Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീ അണച്ചെന്ന് കൊച്ചി കോര്‍പ്പറേഷന്‍, ഇന്നലെ രാത്രിയും കത്തിയിരുന്നല്ലോയെന്ന് ഹൈക്കോടതി; രൂക്ഷ വിമര്‍ശനം

പൊതുജന താല്‍പര്യത്തിനാണെന്ന് പ്രഥമ പരിഗണന നല്‍കുന്നത്. കേരളത്തെ മുഴുവന്‍ ഒരു നഗരമായാണ് കാണുന്നത്. ഈ നഗരത്തില്‍ മാലിന്യം കുമിഞ്ഞു കൂടാന്‍ അനുവദിക്കില്ല. പ്ലാന്റിലേക്ക് പ്രത്യേക വൈദ്യുതി കണക്ഷന്‍ വേണമെന്നും ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2023, 04:45 pm IST
inKerala

കൊച്ചി : ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ  തീ അണച്ചെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി. വിഷയം ഹൈക്കോതി പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ തീ അണച്ചെന്ന കോര്‍പ്പറേഷന്റെ വാദം തള്ളിയ കോടതി ചൊവ്വാഴ്ച രാത്രിയും കത്തിയിരുന്നല്ലോയെന്നും ചോദിച്ചു. കേസ് ഇന്ന് ഉച്ചയ്‌ക്ക് പരിഗണിച്ചപ്പോള്‍ എറണാകുളം ജില്ലാ കളക്ടര്‍ രേണുരാജും ഹൈക്കോടതിയില്‍ ഹാജരായി.

ഉച്ചയ്‌ക്ക് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കളക്ടര്‍ എത്തിയിരുന്നില്ല. ഇതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് കളക്ടര്‍ ഇന്ന് കോടതിയിലെത്തിയത്. കോര്‍പ്പറേഷന്‍ സെക്രട്ടറിയും കളക്ടര്‍ക്കൊപ്പം കോടതിയിലെത്തി. അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഓണ്‍ലൈനിലും ഹാജരായി. ജില്ലാ കളക്ടറെ വയനാട്ടിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച ഉച്ചയ്‌ക്ക് തീരുമാനമെടുത്തിട്ടുണ്ട്. അതിനിടയിലാണ് കളക്ടര്‍ ഹൈക്കോടതിയില്‍ ഹാജരായത്.  

പൊതുജന താല്‍പര്യത്തിനാണെന്ന് പ്രഥമ പരിഗണന നല്‍കുന്നത്. കേരളത്തെ മുഴുവന്‍ ഒരു നഗരമായാണ് കാണുന്നത്. ഈ നഗരത്തില്‍ മാലിന്യം കുമിഞ്ഞു കൂടാന്‍ അനുവദിക്കില്ല. പ്ലാന്റിലേക്ക് പ്രത്യേക വൈദ്യുതി കണക്ഷന്‍ വേണമെന്നും ഹൈക്കോടതി പറഞ്ഞു. മറ്റന്നാള്‍ ഇതുസംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ടുമായി ജില്ലാ കളക്ടറോടും കോര്‍പ്പറേഷന്‍ സെക്രട്ടറിയോടും ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

അതേസമയം ബ്രഹ്‌മപുരം വിഷയത്തില്‍ നേരത്തെ തന്നെ കോര്‍പ്പറേഷന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ചൂട് കൂടുന്ന സാഹചര്യം മുന്‍ നിര്‍ത്തി അഗ്നിശമനസേനയുടെ നിര്‍ദ്ദേശ പ്രകരമാണ് മുന്നറിയിപ്പ് നല്‍കിയതെന്നും ഹൈക്കോടതി അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ നിന്നും കളക്ടര്‍ക്ക് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്ന് പറഞ്ഞ കോടതി, ജനങ്ങള്‍ക്ക് എന്ത് നിര്‍ദ്ദേശമാണ് നല്‍കിയതെന്നും ചോദിച്ചു.  

മാലിന്യ പ്ലാന്റിനു തീപിടിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചതായി എജി ഹൈക്കോടതിയെ അറിയിച്ചു. മാലിന്യ പ്ലാന്റിലെ തീപിടിത്തം കൊച്ചി നഗരത്തിലും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലും സൃഷ്ടിച്ചിരിക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. വൈകിട്ട് നടക്കുന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെ പങ്കെടുക്കും.

കൊച്ചിയിലെ വിഷപ്പുക മൂലം ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി അറിയിച്ചിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിനെത്തുടര്‍ന്നാണ് കോടതി കേസെടുത്തത്. സ്വമേധയാ കേസെടുത്ത കോടതി  മാലിന്യസംസ്‌കരണ കേന്ദ്രത്തിന് ആരെങ്കിലും തീവച്ചതാണോയെന്ന ചോദ്യവും ഉയര്‍ത്തി. പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.  

Tags: കളക്ടര്‍ജില്ലാ കളക്ടര്‍corporationcourtകൊച്ചി കോര്‍പ്പറേഷന്‍കേരള ഹൈക്കോടതിഹൈക്കോടതിkochiBrahmapuram Waste Managementബ്രഹ്മപുരം തീപിടിത്തംഎറണാകുളംരേണു രാജ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.