Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുമതമെന്നത് ഒരു ജീവിത രീതി; മഹത്തായ മതമായതിനാലാണ് എല്ലാവരെയും ഉള്‍ക്കൊണ്ട് നമുക്കൊന്നിച്ചു ജീവിക്കാന്‍ പറ്റുന്നതെന്നും സുപ്രീം കോടതി

ഹിന്ദുമതം ജീവിത രീതിയാണ്. തത്ത്വചിന്താപരമായി അത് മഹത്തായ മതവുമാണ്. ഞാന്‍ കേരളത്തില്‍ നിന്നാണ് വരുന്നത്. അവിടെ ഹിന്ദുക്കള്‍ പള്ളികള്‍ക്കു സ്ഥലം സംഭാവനയായി കൊടുത്തിട്ടുണ്ട്, ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2023, 10:02 am IST
in India

 ന്യൂദല്‍ഹി: ഹിന്ദുമതമെന്നത് ഒരു ജീവിത രീതിയാണെന്നും അതൊരു മഹത്തായ മതമാണെന്നും സുപ്രീം കോടതി. ഹിന്ദുമതം മതാന്ധത അനുവദിക്കുന്നില്ല, ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ക്കും നഗരങ്ങള്‍ക്കും നല്കിയിരിക്കുന്ന കൈയേറ്റക്കാരുടെ പേരുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ അശ്വനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി തള്ളുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍.  

ഹര്‍ജി ഭരണഘടനയുടെ മതേതര സ്വഭാവത്തിന് എതിരാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാര്‍ ഇത്തരം നീക്കങ്ങള്‍ രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കുമെന്നും പറഞ്ഞു. ഹിന്ദുമതത്തെ താഴ്‌ത്തിക്കെട്ടരുത്, ലോകം നമ്മെയാണ് എപ്പോഴും നോക്കുന്നത്, ഞാന്‍ ക്രിസ്ത്യാനിയാണ്, പക്ഷേ ഹിന്ദുമതത്തോട് വലിയ താത്പര്യമുണ്ട്, അത് പഠിക്കാനും ശ്രമിച്ചിട്ടുണ്ട്. അതിന്റെ മഹത്വം മനസ്സിലാക്കണം. പ്രത്യേക ലക്ഷ്യത്തോടെ അതിനെ ഉപയോഗിക്കരുത്.  

ഹിന്ദുമതം ജീവിത രീതിയാണ്. തത്ത്വചിന്താപരമായി അത് മഹത്തായ മതവുമാണ്. ഞാന്‍ കേരളത്തില്‍ നിന്നാണ് വരുന്നത്. അവിടെ ഹിന്ദുക്കള്‍ പള്ളികള്‍ക്കു സ്ഥലം സംഭാവനയായി കൊടുത്തിട്ടുണ്ട്, ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു. ഹിന്ദുമതം ജീവിത രീതിയായതിനാലാണ് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ഇന്ത്യക്കു കഴിയുന്നത്. അതുകൊണ്ടാണ് നമുക്കൊന്നിച്ചു ജീവിക്കാന്‍ പറ്റുന്നത്, ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രമാണ് നമ്മുടെ സമൂഹത്തിലും ഭിന്നതയുണ്ടാക്കിയത്. അതിനാല്‍ മതത്തെ ഇതിലേക്കു വലിച്ചിഴയ്‌ക്കേണ്ട, നാഗരത്ന തുടര്‍ന്നു. രാഷ്‌ട്രപതിയായിരുന്ന ഡോ.എസ്. രാധാകൃഷ്ണന്റെ പുസ്തകം വായിക്കാന്‍ കോടതി അശ്വനി കുമാറിനോടു നിര്‍ദേശിച്ചു.

പഴയ കാലത്തിന്റെ തടവറയില്‍ കഴിയാന്‍ രാജ്യത്തിനാകില്ല, കോടതി പറഞ്ഞു. ഇന്ത്യ പല തവണ കൈയേറ്റത്തിനിരയായിട്ടുണ്ട്. പേരു മാറ്റിയതുകൊണ്ട് അതു ചരിത്രത്തില്‍ നിന്നു തുടച്ചു നീക്കാനാകില്ല, കോടതി തുടര്‍ന്നു. ചരിത്രം തിരുത്തിയെഴുതി അവരൊന്നും ഇന്ത്യ കൈയേറിയിട്ടില്ലെന്ന് നമുക്കു പറയാനാകുമോ? ജസ്റ്റിസ് കെ.എം. ജോസഫ് ചോദിച്ചു. ശരിയാണ്, നമ്മെ വിദേശ കൈയേറ്റക്കാര്‍ ഭരിച്ചിട്ടുണ്ട്. പല തവണ രാജ്യം കൈയേറിയിട്ടുണ്ട്, ചരിത്രം അതിന്റെ ഭാഗം നിര്‍വഹിച്ചിട്ടുമുണ്ട്, ജസ്റ്റിസ് നാഗരത്ന പറഞ്ഞു. കൈയേറ്റക്കാര്‍ക്ക് ഭരണഘടനാപരമായ സംരക്ഷണം നല്കാനാകില്ലെന്ന് അശ്വിനി കുമാര്‍ പറഞ്ഞു. അഫ്ഗാനില്‍ നിന്ന് ഹിന്ദുക്കള്‍ തുടച്ചുനീക്കപ്പെട്ടു. ഇന്ന് ഇന്ത്യയിലെ ഒന്‍പതു സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ്, ക്രൂരരായ വിദേശ കൈയേറ്റക്കാര്‍ക്കു വേണ്ടിയല്ല ഭരണഘടനയെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്, അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു.

Tags: hindusupremecourtReligion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

India

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.