Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദി-ട്രംപ് ഇഫക്ട്: ജസ്റ്റിന്‍ ട്രൂഡോ എന്ന ആദ്യ വിക്കറ്റ് വീണു; അടുത്തത് മുഹമ്മദ് യൂനസോ?

മോദി സര്‍ക്കാരിനെ വെല്ലുവിളിച്ച ജസ്റ്റിന്‍ ട്രൂഡോ വീണു. ഇനി മോദി സര്‍ക്കാരിനെതിരെ കാഹളം മുഴക്കുന്ന ബംഗ്ലാദേശിലെ യൂനസും വീഴാന്‍ സമയമായോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2025, 12:49 am IST
in World

ന്യൂദല്‍ഹി: പല കാര്യങ്ങളിലും സമാന ചിന്താഗതികളുള്ള മോദിയും ട്രംപും ഉയര്‍ത്തിയ സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഒരു വിക്കറ്റ് വീണിരിക്കുന്നു. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജിയെക്കുറിച്ചാണ് പറയുന്നത്. ഖലിസ്ഥാന്‍ തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്‌ക്കുന്നവര്‍ക്കും അഭയം നല്‍കുകയും കാനഡയുടെ മണ്ണില്‍ കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ കൊടും ഭീകരന്‍ നിജ്ജാറിന്റെ കൊലയ്‌ക്ക് പിന്നില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളാണെന്ന് വരെ ആരോപിച്ച ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് എതിരെ കരുനീക്കി വരികയായിരുന്നു മോദി സര്‍ക്കാര്‍.

ട്രൂഡോ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്കെതിരെ നടത്തിയ കൊലപാതക ആരോപണത്തിന് തെളിവില്ലെന്ന് അന്താരാഷ്‌ട്ര സമൂഹത്തിന് മുന്‍പില്‍ കാണിച്ചുകൊടുക്കാന്‍ മോദിയ്‌ക്ക് കഴിഞ്ഞു. ഒപ്പം കാനഡയിലെ പ്രതിപക്ഷ പാര്‍ട്ടികളെയും ട്രൂഡോയുടെ തന്നെ ലിബറല്‍ പാര്‍ട്ടിയിലെ നേതാക്കളെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ വിജയിച്ചു. വിദേശകാര്യമന്ത്രി ജയശങ്കര്‍ ഒരു വിദേശസമ്മേളനത്തില്‍ പ്രസംഗിച്ചത് മറക്കാന്‍ കഴിയില്ല. “ഒരു ഭാഗത്ത് ഇന്ത്യയുടെ ഏകതയെപ്പറ്റി ഉച്ചത്തില്‍ പ്രസംഗിക്കുന്ന ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയെ വെട്ടിമുറിക്കണമെന്ന് വാദിക്കുന്ന ഖലിസ്ഥാന്‍ വാദികള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ വൈരുധ്യം അപഹാസ്യമാണ്”.. ജയശങ്കറിന്റെ ഈ പ്രസ്താവന സൃഷ്ടിച്ച മുഴക്കം ലോകനേതാക്കള്‍ക്ക് എളുപ്പം മറക്കാന്‍ സാധിക്കുന്നതല്ല.

ഇതിനിടയിലാണ് ട്രംപ് യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്. ജസ്റ്റിന്‍ ട്രൂഡോയുടെ ബദ്ധശത്രുവാണ് ട്രംപ്. ഇനി മേല്‍ കാനഡയില്‍ നിന്നും യുഎസിലേക്ക് അയയ്‌ക്കുന്ന ചരക്കുകള്‍ക്ക് വന്‍നികുതി ഏര്‍പ്പെടുത്തുമെന്നും കാനഡ യുഎസിന്റെ 51ാം സംസ്ഥാനം മാത്രമായിരിക്കുമെന്നും യുഎസ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഉടന്‍ ട്രംപ് പ്രസ്താവിച്ചത് ട്രൂഡോയുടെ കൂട്ടാളികളെ ഞെട്ടിച്ചുകളഞ്ഞു. ജസ്റ്റിന്‍ ട്രൂഡോയോടുള്ള ശത്രുത മൂത്താല്‍ ട്രംപ് കാനഡയെ ബാക്കിവെച്ചേക്കില്ലെന്ന് ഭയന്ന സ്വന്തം പാര്‍ട്ടിക്കാരും പ്രതിപക്ഷപാര്‍ട്ടികളും കൈകോര്‍ത്ത് ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ നീങ്ങിയതോടെ ട്രൂഡോ ഔട്ട്. ജോ ബൈഡനും ബില്‍ ക്ലിന്‍റണും ഒബാമയും ഉള്‍പ്പെടുന്ന ഡമോക്രാറ്റ് പാര്‍ട്ടിയിലെ ചിലരും ജോര്‍ജ്ജ് സോറോസിനെപ്പോലുള്ള ശതകോടീശ്വരന്മാരും അമേരിക്കന്‍ രഹസ്യപ്പൊലീസിലെ ചില ഉന്നതോദ്യോഗസ്ഥരും ആയുധക്കച്ചവടക്കാരും ചേര്‍ന്നുള്ള ലോബിയായ ഡീപ് സ്റ്റേറ്റ് ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി അവര്‍ ഖലിസ്ഥാനികളെ വെച്ച് മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്. അതിന്റെ ഭാഗമായാണ് ഖലിസ്ഥാനികളെ സംരക്ഷിച്ചുകൊണ്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ജസ്റ്റിന്‍ ട്രൂഡോ കുറ്റപ്പെടുത്തിയത്. പക്ഷെ അതെല്ലാം വേണ്ടത്ര തെളിവുകളുടെ അഭാവത്താല്‍, വെറും ഗൂഢപദ്ധതികളുടെ ഭാഗമാണെന്ന് ലോകം തന്നെ തിരിച്ചറിഞ്ഞിരിക്കുകയാണ്.

ഇനി ഒരാള്‍ കൂടിയുണ്ട്. ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധിയായി മോദി സര്‍ക്കാരിനെതിരെ കൊലവിളി മുഴക്കുന്ന ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ്. ഗ്രാമീണ്‍ ബാങ്ക് എന്ന മൈക്രോ ക്രെഡിറ്റ് ബാങ്കിംഗ് ((ചെറിയ തുകകള്‍ പാവങ്ങള്‍ക്ക് കടം കൊടുക്കുന്ന പണമിടപാട് സ്ഥാപനം) ആരംഭിക്കുകയും പിന്നീട് അതില്‍ നിന്നും കോടികള്‍ തട്ടിയെടുക്കുകയും ചെയ്ത ഇദ്ദേഹത്തിന് നോബല്‍ സമ്മാനം നല്‍കിയതില്‍ അതിശയമില്ല. യുഎസിലെ ഡമോക്രാറ്റുകളും അവരുടെ എന്‍ജിഒ പടകളും അവരുടെ അജണ്ടകളെ പിന്തുണയ്‌ക്കുന്നവര്‍ക്ക് ചില എല്ലിന്‍ കഷ്ണങ്ങള്‍ വലിച്ചെറിഞ്ഞു കൊടുക്കാറുണ്ട്. അക്കൂട്ടത്തില്‍പ്പെട്ടതാണ് മുഹമ്മദ് യൂനസിന് ലഭിച്ച നോബല്‍ സമ്മാനം.

ഇപ്പോള്‍ അദ്ദേഹം ചില എന്‍ജിഒകള്‍ക്കും ഡീപ് സ്റ്റേറ്റിനും വേണ്ടി മോദി സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്. ഷേഖ് ഹസീനയെ വിട്ടുകൊടുത്തില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് പരസ്യമായി മുഹമ്മദ് യൂനസ് ഈയിടെ പ്രസ്താവിച്ചത് മറക്കാറായിട്ടില്ല. ബംഗ്ലാദേശിലെ ഹിന്ദുക്കളെ ഒരു വശത്ത് ആക്രമിക്കുകയും മറുവശത്ത് ന്യൂനപക്ഷ ഹിന്ദുക്കള്‍ അവിടെ സുരക്ഷിതരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത് ഇരട്ടത്താപ്പ് നടത്തന്ന നേതാവാണ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ കയ്യിലേന്തിയ മുഹമ്മദ് യൂനസ് . ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സമരം നടത്തിയ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ട് മാസം ഒന്നായി. ഇതുവരെ ജാമ്യാപേക്ഷ നല്‍കാന്‍ പോലും സമ്മതിച്ചത് ഈയിടെയാണ്.അതില്‍ ജാമ്യപേക്ഷ തള്ളുകയും ചെയ്തു. ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ തള്ളിയ വിധിയെ കോടതി വരാന്തയില്‍ ഉറക്കെ ബഹളം വെച്ചാണ് ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയുടെ വക്താക്കളായ അഭിഭാഷകര്‍ സ്വാഗതം ചെയ്തത്. അതിനു മുന്‍പ് ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യത്തിന് വേണ്ടി ബംഗ്ലാദേശ് കോടതിയില്‍ വാദിക്കാന്‍ പോകുമെന്ന് പറഞ്ഞ മൂന്ന് അഭിഭാഷകരും ഇസ്ലാമിക തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ടു. മുഹമ്മദ് യൂനസിനെതിരെ വിദേശകാര്യമന്ത്രാലയം ഐക്യരാഷ്‌ട്രസഭയിലും മറ്റ് ആഗോളവേദികളിലും വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അരാക്കന്‍ ആര്‍മി എന്ന മ്യാന്‍മറിലെ തേരാവാദ ബുദ്ധമതക്കാരുടെ സേന ബംഗ്ലാദേശിന്റെ ചില അതിര്‍ത്തിപ്രദേശവും സെന്‍റ് മാര്‍ട്ടിന്‍സ് ദ്വീപും പിടിച്ചെടുത്തു. ഇവരെ നേരിടാന്‍ പോലും ബംഗ്ലാദേശ് സൈന്യത്തിനാവുന്നില്ല. ബംഗ്ലാദേശില്‍ കൊടും പട്ടിണിയാണ്. കോടികള്‍ കുടിശ്ശിക ഉള്ളതിനാല്‍ അദാനി വൈദ്യുതി വിതരണം പാടെ വെട്ടിക്കുറച്ചു. മൂന്ന് നേരം ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ അരി പോലുമില്ല. ഇന്ത്യയാണ് ഈയിടെ അരി നല്‍കിയത്. പൊതുവേ ജനങ്ങള്‍ക്ക് തന്നെ മുഹമ്മദ് യൂനസിന്റെ ഇടക്കാല സര്‍ക്കാര്‍ ഒരു ഭാരമായിരിക്കുകയാണ്. കുറച്ചു നാളുകള്‍ക്കുള്ളില്‍ സ്ഥിരം സര്‍ക്കാരിനെ ജോലി ഏല്‍പിക്കാം എന്ന വ്യവസ്ഥയോടെ ഇടക്കാല സര്‍ക്കാരിന്റെ അധിപനായി വന്ന മുഹമ്മദ് യൂനസിന് ഇതുവരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മുഹമ്മദ് യൂനസ് ഇനിയും അധികാരത്തില്‍ തുടരുന്നതില്‍ ജമാ അത്തെ ഇസ്ലാമി നേതാക്കളും ബംഗ്ലാദേശ് സൈന്യവും അസ്വസ്ഥരാണ്. ഇപ്പോള്‍ ജമാ അത്തെ ഇസ്ലാമി വീണ്ടും കലാപത്തിനായി തെരുവില്‍ ഇറങ്ങിയിട്ടുണ്ട്. അതേ സമയം സൈനികമേധാവി ഇന്ത്യയുമായുള്ള ചങ്ങാത്തം ആവശ്യമാണെന്ന് ഈയിടെ പ്രഖ്യാപിച്ച് മുഹമ്മദ് യൂനസിനെ ഞെട്ടിച്ചിട്ടുണ്ട്. അതിനിടെ ജനവരി 20ന് യുഎസ് പ്രസിഡന്‍റായി ട്രംപ് അധികാരമേല്‍ക്കും. മുഹമ്മദ് യൂനസിന്റെ ബദ്ധശത്രുവാണ് ഡൊണാള്‍ഡ് ട്രംപ്. എന്തായാലും മുഹമ്മദ് യൂനസ് ബംഗ്ലാദേശ് വിട്ട് എങ്ങോട്ടെങ്കിലും ഓടിപ്പോകേണ്ട ഗതികേടിലാണ്. വൈകാതെ ഈ വിക്കറ്റും വീഴാുന്‍ സമയമായി.

 

 

 

Tags: ModiTrumpTrumpBangladeshbleedingMohammedYunusjustintrudeauresignsJustinTrudeauresignTrumpModi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.