഗം, പരിപാടി നിര്‍ത്തിവയ്‌പ്പിച്ച് പൊലീസ്

പുതിയ വാര്‍ത്തകള്‍

സിദ്ധാര്‍ഥന്റെ മരണം: വെറ്ററിനറി സര്‍വകലാശാല ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ സഞ്ചരിച്ച രജിസട്രേഷന്‍ നമ്പറില്ലാത്ത കാര്‍ യാത്രക്കാര്‍ അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളം വഴി മൃഗങ്ങളെക്കടത്താന്‍ ശ്രമം: 2 പേര്‍ അറസ്റ്റില്‍

വ്യോമാപകട ഇൻഷുറൻസ് എസ്‌ബി‌ഐ കാര്‍ഡുകള്‍ നിർത്തലാക്കുന്നു; ബാങ്ക് എടിഎം ഉപയോഗത്തിനുള്ള ഫീസ് നിരക്കില്‍ മാറ്റം

ആദയനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി സെപ്തംബര്‍ 15 വരെ നീട്ടി

തിരുവന്തപുരത്ത് പോളിടെക്‌നിക് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

മാറ്റങ്ങളുമായി ജൂലായ് ഒന്ന്; തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ; പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

കൊച്ചിയില്‍ പൊലീസുകാര്‍ക്ക് നേരെ ബൈക്കിലെത്തിയ മദ്യപന്റെ അതിക്രമം

പാകിസ്ഥാനെയും, തുർക്കിയെയും നിലംപരിശാക്കിയ ആകാശ് തന്നെ ഞങ്ങൾക്ക് വേണം ; ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ തകര്‍ച്ച, ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും- കെ സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies