Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണ്ണാടകത്തിലെ ജൈനസന്യാസിയുടെ കൊലപാതകം ചൂടുപിടിക്കുന്നു: ജൈനസമുദായം പ്രക്ഷോഭത്തിന് ; കൊലയ്‌ക്ക് പണപ്രശ്നം മൂലമെന്ന് വരുത്തി പൊലീസ്

കര്‍ണ്ണാടകത്തിലെ ബെല്‍ഗാവി ജില്ലയിലെ ജൈനസന്യാസിയുടെ കൊലപാതകം ചൂടുപിടിക്കുന്നു. കര്‍ണ്ണാടകത്തിലെ ജൈന സമുദായം ഈ സന്യാസി ശ്രേഷ്ഠന്റെ കൊലപാതകത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 11:32 pm IST
inIndia

ബെംഗളൂരു:കര്‍ണ്ണാടകത്തിലെ ബെല്‍ഗാവി ജില്ലയിലെ ജൈനസന്യാസിയുടെ കൊലപാതകം ചൂടുപിടിക്കുന്നു. കര്‍ണ്ണാടകത്തിലെ ജൈന സമുദായം ഈ സന്യാസി ശ്രേഷ്ഠന്റെ കൊലപാതകത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. 

ഈ കൊലപാതകത്തിന് പിന്നില്‍ രണ്ടു പേര്‍ മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ് വ്യഗ്രത കാട്ടുന്നതായി മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിയമസഭയില്‍ ആരോപിച്ചു. മാത്രമല്ല, കൊലപാതകത്തിന് കാരണം സന്യാസി കടം കൊടുത്ത പണം തിരിച്ചുചോദിച്ചതിനാലാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ബസവരാജ് ബൊമ്മൈ ആരോപിച്ചു. കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കര്‍ണ്ണാടക ബിജെപിയും ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുകയാണ്. പൊലീസ് ഈ കേസ് അന്വേഷിച്ചാല്‍ പലതും മറച്ചുവെയ്‌ക്കുമെന്ന് ബിജെപി ആരോപിക്കുന്നു.  

ജൈന സന്യാസിയുടെ കൊലപാതകം വെറും വായ്‌പാ തര്‍ക്കമാണെന്ന് വരുത്താന്‍  കര്‍ണ്ണാടകത്തിലെ ഹിന്ദു വിരുദ്ധ പൊലീസ് ശ്രമിക്കുന്നുവെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) കുറ്റപ്പെടുത്തുന്നു. അതിനിടെ, ജൈനസന്യാസിയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്. . അഹിംസ പഠിപ്പിക്കുന്ന സന്യാസി വര്യന്റെ ശരീരം പല തുണ്ടായി വെട്ടിയത് ജിഹാദികളാണെന്നാണ് വിഎച്ച് പിയുടെ ആരോപണം. അവിടുത്തെ ഹിന്ദു വിരുദ്ധ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇതിന് വഴിയൊരുക്കുന്നതെന്നും വിഎച്ച് പി കുറ്റപ്പെടുത്തി.  

ബെല്‍ഗാവിയിലെ ചികോഡി താലൂക്കിലുള്ള നന്ദി പര്‍വതത്തിലെ ആശ്രമത്തില്‍ കഴിഞ്ഞ 15 വര്‍ഷ മായി നല്ല രീതിയില്‍ ജനങ്ങളെ സേവിക്കുന്ന വ്യക്തിയാണ് സ്വാമി.  ജൂലായ് എട്ടിന് രണ്ട് പേര്‍ സ്വാമിയെ കൊലചെയ്യുകയായിരുന്നു. ഇവരെ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. പശുഹത്യ നിരോധനം പിന്‍വലിക്കാനും മതപരിവര്‍ത്തനം തടയുന്ന ബില്‍ പിന്‍വലിക്കാനും കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാണിച്ച ഉത്സാഹം ജിഹാദി ശക്തികളെ ബലപ്പെടുത്തുകയാണെന്നും വിഎച്ച് പി വിമര്‍ശിച്ചു. സ്വാമിജിയെ കൊന്നുതള്ളിയ കുറ്റവാളികളെ തൂക്കിക്കൊല്ലണമെന്നും വിഎച്ച് പി ആവശ്യപ്പെട്ടു.  

“ജെയിന്‍ മുനി ഒരു വ്യക്തിക്ക് പണം കടം കൊടുത്തിരുന്നു. ഇത് തിരികെ ചോദിച്ചതാണ് ഇത്തരമൊരു കൊലപാതകം ആസൂത്രണം ചെയ്യുന്നതില്‍ എത്തിയത്. കൂടുതല്‍ പ്രശ്നം ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ ആശ്രമത്തില്‍ നിന്നും സ്വാമിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് കൊലപ്പെടുത്തി.” -ഇതാണ് പൊലീസ് ഭാഷ്യം.  ഈ കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ കര്‍ണ്ണാടകത്തില്‍ സന്യാസിമാരോ ഹിന്ദു വിചാരമുള്ളവരോ സുരക്ഷിതരല്ലെന്നും വിഎച്ച് പി സെക്രട്ടറി ജനറല്‍ പരാണ്ഡെ അഭിപ്രായപ്പെട്ടു. ഈ മനുഷ്യത്വ ഹീനമായ കൊലയ്‌ക്ക് കാരണമായ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദു വിരുദ്ധ വിചാരം മാറ്റിവെച്ച് ജെയിന്‍ സമുദായത്തോട് ക്ഷമ പറയണമെന്നും പരാണ്ഡെ ആവശ്യപ്പെട്ടു.  

സ്വാമിയുടെ പരിചയക്കാരില്‍ രണ്ടുപേരെക്കുറിച്ച് സംശയം തോന്നിയ പൊലീസ് അവരെ കസ്റ്റഡിയിലെത്തു.  പിന്നീട് ചോദ്യം ചെയ്യലില്‍ ഇവര്‍ കൊലക്കുറ്റം സമ്മതിച്ചു. എവിടെയാണ് സ്വാമിയുടെ മൃതശരീരം ഉപേക്ഷിച്ചതെന്ന ചോദ്യത്തിന് പ്രതികളായ ഇരുവരും കൃത്യമായ ഉത്തരം നല്‍കിയില്ല. സ്വാമിയുടെ മൃതദേഹം പല കഷണങ്ങളായി മുറിച്ചുവെന്നും കുറ്റവാളികള്‍ സമ്മതിച്ചിട്ടുണ്ട്.  ജൂലായ് എട്ടിന് പൊലീസ് ബെല്‍ഗാവി ജില്ലയിലെ ചിക്കോഡിയിലെ ഒരു ഉപയോഗശൂന്യമായ കുഴല്‍ക്കിണര്‍ വറ്റിച്ചപ്പോഴാണ് ജൈനസന്യാസിയുടെ മൃതദേഹം കിട്ടിയത്. 

സ്വാമിയുടെ ഭക്തര്‍ അക്രമാസക്തരാകാതിരിക്കാന്‍ ചിക്കോഡി, റായ്ബാഗ് താലൂക്കുകളില്‍ പൊലീസ് സുരക്ഷാനടപടികള്‍ വര്‍ധിപ്പിച്ചിരുന്നു. 1967ല്‍ കര്‍ണ്ണാടകത്തില്‍ ജനിച്ച ജെയിന്‍ മുനി കുട്ടിക്കാലത്ത് ബ്രഹ്മപ്പ എന്നാണ് അറിയപ്പെട്ടിരുന്നത്. ആചാര്യശ്രീ കുന്തുസാഗര്‍ ജി മഹാരാജാണ് ജെയിന്‍ മുനിയെ സന്യാസത്തിലേക്ക് ആനയിച്ചത്. മൃതശരീരം കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.  

Tags: bjpകര്‍ണ്ണാടകസിദ്ധരാമയ്യCBIappeasementജെയിന്‍ മുനിജൈനസന്യാസിജെയിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.