ന്യൂഡൽഹി : നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയ പാറ്റാപാർട്ടിക്കാരെ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ ജോൺ ബ്രിട്ടാസ് എം പി. പൊലീസ് വാഹനത്തിൽ അടച്ചവരെ താനും എ എ റഹീമും അടക്കമുള്ളവർ ചേർന്നാണ് രക്ഷിച്ചതെന്നും ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
രണ്ടു ഡസനോളം പേരെ ഒരു വാഹനത്തിൽ തള്ളിക്കയറ്റി, രണ്ടര-മൂന്ന് മണിക്കൂറോളം അതിനുള്ളിൽത്തന്നെ പൂട്ടിയിട്ടു. പലരുടെയും കൈകാലുകൾ ഒടിഞ്ഞിട്ടുണ്ടായിരുന്നു; ശരീരം മുഴുവൻ രക്തം വാർന്നൊലിക്കുന്ന അവസ്ഥയിലായിരുന്നിട്ടും അവരെ പോലീസ് വാഹനത്തിൽത്തന്നെ അടച്ചിടുകയായിരുന്നു.
ആ സമയത്താണ് ഞാനും എ.എ. റഹീം എം.പിയും വി. ശിവദാസൻ എം.പിയും പാർലമെന്റിൽ നിന്നെത്തി, പോലീസിന്റെ തടസ്സവാദങ്ങൾ വകവെക്കാതെ വാഹനം നിർബന്ധിച്ച് തുറപ്പിച്ച് അവരെ മോചിപ്പിച്ചത്. ഞങ്ങൾ അങ്ങനെ ഇടപെട്ടില്ലായിരുന്നുവെങ്കിൽ, അവരെ ജയിലിലടയ്‌ക്കാനായിരുന്നു സർക്കാരിന്റെ നീക്കമെന്നാണ് ബ്രിട്ടാസിന്റെ വീരവാദം.
















