Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നിതീഷിന്റെ വ്യാമോഹം

ബിജെപിയെ നേരിടുന്നതില്‍ പ്രതിപക്ഷത്തെ ഈ ആശയക്കുഴപ്പം മുതലെടുക്കാനാണ് നിതീഷ് നോക്കുന്നത്. ദേവഗൗഡയും ഐ.കെ. ഗുജ്‌റാളും ചന്ദ്രശേഖറുമൊക്കെ പ്രധാനമന്ത്രിമാരായതാണ് നിതീഷിനെ വ്യാമോഹിപ്പിക്കുന്നത്. ദേവഗൗഡയുടെയും ഗുജ്‌റാളിന്റെയുമൊക്കെ ഭരണം രാജ്യത്തിന് ദുരന്തമായത് എങ്ങനെയാണെന്ന അനുഭവം ജനങ്ങള്‍ക്കു മുന്നിലുണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2022, 06:00 am IST
inEditorial

ബീഹാറില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസ്സും മറ്റും ഉള്‍പ്പെടുന്ന മഹാഗഢ്ബന്ധന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അധാര്‍മികമാണ്. ബിജെപിക്കൊപ്പം ചേര്‍ന്ന്  നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ ജനവിധിയെ വഞ്ചിക്കുകയും, ബീഹാറിലെ ജനതയെ അപമാനിക്കുകയുമാണ് ഇതിലൂടെ നിതീഷ് ചെയ്തിരിക്കുന്നത്. ആര്‍ജെഡി നേതൃത്വം നല്‍കിയ ‘ജങ്കിള്‍രാജിനെ’ തള്ളി ബിജെപിക്കൊപ്പം ചേര്‍ന്നയാളാണ് നിതീഷ്. ഒരിക്കല്‍ക്കൂടി അവര്‍ക്കൊപ്പം കൈകോര്‍ക്കുമ്പോള്‍ അഴിമതി വാഴ്ച തിരിച്ചുകൊണ്ടുവരികയാണ് നിതീഷ് ചെയ്യുന്നത്. എന്‍ഡിഎ സഖ്യം വിടാന്‍ നിതീഷ് പറയുന്ന കാരണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. തന്നെ ബിജെപി അപമാനിച്ചുവെന്ന് നിതീഷ് പറയുന്നത് നന്ദിയില്ലായ്‌മയാണ്. തരംതാണ രാഷ്‌ട്രീയമാണ് ഇതിന് പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ എന്‍ഡിഎ ജയിച്ചത് മോദി സര്‍ക്കാരിനുള്ള അംഗീകാരത്തിലാണ്. ഏറ്റവും കൂടുതല്‍ സീറ്റ് തങ്ങള്‍ക്ക് ലഭിച്ചിട്ടും നിതീഷിനെ മുഖ്യമന്ത്രിയാക്കിത് ബിജെപി നേതൃത്വത്തിന്റെ മഹാമനസ്‌കതകൊണ്ടായിരുന്നു. ഒരുതരത്തിലുള്ള അവഗണനയും ബിജെപിയില്‍നിന്നോ കേന്ദ്രസര്‍ക്കാരില്‍നിന്നോ ഉണ്ടായിട്ടില്ല. നേരെ മറിച്ച് ബീഹാറിന്റെ വികസനത്തിനുവേണ്ടി കലവറയില്ലാതെ സഹായിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ നിതീഷ് പലപ്പോഴും അനാവശ്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഇത് ബീഹാറിലെ ജനങ്ങള്‍ക്ക് ബോധ്യമുള്ള കാര്യവുമാണ്.

നിതീഷ് കുമാര്‍ എന്ന രാഷ്‌ട്രീയ നേതാവിന്റെ  അധികാരമോഹവും സംശയരോഗവുമാണ് എന്‍ഡിഎ സഖ്യത്തില്‍നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ പ്രേരിപ്പിച്ചത്. പതിനാറ് വര്‍ഷമായി ബീഹാറിന്റെ മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്ന നിതീഷ് പ്രധാനമന്ത്രി പദം മനസ്സില്‍ താലോലിക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. പൊതുതെരഞ്ഞെടുപ്പുകളുടെ കാലത്ത് ചില മാധ്യമങ്ങള്‍ നിതീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ യോഗ്യനാണെന്ന് പറയുക പതിവാണ്. ഇത് നിതീഷിന്റെ വ്യാമോഹം വര്‍ധിപ്പിച്ചു.  തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന് ചിലരെങ്കിലും കരുതുന്ന പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടിയതും, സ്വന്തം പാര്‍ട്ടിയുടെ ഉപാധ്യക്ഷനാക്കിയതും പ്രധാനമന്ത്രി പദത്തില്‍ കണ്ണുവച്ചായിരുന്നു. ബിജെപിക്കൊപ്പം നിന്നാല്‍ ഈ മോഹം പൂവണിയാന്‍ പോവുന്നില്ലെന്നു മനസ്സിലാക്കിയാണ് നിതീഷ് കളംമാറ്റി ചവിട്ടിയിരിക്കുന്നത്. രാഷ്‌ട്രീയ നേതാവെന്ന നിലയ്‌ക്ക് തന്റെ പാര്‍ട്ടിയായ ജെഡിയുവില്‍പ്പോലും അരക്ഷിതാവസ്ഥ അനുഭവിക്കുന്ന നേതാവാണ് നിതീഷ്. പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകനായ ആര്‍.സി.പി സിങ്ങിന്  കേന്ദ്രമന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത് നിതീഷിനെ അസഹിഷ്ണുവാക്കി. കൂടുതല്‍ കാര്യശേഷിയുള്ള ആര്‍സിപി പാര്‍ട്ടിയില്‍ തന്നെ മറികടന്നുപോകുമോയെന്ന് നിതീഷ് ഭയന്നു. രാജ്യസഭയില്‍ രണ്ടാമൂഴം നല്‍കാതെ സിങ്ങിന് കേന്ദ്രമന്ത്രി സ്ഥാനം നഷ്ടപ്പെടുത്തിയത് ഇതിനാലാണ്. ആര്‍സിപിയെ ഉപയോഗപ്പെടുത്തി ജെഡിയുവിനെ പിളര്‍ത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണം നിതീഷ് ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവന്നതാണ്. മഹാരാഷ്‌ട്രയില്‍ ശിവസേന പിളര്‍ന്ന് ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയത് ഇത്തരമൊരു ആക്ഷേപം വിറ്റഴിക്കാനുള്ള അവസരമായെടുക്കുകയും ചെയ്തു.

ചില മാധ്യമങ്ങളുടെ കഥമെനയിലനപ്പുറം ദേശീയമായ അംഗീകാരമോ കാര്യപ്രാപ്തിയോ ഉള്ള നേതാവല്ല നിതീഷ് കുമാര്‍. ബീഹാറില്‍പ്പോലും സ്വന്തമായി തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ശേഷിയില്ല. ബീഹാറിനപ്പുറത്ത് ആരും നിതീഷിനെ നേതാവായി കരുതുന്നുമില്ല. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എന്‍ഡിഎ സഖ്യത്തെ നയിക്കുക നരേന്ദ്ര മോദി തന്നെയായിരിക്കുമെന്ന് ഉറപ്പാണ്. ബിജെപിക്കും മോദിക്കും ബദലില്ലെന്ന് രാഷ്‌ട്രപതി-ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ആവര്‍ത്തിച്ച് തെളിയിക്കുകയും ചെയ്തിരിക്കുന്നു. നല്ലൊരു മത്സരം കാഴ്ചവയ്‌ക്കാന്‍ പോലുമുള്ള കരുത്ത് കോണ്‍ഗ്രസ്സില്‍ അവശേഷിക്കുന്നില്ല. ബിജെപിയെ നേരിടുന്നതില്‍ പ്രതിപക്ഷത്തെ ഈ ആശയക്കുഴപ്പം മുതലെടുക്കാനാണ് നിതീഷ് നോക്കുന്നത്. ദേവഗൗഡയും ഐ.കെ. ഗുജ്‌റാളും ചന്ദ്രശേഖറുമൊക്കെ പ്രധാനമന്ത്രിമാരായതാണ് നിതീഷിനെ വ്യാമോഹിപ്പിക്കുന്നത്. ദേവഗൗഡയുടെയും ഗുജ്‌റാളിന്റെയുമൊക്കെ ഭരണം രാജ്യത്തിന് ദുരന്തമായത് എങ്ങനെയാണെന്ന അനുഭവം ജനങ്ങള്‍ക്കു മുന്നിലുണ്ട്. നിതീഷിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം പോലും പ്രതിപക്ഷത്തെ പല കക്ഷികളും അംഗീകരിക്കില്ല എന്നതാണ് വസ്തുത. അധികാരത്തിനുവേണ്ടി തരാതരംപോലെ ആരുമായും കൂട്ടുചേരുന്ന, വിശ്വാസ്യത തീരെയില്ലാത്ത ഒരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുമില്ല. എല്ലാറ്റിനുമുപരി വികസനവും ജനക്ഷേമവും ഉറപ്പുവരുത്തുന്ന സ്ഥിരതയുള്ള ഭരണമാണ് മോദി സര്‍ക്കാര്‍ കാഴ്ചവയ്‌ക്കുന്നത്. അധികാരത്തിനുവേണ്ടി മാത്രം ഒന്നിക്കുന്നവരെ ഇതിനു ബദലായി ജനങ്ങള്‍ കാണുന്നില്ല.

Tags: BiharNitish Kumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

India

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

News

ബീഹാറിൽ പത്ത് സീറ്റിൽ ഒമ്പതും എതിരില്ലാതെ ബിജെപിക്ക്; ഒരു മന്ത്രിക്ക് സ്ഥാനം പോകും

പുതിയ വാര്‍ത്തകള്‍

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.