Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചൈനയുടെ ചാരപ്പണിയെ പ്രതിരോധിച്ച് ഭാരതം

അതിക്രമങ്ങളെയും കടന്നാക്രമണങ്ങളെയും അനുവദിക്കില്ലെന്ന നിലപാടാണ് ഭാരതം കൈക്കൊള്ളുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചൈനയുടെ നീക്കങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിക്കൊണ്ടിരിക്കുകയാണ്. ആധുനിക സംവിധാനങ്ങള്‍ സ്വീകരിക്കുമ്പോഴും അപരിഷ്‌കൃത മനസ്സാണ് ചൈനയിലെ ഭരണനേതൃത്വത്തെ നയിക്കുന്നത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 18, 2022, 05:00 am IST
inEditorial

ഭാരതം പ്രകടിപ്പിച്ച ആശങ്കകള്‍ അംഗീകരിച്ചുകൊണ്ടുതന്നെ ചൈനയുടെ ചാരക്കപ്പലിന് ഹംബന്‍തോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നല്‍യിരിക്കുകയാണല്ലോ. ഭാരതത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ആറുദിവസം വൈകിയാണ് ചൈനീസ് കപ്പലായ യുവാന്‍ വാങ്-5 ലങ്കന്‍ തീരത്ത് എത്തിയിരിക്കുന്നത്. ഭാരതത്തിന്റെ പരാതി പരിഗണിച്ച് കപ്പലിന്റെ വരവ് നീട്ടിവയ്‌ക്കണമെന്ന് ചൈനയോട് ലങ്കന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ട എല്ലാവരുടെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് പരസ്പരധാരണയോടെയാണ് കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും, ഇന്ധനം നിറയ്‌ക്കാനും മറ്റുമാണ് അനുവാദം നല്‍കിയിരിക്കുന്നതെന്നും ലങ്കന്‍ സര്‍ക്കാരിന്റെ വിദേശ കാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയ്‌ക്ക് നിരുപാധികം കീഴടങ്ങില്ലെന്ന സൂചനയാണിത്. ഇതുകൊണ്ടാവാം, സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് ചില രാജ്യങ്ങള്‍ ശ്രീലങ്കയ്‌ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് നീതീകരിക്കാനാവില്ലെന്ന് ചൈനീസ് വിദേശ കാര്യമന്ത്രാലയം കുറ്റപ്പെടുത്തിയത്. ചൈനയുടെ സമുദ്ര ഗവേഷണങ്ങളെ ശരിയായ രീതിയില്‍ കാണണമെന്നും, ശ്രീലങ്കയുമായുള്ള തങ്ങളുടെ സഹകരണം തടസ്സപ്പെടുത്തരുതെന്നും ചൈന പറയുകയുണ്ടായി. ഈ അവകാശവാദങ്ങളൊന്നും ഭാരതം മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇരട്ട നാക്കുകൊണ്ട് സംസാരിച്ച് ലോകത്തെ കബളിപ്പിക്കുകയെന്നത് അവരുടെ വിദേശനയത്തിന്റെ ഭാഗമാണ്. ഇത് അറിയാവുന്നതുകൊണ്ടാണ് രാജ്യത്തിന്റെ സുരക്ഷാപരവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങളെ ബാധിക്കുന്ന സംഭവങ്ങളെയെല്ലാം ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കിയത്.

ചൈനീസ് ചാരക്കപ്പലിന്റെ വരവ് ഉയര്‍ത്തുന്ന ഏതു വെല്ലുവിളിയെയും ഫലപ്രദമായി നേരിടാന്‍ ഭാരതം ശക്തമാണെന്ന് കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ വ്യക്തമാക്കിയത് സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ്.  യുവാന്‍ വാങ്-5 ഗവേഷണക്കപ്പലാണെന്ന് ചൈന പറയുന്നത് ഒരു തന്ത്രമാണ്. യഥാര്‍ത്ഥത്തില്‍ ഈ കപ്പല്‍ രണ്ടുവിധത്തില്‍ ഉപയോഗിക്കാം. ഗവേഷണത്തിനു പുറമെ ചാരപ്പണി നടത്താനുള്ള സജ്ജീകരണങ്ങളും ഇതിലുണ്ട്. ബഹിരാകാശ-ഉപഗ്രഹ നിരീക്ഷണത്തിനും, ഭൂഖണ്ഡാനന്തര മിസൈല്‍ വിക്ഷേപണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും ഇതിനു കഴിയും. 750 കിലോ മീറ്റര്‍ ചുറ്റളവില്‍ നിരീക്ഷിക്കാന്‍ കഴിവുള്ളതുകൊണ്ട് കിഴക്കന്‍ തീരത്തെ ഭാരതത്തിന്റെ തന്ത്രപ്രധാന നീക്കങ്ങള്‍ റഡാറില്‍ പതിയും. യുവാന്‍ വാങ് പരമ്പരയില്‍പ്പെടുന്ന മൂന്നാം തലമുറ കപ്പലാണ് യുവാന്‍ വാങ്-5. ഗവേഷണത്തിന്റെ മറവില്‍ ചാരപ്രവര്‍ത്തനത്തിനാണ് ചൈന ഇത് ഉപയോഗിക്കുന്നതെന്ന് ആധികാരികമായ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലങ്കന്‍ തീരത്തേക്കുള്ള വരവ് ലക്ഷ്യം വയ്‌ക്കുന്നത് ഭാരതത്തെയാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ലങ്കയുടെ ഹംബന്‍തോട്ട തുറമുഖം തൊണ്ണൂറ്റിയൊന്‍പത് വര്‍ഷത്തേക്ക് ചൈന പാട്ടത്തിനെടുത്തിട്ടുള്ളതാണ്. ഇതിനെതിരെ അന്നുതന്നെ ഭാരതം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ ഈ തുറമുഖം ചൈന സ്വന്തമാക്കിയതുപോലെയാണ്. വായ്‌പ തിരിച്ചടയ്‌ക്കാനാവാതെ ലങ്കയെ കടക്കെണിയില്‍പ്പെടുത്തിയിരിക്കുകയാണ് ചൈന. ഇതുകൊണ്ടാണ് ചാരക്കപ്പലിന് അനുമതി നല്‍കാന്‍ ലങ്ക നിര്‍ബന്ധിതമായത്. ലങ്ക അടുത്തിടെ സാമ്പത്തിക കുഴപ്പങ്ങളില്‍ അമര്‍ന്നപ്പോള്‍ ചൈന സഹായത്തിനെത്തിയില്ല. എന്നാല്‍ ഭാരതം കയ്യയച്ച് സഹായിക്കുകയും ചെയ്തു.

ചൈനീസ് ചാരക്കപ്പലിന്റെ വരവ് മുന്നില്‍ കണ്ട് തന്ത്രപരമായ ചില നീക്കങ്ങള്‍ ഭാരതം നടത്തിയിരുന്നു. സമുദ്ര നിരീക്ഷണത്തിനുള്ള ഡോര്‍ണിയര്‍ 228 വിമാനം ശ്രീലങ്കയ്‌ക്ക് നല്‍കിയതാണ് ഇതിലൊന്ന്. ചൈനീസ് ചാരക്കപ്പലിന് പ്രവേശനാനുമതി നല്‍കിയതിനുശേഷം ലങ്കന്‍ വ്യോമസേന ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.  ഇതിനു പിന്നാലെയാണ് ചാരക്കപ്പല്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ള 750 കിലോമീറ്റര്‍ ചുറ്റളവില്‍ സിഗ്നല്‍ മതില്‍ തീര്‍ത്ത് ഭാരതത്തിന്റെ നിരീക്ഷണ കപ്പല്‍ നിലയുറപ്പിച്ചിട്ടുള്ളത്. അത്യന്താധുനിക ഉപകരണങ്ങള്‍ ഘടിപ്പിച്ച  ഈ കപ്പലിന് ഭാരതത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നതിനെ തടയാനാവും. സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കാത്ത ചൈന മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കുന്നതിനു പുറമെ ശ്രീലങ്കയെയും നേപ്പാളിനെയും പോലുള്ള ചെറുരാജ്യങ്ങളെ ഭാരതത്തിനെതിരാക്കുകയെന്നതാണ് ചൈനയുടെ തന്ത്രം. പാകിസ്ഥാന്‍ പണ്ടുമുതലേ ചൈനയുടെ താളത്തിനു തുള്ളി ഭാരതത്തിനെതിരെ നുഴഞ്ഞുകയറ്റവും ഭീകരപ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം അതിക്രമങ്ങളെയും കടന്നാക്രമണങ്ങളെയും അനുവദിക്കില്ലെന്ന നിലപാടാണ് ഭാരതം കൈക്കൊള്ളുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചൈനയുടെ നീക്കങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിക്കൊണ്ടിരിക്കുകയാണ്. ആധുനിക സംവിധാനങ്ങള്‍ സ്വീകരിക്കുമ്പോഴും അപരിഷ്‌കൃത മനസ്സാണ് ചൈനയിലെ ഭരണനേതൃത്വത്തെ നയിക്കുന്നത്.

Tags: indiachinaചാരപ്രവൃത്തി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

World

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.