Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഈ സ്ഥാനമാറ്റം കൊണ്ട് ആര്‍ക്കെന്തു ഗുണം?

ഗോവിന്ദന്റെ സെക്രട്ടറിസ്ഥാനം പിണറായിയുടെ കരങ്ങള്‍ക്കാണ് കരുത്തു പകരുക. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു മാറ്റവും അത് കൊണ്ടുവരാന്‍ പോകുന്നില്ല. മറിച്ചു ചിന്തിക്കുന്നവര്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല. പിന്നെ അത്ഭുതങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നാണല്ലോ. മനുഷ്യര്‍ക്കായാലും പാര്‍ട്ടികള്‍ക്കാണെങ്കിലും. കാത്തിരുന്നു കാണാം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 30, 2022, 05:00 am IST
inEditorial

അസുഖബാധിതനായ കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് എം.വി. ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കുന്നു. എ.കെ. ബാലന്റെയും ഇ.പി. ജയരാജന്റെയും എ. വിജയരാഘവന്റെയുമൊക്കെ പേരുകള്‍ പറഞ്ഞുകേട്ടിരുന്നുവെങ്കിലും മന്ത്രിയായ എം.വി. ഗോവിന്ദനു നറുക്കു വീഴുകയായിരുന്നു. ഇതോടെ പാര്‍ട്ടിക്കുമേലുള്ള കണ്ണൂര്‍ ലോബിയുടെ പിടി അയവില്ലാതെ തുടരും. തീരുമാനം ഗോവിന്ദന് അനുകൂലമാവാനുള്ള പ്രധാന കാരണം കണ്ണൂര്‍കാരന്‍ എന്നതുതന്നെയാണ്. പുറമേക്ക് ആര് എന്തൊക്കെ പറഞ്ഞാലും ഈയൊരു ഘടകമാണ് നിര്‍ണായകമായതെന്ന് സിപിഎമ്മിനെക്കുറിച്ച് അറിയാവുന്നവര്‍ക്കൊക്കെ മനസ്സിലാവും. കണ്ണൂര്‍കാരനായ കോടിയേരി സ്ഥാനമൊഴിയുമ്പോള്‍ മറ്റൊരു ജില്ലക്കാരന്‍ വരുന്നത് ഇപ്പോഴത്തെ നിലയ്‌ക്ക് സങ്കല്‍പ്പിക്കാന്‍പോലുമാവാത്ത കാര്യമാണ്. നേരത്തെ അമേരിക്കയില്‍ ചികിത്‌സയ്‌ക്കു പോയപ്പോള്‍ കോടിയേരിയുടെ പകരക്കാരനായി എ. വിജയരാഘവന്‍ വന്നതുപോലെയല്ല, സ്ഥിരം പാര്‍ട്ടി സെക്രട്ടറിയാണ് ഗോവിന്ദന്‍ എന്ന പ്രത്യേകതയുണ്ട്. മന്ത്രിസഭയില്‍ രണ്ടാമനായി അറിയപ്പെടുന്ന ഗോവിന്ദന്‍ തദ്ദേശസ്വയംഭരണം, എക്‌സൈസ് എന്നിവയുള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നയാളാണ്. ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തിയതിനെത്തുടര്‍ന്ന് സാംസ്‌കാരികവകുപ്പുമന്ത്രി സജി ചെറിയാന് പുറത്തുപോകേണ്ടി വന്നപ്പോള്‍ വകുപ്പുകള്‍ വീതിച്ചുനല്‍കിയതുപോലെ പറ്റുമെന്നു തോന്നുന്നില്ല. വകുപ്പുകളില്‍ കാര്യമായ മാറ്റമോ പുതിയ ചിലര്‍ മന്ത്രിസ്ഥാനത്തേക്ക് വരികയോ ചെയ്യാം. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ഒരു പട്ടികതന്നെ നിരത്തുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടംപോലെ മാത്രമേ കാര്യങ്ങള്‍ നടക്കൂ. പാര്‍ട്ടി അപ്രസക്തമാണ്.

ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയാവുന്നത് ആ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യം മാത്രമാണ്. അതിനപ്പുറം സ്വാഭാവികമായി നടക്കുന്നത് ഏറിയാല്‍ ഒരു മന്ത്രിസഭാ പുനഃസംഘടന മാത്രമായിരിക്കും. പക്ഷേ മാധ്യമങ്ങള്‍ വായിച്ചാല്‍ തോന്നുക ഗോവിന്ദനിലൂടെ എന്തോ മഹാത്ഭുതം സംഭവിച്ചിരിക്കുന്നു, സംഭവിക്കാന്‍ പോകുന്നു എന്നൊക്കെയാണ്. ഗോവിന്ദനില്‍ മാധ്യമങ്ങള്‍ കാണുന്ന ഗുണഗണങ്ങളാണത്രേ ഇതിനു കാരണം. അഴിമതിക്കാരനല്ല, പ്രത്യയശാസ്ത്ര ബോധമുള്ള കര്‍ക്കശക്കാരനാണ് എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ഗോവിന്ദന് ചാര്‍ത്തിക്കൊടുക്കുന്നുമുണ്ട്. കണ്ണൂരിലും മറ്റും പാര്‍ട്ടി പതിറ്റാണ്ടുകളായി നടത്തുന്ന അക്രമരാഷ്‌ട്രീയത്തെക്കുറിച്ചോ സംഘടിതവും ആസൂത്രിതവുമായ അഴിമതികളെക്കുറിച്ചോ ഒരു വാക്കുപോലും എതിരായി ഈ നേതാവ് പറയുന്നതു കേട്ടിട്ടില്ല. ആവശ്യം വന്നാല്‍ അതൊക്കെ ന്യായീകരിക്കുന്നതും ധാരാളം കേട്ടിട്ടുമുണ്ട്. തന്റെ ഭാര്യ അധ്യക്ഷയായ ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ നിര്‍മിക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിന് നിയമാനുസൃതമായ അനുമതി കൊടുക്കാത്തതിനാല്‍ ചെറുപ്പക്കാരനായ ഒരു പ്രവാസി ആത്മഹത്യ ചെയ്തപ്പോള്‍ എന്തായിരുന്നു എം.വി. ഗോവിന്ദന്റെ  നിലപാട്? ഒരു യുവസംരംഭകനെ ആത്മഹത്യയിലേക്ക് തള്ളിയിട്ടതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഈ നേതാവിന് ഒഴിഞ്ഞുമാറാനാവില്ല. പി. ജയരാജന്‍ പോലും സംഭവത്തെ വിമര്‍ശിച്ച് രംഗത്തുവരികയുണ്ടായി. ഇത്തരം ദാരുണമായ ആത്മഹത്യകളും കൊലപാതകങ്ങളും പതിവുകാര്യങ്ങളാണെന്നും, അതില്‍ പുതുമയൊന്നുമില്ലെന്നും വിശ്വസിക്കുന്നയാളാണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിസ്ഥാനത്ത് എത്തിയിരിക്കുന്നത്. പക്ഷേ മാധ്യമങ്ങളുടെ വാഴ്‌ത്തലുകള്‍ക്ക് യാതൊരു കുറവും കാണുന്നില്ല.

സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടറിയേറ്റും, സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമൊക്കെ പങ്കെടുത്ത അവയ്‌ലബിള്‍ പൊളിറ്റ് ബ്യൂറോയും ചര്‍ച്ച ചെയ്താണത്രേ ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. പൊളിറ്റ് ബ്യൂറോയുടെ നിര്‍ദ്ദേശം സംസ്ഥാന കമ്മിറ്റിയില്‍ വച്ചത് മുഖ്യമന്ത്രി പിണറായി വിജയനും. ഇതില്‍നിന്നുതന്നെ ആരുടെ താല്‍പര്യമാണ് ഈ സ്ഥാനലബ്ധിക്കു പിന്നിലെന്ന് വ്യക്തമാണ്. പിണറായിയുടെ ഗുഡ്ബുക്കില്‍ സ്ഥാനമുള്ളതുകൊണ്ടു മാത്രമാണ് ഗോവിന്ദനെ ഈ സൗഭാഗ്യം തേടിയെത്തിയത്. അനിവാര്യമായ മന്ത്രിസഭാ പുനഃസംഘടനയില്‍ മുന്‍മന്ത്രി കെ.കെ. ശൈലജയ്‌ക്ക് സ്ഥാനം ലഭിക്കുമെന്ന് വാര്‍ത്തകളുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ അത് മാധ്യമസൃഷ്ടി മാത്രമാണെന്നു പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കാതിരുന്ന ഗോവിന്ദനെ പ്രേരിപ്പിച്ച ചേതോവികാരം എന്തെന്നും അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാം. സര്‍ക്കാരില്‍ മാത്രമല്ല, പാര്‍ട്ടിയിലും പിണറായി ആഗ്രഹിക്കാത്ത ഒരു കാര്യവും നടക്കില്ല. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റും കേന്ദ്രകമ്മറ്റിയും പൊളിറ്റ് ബ്യൂറോയുമൊക്കെ ഒരാളിലേക്ക് ചുരുങ്ങിയിരിക്കുന്നു. മുഖ്യമന്ത്രിക്കെതിരായ സിപിഐയുടെ വിമര്‍ശനങ്ങള്‍ ഇതിനു തെളിവാണ്. സര്‍ക്കാരില്‍ പിണറായി വിജയന്റെ സ്വേഛാധിപത്യം നടമാടുകയാണെന്ന് മുന്നണിയിലെ രണ്ടാമത്തെ പ്രമുഖ കക്ഷിയായ സിപിഐ ആവര്‍ത്തിച്ച് വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണല്ലോ. യഥാര്‍ത്ഥത്തില്‍ ഗോവിന്ദന്റെ സെക്രട്ടറിസ്ഥാനം പിണറായിയുടെ കരങ്ങള്‍ക്കാണ് കരുത്തു പകരുക. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു മാറ്റവും അത് കൊണ്ടുവരാന്‍ പോകുന്നില്ല. മറിച്ചു ചിന്തിക്കുന്നവര്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല. പിന്നെ അത്ഭുതങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നാണല്ലോ.  മനുഷ്യര്‍ക്കായാലും പാര്‍ട്ടികള്‍ക്കാണെങ്കിലും. കാത്തിരുന്നു കാണാം.

Tags: mv govindancpm
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പുതിയ വാര്‍ത്തകള്‍

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.