Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നുകരാം രാമരസം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2024, 02:06 am IST
inSamskriti

അറിവു തന്നെ അനുഭൂതി

‘നുകരാം രാമരസം! നുരയും ബ്രഹ്മരസം’
-ആചാര്യകവിയുടെ അദ്ധ്യാത്മ സംഗീതികയില്‍ സാരസ്വത സന്ദേശമുണരുകയാണ്.
”സകല ശുകകുല വിമല തിലകിത കളേബരേ!
സാരസ്യ പീയൂഷ സാരസര്‍വ്വസ്വമേ
കഥയമമ കഥയമമ കഥകളതി സാദരം
കാകുല്‍സ്ഥ ലീലകള്‍ കേട്ടാല്‍ മതിവരാ…”
എന്ന അര്‍ത്ഥനയില്‍ കിളിപ്പാട്ടായി നേദിക്കുന്ന രാമായണ കഥ കര്‍ക്കടകത്തിലെ രാമരസായനമാണ്. ഭൗതികവും ആത്മീയവുമായ ഉള്ളറിവുകളില്‍ അകം നിറയുന്ന സഹൃദയന്‍ നേടുക സ്‌നേഹമന്ദാരവും മാനവികതാ പ്രമാണവുമാണ്. സാധാരണ മനുഷ്യനെ പൂര്‍ണ്ണ മനുഷ്യനും പൂര്‍ണ്ണ മനുഷ്യനെ ദേവനുമാക്കുന്ന അദൈ്വതാമൃതവും പ്രായോഗിക വേദാന്തവുമാണ് രാമായണ പാഠം.

അറിവിന്റെ സരസ്വതീ തീര്‍ത്ഥമാണ് അദ്ധ്യാത്മ രാമായണം. എവിടെ മനുഷ്യന്‍ ദുഃഖിക്കുന്നുവോ അവിടെ സാന്ത്വന സംഗീതമായി രാമായണ വരികള്‍ ആകാശം തേടുന്നു. മനുഷ്യനെ തേടി മനുഷ്യനിലൂടെ അനുയാത്ര ചെയ്ത് മാനവികതയെ സാക്ഷാത്കരിക്കുമ്പോഴാണ് ‘മാ നിഷാദ’പാടി ആദികാവ്യം പിറക്കുക. ഭാരതീയ സംസ്‌കൃതിയുടെ വിഗ്രഹശക്തിക്കു മുന്നില്‍ ഉഴിഞ്ഞ സ്‌നേഹത്തിന്റെ കര്‍പ്പൂരത്തിരിയില്‍ നിന്നാണ് എഴുത്തച്ഛന്‍ ഭുക്തിമുക്തിയുടെ ആത്മീയജ്വാല കൊളുത്തിയെടുക്കുന്നത്. സപ്തവ്യസനങ്ങള്‍ക്കും നേരെ തൊടുത്തുവിട്ട രാമബാണമാണ് ഈ ഗുരുഗ്രന്ഥം ആഷാഢത്തില്‍ വായിക്കാനിരുന്ന് ഒടുക്കം ശ്രാവണം വിരിയിക്കുന്ന വിസ്മയേതിഹാസമാണിത്. ദൈവത്തിന്റെ ആസ്ഥാനം ഹൃദയമാണെന്നാണ് ഭാരതീയ ആത്മീയ ദര്‍ശനം. ‘ഈശാവാസ്യമിദം സര്‍വ്വം’ എന്ന് ഉദ്‌ഘോഷിക്കുന്ന ഉപനിഷദ് വാക്യം സര്‍വ്വവ്യാപിയായ ഈശ്വര ചൈതന്യത്തിന്റെ സത്യസാരം വെളിവാക്കുന്നു. എവിടയും ദൈവാന്വേഷണ നിലയമാണ്. ബാഹ്യലോകത്തിന്റെ വിശാലതയിലും അന്തരാത്മാവിന്റെ അണുവിടങ്ങളിലും ആത്മാന്വേഷകന് യാത്ര ചെയ്യാം. രാമായണ വരിയോരോന്നും രാമപദത്തിലേക്കുള്ള തീര്‍ത്ഥയാത്രണ്. അന്തരാത്മാവിനെ വിശുദ്ധിതലമായി പുനഃസൃഷ്ടിക്കുമ്പോള്‍ അന്വേഷകന് പിന്നെ മറ്റെവിടെയും അലഞ്ഞ് തിരിയേണ്ടതില്ല. സാക്ഷാത്ക്കാര ബിന്ദുവായി ആ അമൃതസ്ഥാനത്തെ പൂജിച്ചാല്‍ മതി. ഈശ്വര ‘സര്‍വ്വഭൂതാനാം ഹൃദ്ദേശേളര്‍ജ്ജുന തിഷ്ഠതി’ എന്നാണ് ഗീതാമതം. ദൈവം ഹൃദയസ്ഥനാണെന്ന് ചുരുക്കം. ‘ദ്രക്ഷ്യസി നിജഹൃദയം ദേവം’ എന്ന് ഭജഗോവിന്ദകാരനായ ശങ്കരാചാര്യര്‍ അരുളുന്നു.

‘സര്‍വ്വലോകങ്ങളും നിങ്കല്‍ വസിക്കുന്നു
സര്‍വ്വലോകേഷു നീയും വസിച്ചീടുന്നു’
എന്ന് ആമുഖം ചൊല്ലി വാല്മീകി രാമനോട് പറയുന്നത് കേള്‍ക്കുക:

‘നിത്യ ധര്‍മ്മാധര്‍മ്മമെല്ലാമുപേക്ഷിച്ചു
ഭക്ത്യാ ഭാവേന ഭജിക്കുന്നവരുടെ
ചിത്ത സരോജം ഭവാനിരുന്നീടുവാ-
നുത്തമമായ് വിളങ്ങീടുന്ന മന്ദിരം’
ഇവിടെയും രാമപീഠം ഭക്തഹൃദയം തന്നെ. ‘മഹാഭാരത’ത്തിലെ പാര്‍ത്ഥസാരഥി വര്‍ണ്ണനയില്‍ ‘എന്‍ ഹൃദയം തന്നിലിരിക്കുമ്പോലെയാ മണിവര്‍ണ്ണന്‍ തന്നെ തെളിഞ്ഞു കണ്ടു ഞാന്‍’ എന്നാണ് എഴുത്തച്ഛന്‍ രേഖപ്പെടുത്തുക. ‘ഹരിനാമകീര്‍ത്തന’ത്തിലും ‘കത്തുന്ന പൊന്‍മണി വിളക്കെന്നപോലെ ഹൃദി നില്‍ക്കുന്ന നാഥനെയാണ് നമിക്കുന്നത്.

സ്വന്തം ഹൃദയ പദ്മത്തില്‍ ദൈവത്തെ പ്രത്യക്ഷമാക്കാനുള്ള ഉപാസനാ മന്ത്രമായി രാമനാമത്തെ സ്വീകരിക്കുകയാണ് ആചാര്യന്‍. ‘ചിത്താംബുജത്തെ ആനന്ദ നികേതനമാക്കുക’യെന്ന കര്‍മ്മമാണ് രാമായണം നിര്‍വഹിക്കുന്നത്. രാമനില്‍നിന്ന് അഭിരാമനിലേക്കും, അഭിരാമനില്‍നിന്ന് ആത്മാരാമനിലേക്കും, ആത്മാരാമനില്‍നിന്ന് വിരാട് പുരുഷന്റെ മഹാപ്രത്യക്ഷങ്ങളിലേക്കും ബ്രഹ്മസ്വരൂപത്തിലേക്കും രാമായണ തീര്‍ത്ഥയാത്ര എത്തിനില്‍ക്കും എന്ന വിഭാവനത്തിലാണ് എഴുത്തച്ഛന്റെ പ്രയാണം. കേവലം പാരായണത്തിലൂടെയല്ല മുക്തി സാഫല്യം. പാരായണത്തിലവതീര്‍ണ്ണമായ തത്ത്വസംഹിതകളുടെ പഠന മനനങ്ങളിലൂടെയും നിദിദ്ധ്യാസനത്തിലൂടെയുമാണ് പരമലക്ഷ്യം നേടിയെടുക്കേണ്ടത്. ജ്ഞാനമാര്‍ഗ്ഗത്തിലൂടെയാണ് മോചനപഥം കാട്ടിത്തരുന്നത്.

ആദ്ധ്യാത്മികതയുടെ വിവിധ മാര്‍ഗ്ഗങ്ങള്‍ക്കെല്ലാം ശക്തിചൈതന്യം പകരുക ഭക്തിയാണ്. അദ്ധ്യാത്മ രാമായണം ഷഡ്‌വൈരികള്‍ക്ക് വിളയാട്ട ഭൂമിയായ മനുഷ്യന്റെ അന്തരംഗത്തെ ഭക്തി സംവര്‍ദ്ധക മാര്‍ഗ്ഗത്തിലൂടെ ഭക്തിലഹരിയുടെ ഉദാത്തഭാവത്തില്‍ ലയിപ്പിക്കുന്നു. ഭക്തിഭാവത്തിന്റെ പരമരുചിര സാഫല്യം കൈവരിക്കുമ്പോള്‍ ‘സിദ്ധോ ഭവതി, അമൃതോ ഭവതി, തൃപ്‌തോ ഭവതി’ എന്ന നാരദ ഭക്തി സൂത്രത്തിന്റെ അകപ്പൊരുള്‍ അയാള്‍ അനുഭവിച്ചറിയുകയാണ്. സിദ്ധനും അമൃതനും ആനന്ദ തൃപ്തനുമാണ് രാമായണപാരായണകാരന്‍. ഇതിനായി അയാളെ പ്രാപ്തനാക്കുന്നത് രാമായണ ജ്ഞാനപ്പാനയാണ്. വിദ്യാമൃതം തന്നെയാണ് രാമായണത്തില്‍ സാരോപദേശങ്ങളായും ചിന്താരത്‌നങ്ങളായും ഉപദേശപ്പൊരുളായും ഉയര്‍ന്നുവരുന്നത്. ജ്ഞാനാനന്ദം തന്നെ രാമാനന്ദം. രാമാനന്ദം തന്നെ പരമാനന്ദം. പരമാനന്ദമേ ഇഹപരമോക്ഷം.
(തുടരും)

Tags: RamayanamLord RamaKarkidaka masam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

Kerala

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

Samskriti

മറന്നുകൂടാ മണ്ഡോദരിയെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.