Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഐ ക്യാമറ കരാര്‍: കെല്‍ട്രോണിനെ ന്യായീകരിച്ച് വ്യവസായമന്ത്രി,അന്വേഷണം എസ്ആര്‍ഐടി വരെ മാത്രം

എഐ ക്യാമറ കരാര്‍ വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് സര്‍ക്കാര്‍. കെല്‍ട്രോണിന് വീഴ്ച പറ്റിയോയെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. അന്വേഷണം നീളുന്നത് കരാര്‍ ഏറ്റെടുത്ത എസ്ആര്‍ഐടി വരെ മാത്രം. ഉപകരാറുകള്‍ സംബന്ധിച്ച് ഉത്തരവാദിത്വമില്ലെന്നും മന്ത്രിയുടെ ന്യായീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2023, 05:00 am IST
inKerala

തിരുവനന്തപുരം: എഐ ക്യാമറ കരാര്‍ വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് സര്‍ക്കാര്‍. കെല്‍ട്രോണിന് വീഴ്ച പറ്റിയോയെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. അന്വേഷണം നീളുന്നത് കരാര്‍ ഏറ്റെടുത്ത എസ്ആര്‍ഐടി വരെ മാത്രം. ഉപകരാറുകള്‍ സംബന്ധിച്ച് ഉത്തരവാദിത്വമില്ലെന്നും മന്ത്രിയുടെ ന്യായീകരണം.  

എഐ ക്യാമറ സ്ഥാപിക്കുന്നതിന് തയ്യാറാക്കിയ കരാറിലോ ടെക്‌നിക്കല്‍ സംവിധാനത്തിലോ കെല്‍ട്രോണിന് തെറ്റുപറ്റിയിട്ടില്ലെന്ന് രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ ന്യായീകരിച്ചു. ആരോപണം ഉയര്‍ന്ന ഉടനെ കെല്‍ട്രോണില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. ഇത് പരിശോധിച്ചതില്‍ കെല്‍ട്രോണിന് തെറ്റുപറ്റിയിട്ടില്ലെന്നാണ് വ്യക്തമായത്. എസ്ആര്‍ഐടിക്ക് കരാര്‍ നല്‍കിയത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്. ഉപകരാര്‍ നല്‍കുന്നതിന് വ്യവസ്ഥയുണ്ട്. ഉപകരാര്‍ നല്‍കുന്നത് മന്ത്രിസഭയെ അറിയിക്കേണ്ട കാര്യമില്ല. കെല്‍ട്രോണിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും. ഗതാഗത വകുപ്പിനെ കുറിച്ചും അതിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും ലഭിച്ച പരാതി വിജിലന്‍സ് അന്വേഷിക്കും. പരാതിയിലെ ഒരുഭാഗത്തു മാത്രമേ മാത്രമാണ് സേഫ് കേരള പദ്ധതിയെകുറിച്ച് പരമാര്‍ശമുള്ളൂ. അന്വേഷണത്തിന് ആവശ്യമായ എല്ലാ ഫയലുകളും കെല്‍ട്രോണ്‍ വിജിലന്‍സിന് നല്‍കുമെന്നും  മന്ത്രി പറഞ്ഞു.

ക്യാമറകള്‍ക്ക് 35 ലക്ഷം എന്ന ആരോപണത്തെയും മന്ത്രി ന്യായീകരിച്ചു. ഒരു ക്യാമറ എന്നത് ക്യാമറയും 13 കമ്പോണന്റികളും ചേര്‍ന്നതാണെന്നും അവ ഒരുമിച്ച് സെറ്റ് ചെയ്തത് മണ്‍വിളയിലെ യൂണിറ്റിലാണെന്നും മന്ത്രി ന്യായീകരിച്ചു. മെയിന്റന്‍സിനല്ല 235 കോടി നല്‍കിയത്. അതില്‍ 25.63 കോടി ജിഎസ്ടി ആണ്. 12 കണ്‍ട്രോള്‍ റൂമുകള്‍, 146 പേരുടെ ശമ്പളം, ലാപ്

ടോപ്, വൈദ്യുതിബില്‍, ചെല്ലാന്‍ പ്രിന്റ്, പോസ്റ്റല്‍ ചാര്‍ജ്ജ്, വാഹനങ്ങളുടെ മെയിന്റനന്‍സ് തുടങ്ങിയ കൂടി ഉള്‍പ്പെടുത്തിയാണ് തുക നല്‍കുന്നത്. 20 തവണ ആയാണ് തുക നല്‍കുന്നത്. എല്ലാ വിവരങ്ങളും കെല്‍ട്രോണിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കെല്‍ട്രോണില്‍ നിന്നും കരാര്‍ ഏറ്റെടുത്ത എസ്ആര്‍ഐടി വരെ മാത്രമേ സര്‍ക്കിരിന്റെ അന്വേഷണം എത്തുകയുള്ളൂ. ഉപകരാര്‍ ഏറ്റെടുത്ത കമ്പനികളെ കുറിച്ച് അന്വേഷണം നടത്തേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാരോ കെല്‍ട്രോണോ നേരിട്ട് അവരുമായി ബന്ധപ്പെട്ടിട്ടില്ലെന്ന ന്യായീകരണം പറഞ്ഞാണ് ഉപകരാരിലെ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് ദുരൂഹമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.  

വിജിലന്‍സ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: എഐ ക്യാമറകള്‍ സ്ഥാപിച്ചത് അടക്കം ഗതാഗത വകുപ്പിലെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിജിലന്‍സ് പരിശോധിക്കുന്നു. 2023 ഫെബ്രുവരിയില്‍ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീട് കാര്യമായ അന്വേഷണം ഉണ്ടായില്ല. അഴിമതി ആരോപണം ഉയര്‍ന്നതോടെ അന്വേഷണം വീണ്ടും പൊടിതട്ടിയെടുക്കുകയാണ്. വിജിലന്‍സിന്റെ തിരുവനന്തപുരം സ്‌പെഷല്‍ യൂണിറ്റ് രണ്ടാണ് അന്വേഷണം നടത്തുന്നത്.  

മേശയ്‌ക്ക് അടിയിലെ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന് എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം:മേശയ്‌ക്ക് അടിയിലെ ഇടപാടുകള്‍ ഞങ്ങളാരും നടത്തിയിട്ടില്ലെന്ന് മുന്‍ ഗതാഗതമന്ത്രികൂടിയായ വനം മന്ത്രി  എ.കെ. ശശീന്ദ്രന്‍. എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം നല്ലതിനാകും. അന്വേഷണത്തില്‍ ഉത്കണ്ഠയില്ല. എന്താണ് സംഭവിച്ചതെന്ന് പുറത്ത് വരട്ടെ. എഐ ക്യാമറയുമായി ബന്ധപ്പെട്ട ഉപകരാറുകളില്‍ ആര്‍ക്കെങ്കിലും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടത് ഒരു ഏജന്‍സിയുമായാണെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

Tags: ministerആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്Industryഎഐ ക്യാമറപി. രാജീവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

Kerala

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

India

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

Entertainment

ഡിവൈഎഫ്ഐ നാടകത്തിലെ നഗ്‌നതാ പ്രദര്‍ശനം ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുളള തട്ടിപ്പില്‍ കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ രണ്ടാം റിപ്പോര്‍ട്ട് പുറത്ത്

‘ആരാണ് ശബ്ദം നൽകിയതെന്ന് അറിയുകയേ ഇല്ല, പാവം..’; അഭിമുഖത്തിൽ തന്റെ പേര് പറയാത്തതിന് ഉർവശിയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

അബ്ദുള്‍ വഹാബ് എം പിയുടെ ഡ്രൈവറെയും കുടുംബത്തെയും മര്‍ദ്ദിച്ച കേസിലെ 2 ാം പ്രതി പിടിയില്‍

ഭഗവാൻ ശ്രീകൃഷ്ണനെ നായയായി ചിത്രീകരിച്ച് സിപിഎം വനിതാ നേതാവ് വള്ളി ; കേസെടുക്കണമെന്ന് വിശ്വാസികൾ

ഫേസ്ബുക് പോസ്റ്റുകള്‍ നീക്കി: മെറ്റക്ക് കത്ത് അയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്, നീക്കം ചെയ്തതിന്റെ കാരണം വ്യക്തമാക്കണം

ഹോണ്‍ മുഴക്കിയതിന് കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബസ് ജീവനക്കാന്‍, കൊച്ചിയില്‍ സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തുടര്‍ക്കഥ

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എസ് ഐക്കും 3 സി പി ഒമാര്‍ക്കും സസ്‌പെന്‍ഷന്‍

എസ്എഫ്‌ഐ പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം നടത്തി; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് കത്തയച്ച് പിണറായി

രമേശ് ചെന്നിത്തല

തൂഫാന്‍ രണ്ടാം ഘട്ടം ആരംഭിക്കും, കുടുംബശ്രീയും ഹരിതകര്‍മ്മ സേനയും സഹകരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.