Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനികള്‍ ആസക്തികളില്‍ അഭിരമിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2024, 09:29 pm IST
in Samskriti

(കൃഷ്ണാര്‍ജുന സംവാദം)

പരമാത്മാവിനെ പ്രാപിക്കുന്ന മഹാപുരുഷന്മാരുടെ ജ്ഞാനം, വ്യവഹാര കാലത്ത് എങ്ങനെയായിരിക്കും?
തത്വജ്ഞാനിയായ മഹാപുരുഷന്‍, വിദ്വാനും വിനയാന്വിതനുമായ ബ്രാഹ്മണന്‍, പശു, ആന, നായ, ചണ്ഡാലന്‍ ഇവരിലെല്ലാം സമരൂപത്തില്‍ പരമാത്മാവിനെയാണ് കാണുന്നത്, അല്ലാതെ കഴിക്കുക, കുടിക്കുക പോലുള്ള വ്യവഹാരത്തില്‍ അവയുമായി ഏകത കാണുകയല്ല.

സമദര്‍ശി ആയാല്‍ എന്തു സംഭവിക്കും?
ആരുടെ മനസ്സാണോ സമഭാവത്തില്‍ സ്ഥിതി ചെയ്യുന്നത്, അവര്‍ ഈ ജീവിതത്തില്‍ത്തന്നെ സംസാരത്തെ ജയിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ബ്രഹ്മം ദോഷരഹിതവും സമവും (ഏകരസമായ തത്ത്വം) ആണ്. അതിനാല്‍ അവര്‍ സച്ചിദാനന്ദഘന പരമാത്മാവില്‍ വര്‍ത്തിക്കുന്നു.

ഈ സാമ്യാവസ്ഥയില്‍ സ്ഥിതി ചെയ്യാന്‍ ഉപായമെന്താണ്?
വ്യവഹാരത്തില്‍ ഇഷ്ടലാഭത്തില്‍ സന്തോഷിക്കാതെയും, അനിഷ്ടമായതു വരുമ്പോള്‍ വ്യാകുലപ്പെടാതെയുമിരിക്കുന്ന സ്ഥിരബുദ്ധികളും സംശയരഹിതരും ബ്രഹ്മജ്ഞാനികളുമായവര്‍ സച്ചിദാനന്ദഘന പരബ്രഹ്മ പരമാത്മാവില്‍ ഏകീഭാവത്തോടെ സദാ സ്ഥിതിചെയ്യുന്നു.

ഭഗവാനെ, ഈ സ്ഥിതി ഏതു ക്രമത്തിലാണ് പ്രാപ്തമാവുന്നത്?
ബാഹ്യവിഷയങ്ങളില്‍ ആസക്തിരഹിതമായ അന്തഃകരണത്തോടു കൂടിയ സാധകന് ആദ്യം ആത്മാവില്‍ കുടികൊള്ളുന്ന ധ്യാനജന്യമായ സാത്ത്വികാനന്ദം ലഭിക്കുന്നു. പിന്നീട് ബ്രഹ്മത്തില്‍ ഐക്യം പ്രാപിച്ച ആത്മാവോടുകൂടിയ അയാള്‍ അനശ്വരമായ ആനന്ദം അനുഭവിക്കുന്നു.

ബാഹ്യ പദാര്‍ത്ഥങ്ങളോടുള്ള ആസക്തിയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?
ഇന്ദ്രിയ വിഷയ സംയോഗത്തില്‍ നിന്നുണ്ടാകുന്ന സുഖാനുഭവങ്ങള്‍ ഏതൊക്കെയാണോ, അവയെല്ലാം വിഷയാസക്തന് സുഖമായി തോന്നുമെങ്കിലും, അവ നിശ്ചയമായും ദുഃഖകാരണങ്ങള്‍ തന്നെ. അവയ്‌ക്ക് ആദിയും അന്തവും ഉണ്ട്. (വരികയും പോകയും ചെയ്യും). ഇക്കാരണത്താല്‍, അര്‍ജുനാ, ജ്ഞാനി അതിലൊന്നും അഭിരമിക്കുന്നില്ല.

ഭഗവാനെ ഭോഗങ്ങളില്‍ രമിക്കാത്ത ആ മനുഷ്യരുടെ വിശേഷത എന്താണ്?
ഏതൊരു സാധകന്‍ ശരീരമുപേക്ഷിക്കുന്നതിനുമുന്‍പ് ഇവിടെവച്ചുതന്നെ കാമ ക്രോധങ്ങളില്‍ നിന്നുണ്ടാകുന്ന വികാരത്തെ സഹിക്കാന്‍ ശക്തനാകുന്നുവോ, ആ മനുഷ്യന്‍ യോഗിയാകുന്നു; അയാള്‍ മാത്രമാണ് സന്തുഷ്ടനായ മനുഷ്യന്‍.

അങ്ങനെ ആയാല്‍ എന്തു സംഭവിക്കും?
കാമത്തിന്റെയും ക്രോധത്തിന്റെയും വികാരം ഉണ്ടാകാതിരിക്കുന്നതിനാല്‍, അവര്‍ക്ക് പരമാത്മതത്വത്തിന്റെ സുഖം ലഭിക്കുന്നു, അവര്‍ പരമാത്മതത്വത്തില്‍ തന്നെ രമിക്കുന്നു, അവരുടെ ജ്ഞാനം എപ്പോഴും അചഞ്ചലമായി നിലകൊള്ളുന്നു. അങ്ങനെ ബ്രഹ്മസ്വരൂപമായിത്തീരുന്ന സാധകന്‍ ശാന്തബ്രഹ്മത്തെ പ്രാപിക്കുന്നു.

ആ ശാന്തബ്രഹ്മത്തെ മറ്റാരൊക്കെ പ്രാപിക്കുന്നു?
പാപം നശിച്ചവരും ജ്ഞാനത്തിനാല്‍ സംശയങ്ങളെല്ലാം നീങ്ങിയവരും സര്‍വജീവികളുടെയും നന്മയില്‍ തത്പരരും, മനസ്സ് പരമാത്മാവില്‍ നിശ്ചലഭാവത്തോടെ ലയിച്ചവരുമായ ബ്രഹ്മജ്ഞാനികള്‍ നിര്‍വാണ ബ്രഹ്മത്തെ പ്രാപിക്കുന്നു.

നിര്‍വാണ ബ്രഹ്മത്തെ പ്രാപിക്കുന്നവരുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
അവര്‍ കാമക്രോധരഹിതരും മനസ്സിനെ നിയന്ത്രിച്ചവരും പരബ്രഹ്മപരമാത്മാവിനെ സാക്ഷാത്കരിച്ചവരുമാണ്. അത്തരം സാംഖ്യ യോഗികള്‍ക്ക് ജീവനുള്ളപ്പോഴും മരിച്ചാലും ‘ബ്രഹ്മനിര്‍വാണം’അനായാസേന ലഭ്യമാണ്.

(ഗീതാപ്രസിന്റെ ‘ഗീതാമാധുര്യം’ മലയാള പരിഭാഷയില്‍ നിന്ന്)

 

Tags: Geetha MadhuryamBhagavat gitaGita press
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉഡുപ്പിയില്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഭക്തന്‍ സമര്‍പ്പിച്ചത് സ്വര്‍ണ്ണപ്പാളിയില്‍ കൊത്തിയെടുത്ത ഭഗവദ്ഗീത; വില രണ്ട് കോടി രൂപ

India

മോദി പുടിന് ഭഗവദ് ഗീത നല്‍കിയത് ഹിന്ദുമതത്തിലേക്ക് മതം മാറ്റാനല്ലെന്ന കുറിക്കുകൊള്ളുന്ന പരാമര്‍ശവുമായി ശശി തരൂര്‍

India

റഷ്യന്‍ ഭാഷയിലുള്ള ഭഗവദ്ഗീത പുടിന് സമ്മാനിച്ച് മോദി

Kerala

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആദ്യമെഴുതിയത്. മാര്‍ക്സോ ഏംഗല്‍സോ അല്ല, അത് ഈശോവാസ്യോപനിഷത്ത് എഴുതിയ മഹര്‍ഷി: സി. രാധാകൃഷ്ണന്‍

ലോകത്തിലെ ഏറ്റവും വിലപിടിച്ച ടെലിവിഷന്‍ അവതാരക ഒപ്ര വിന്‍ഫ്രി (ഇടത്ത്)
India

ഹിന്ദുമതത്തെ പുല്‍കി ലോകത്തെ ഏറ്റവും വലിയ ടെലിവിഷന്‍ അവതാരക ഒപ്ര വിന്‍ഫ്രി; ഗീതയിലെ ഒരു മന്ത്രം തനിക്ക് രോമാഞ്ചം നല്‍കിയെന്ന് വിന്‍ഫ്രി

പുതിയ വാര്‍ത്തകള്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.