Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നിതീഷിന്റെ വ്യാമോഹം

ബിജെപിയെ നേരിടുന്നതില്‍ പ്രതിപക്ഷത്തെ ഈ ആശയക്കുഴപ്പം മുതലെടുക്കാനാണ് നിതീഷ് നോക്കുന്നത്. ദേവഗൗഡയും ഐ.കെ. ഗുജ്‌റാളും ചന്ദ്രശേഖറുമൊക്കെ പ്രധാനമന്ത്രിമാരായതാണ് നിതീഷിനെ വ്യാമോഹിപ്പിക്കുന്നത്. ദേവഗൗഡയുടെയും ഗുജ്‌റാളിന്റെയുമൊക്കെ ഭരണം രാജ്യത്തിന് ദുരന്തമായത് എങ്ങനെയാണെന്ന അനുഭവം ജനങ്ങള്‍ക്കു മുന്നിലുണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2022, 06:00 am IST
in Editorial

ബീഹാറില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസ്സും മറ്റും ഉള്‍പ്പെടുന്ന മഹാഗഢ്ബന്ധന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അധാര്‍മികമാണ്. ബിജെപിക്കൊപ്പം ചേര്‍ന്ന്  നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ ജനവിധിയെ വഞ്ചിക്കുകയും, ബീഹാറിലെ ജനതയെ അപമാനിക്കുകയുമാണ് ഇതിലൂടെ നിതീഷ് ചെയ്തിരിക്കുന്നത്. ആര്‍ജെഡി നേതൃത്വം നല്‍കിയ ‘ജങ്കിള്‍രാജിനെ’ തള്ളി ബിജെപിക്കൊപ്പം ചേര്‍ന്നയാളാണ് നിതീഷ്. ഒരിക്കല്‍ക്കൂടി അവര്‍ക്കൊപ്പം കൈകോര്‍ക്കുമ്പോള്‍ അഴിമതി വാഴ്ച തിരിച്ചുകൊണ്ടുവരികയാണ് നിതീഷ് ചെയ്യുന്നത്. എന്‍ഡിഎ സഖ്യം വിടാന്‍ നിതീഷ് പറയുന്ന കാരണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. തന്നെ ബിജെപി അപമാനിച്ചുവെന്ന് നിതീഷ് പറയുന്നത് നന്ദിയില്ലായ്‌മയാണ്. തരംതാണ രാഷ്‌ട്രീയമാണ് ഇതിന് പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ എന്‍ഡിഎ ജയിച്ചത് മോദി സര്‍ക്കാരിനുള്ള അംഗീകാരത്തിലാണ്. ഏറ്റവും കൂടുതല്‍ സീറ്റ് തങ്ങള്‍ക്ക് ലഭിച്ചിട്ടും നിതീഷിനെ മുഖ്യമന്ത്രിയാക്കിത് ബിജെപി നേതൃത്വത്തിന്റെ മഹാമനസ്‌കതകൊണ്ടായിരുന്നു. ഒരുതരത്തിലുള്ള അവഗണനയും ബിജെപിയില്‍നിന്നോ കേന്ദ്രസര്‍ക്കാരില്‍നിന്നോ ഉണ്ടായിട്ടില്ല. നേരെ മറിച്ച് ബീഹാറിന്റെ വികസനത്തിനുവേണ്ടി കലവറയില്ലാതെ സഹായിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ നിതീഷ് പലപ്പോഴും അനാവശ്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഇത് ബീഹാറിലെ ജനങ്ങള്‍ക്ക് ബോധ്യമുള്ള കാര്യവുമാണ്.

നിതീഷ് കുമാര്‍ എന്ന രാഷ്‌ട്രീയ നേതാവിന്റെ  അധികാരമോഹവും സംശയരോഗവുമാണ് എന്‍ഡിഎ സഖ്യത്തില്‍നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ പ്രേരിപ്പിച്ചത്. പതിനാറ് വര്‍ഷമായി ബീഹാറിന്റെ മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്ന നിതീഷ് പ്രധാനമന്ത്രി പദം മനസ്സില്‍ താലോലിക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. പൊതുതെരഞ്ഞെടുപ്പുകളുടെ കാലത്ത് ചില മാധ്യമങ്ങള്‍ നിതീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ യോഗ്യനാണെന്ന് പറയുക പതിവാണ്. ഇത് നിതീഷിന്റെ വ്യാമോഹം വര്‍ധിപ്പിച്ചു.  തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന് ചിലരെങ്കിലും കരുതുന്ന പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടിയതും, സ്വന്തം പാര്‍ട്ടിയുടെ ഉപാധ്യക്ഷനാക്കിയതും പ്രധാനമന്ത്രി പദത്തില്‍ കണ്ണുവച്ചായിരുന്നു. ബിജെപിക്കൊപ്പം നിന്നാല്‍ ഈ മോഹം പൂവണിയാന്‍ പോവുന്നില്ലെന്നു മനസ്സിലാക്കിയാണ് നിതീഷ് കളംമാറ്റി ചവിട്ടിയിരിക്കുന്നത്. രാഷ്‌ട്രീയ നേതാവെന്ന നിലയ്‌ക്ക് തന്റെ പാര്‍ട്ടിയായ ജെഡിയുവില്‍പ്പോലും അരക്ഷിതാവസ്ഥ അനുഭവിക്കുന്ന നേതാവാണ് നിതീഷ്. പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകനായ ആര്‍.സി.പി സിങ്ങിന്  കേന്ദ്രമന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത് നിതീഷിനെ അസഹിഷ്ണുവാക്കി. കൂടുതല്‍ കാര്യശേഷിയുള്ള ആര്‍സിപി പാര്‍ട്ടിയില്‍ തന്നെ മറികടന്നുപോകുമോയെന്ന് നിതീഷ് ഭയന്നു. രാജ്യസഭയില്‍ രണ്ടാമൂഴം നല്‍കാതെ സിങ്ങിന് കേന്ദ്രമന്ത്രി സ്ഥാനം നഷ്ടപ്പെടുത്തിയത് ഇതിനാലാണ്. ആര്‍സിപിയെ ഉപയോഗപ്പെടുത്തി ജെഡിയുവിനെ പിളര്‍ത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണം നിതീഷ് ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവന്നതാണ്. മഹാരാഷ്‌ട്രയില്‍ ശിവസേന പിളര്‍ന്ന് ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയത് ഇത്തരമൊരു ആക്ഷേപം വിറ്റഴിക്കാനുള്ള അവസരമായെടുക്കുകയും ചെയ്തു.

ചില മാധ്യമങ്ങളുടെ കഥമെനയിലനപ്പുറം ദേശീയമായ അംഗീകാരമോ കാര്യപ്രാപ്തിയോ ഉള്ള നേതാവല്ല നിതീഷ് കുമാര്‍. ബീഹാറില്‍പ്പോലും സ്വന്തമായി തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ശേഷിയില്ല. ബീഹാറിനപ്പുറത്ത് ആരും നിതീഷിനെ നേതാവായി കരുതുന്നുമില്ല. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എന്‍ഡിഎ സഖ്യത്തെ നയിക്കുക നരേന്ദ്ര മോദി തന്നെയായിരിക്കുമെന്ന് ഉറപ്പാണ്. ബിജെപിക്കും മോദിക്കും ബദലില്ലെന്ന് രാഷ്‌ട്രപതി-ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ആവര്‍ത്തിച്ച് തെളിയിക്കുകയും ചെയ്തിരിക്കുന്നു. നല്ലൊരു മത്സരം കാഴ്ചവയ്‌ക്കാന്‍ പോലുമുള്ള കരുത്ത് കോണ്‍ഗ്രസ്സില്‍ അവശേഷിക്കുന്നില്ല. ബിജെപിയെ നേരിടുന്നതില്‍ പ്രതിപക്ഷത്തെ ഈ ആശയക്കുഴപ്പം മുതലെടുക്കാനാണ് നിതീഷ് നോക്കുന്നത്. ദേവഗൗഡയും ഐ.കെ. ഗുജ്‌റാളും ചന്ദ്രശേഖറുമൊക്കെ പ്രധാനമന്ത്രിമാരായതാണ് നിതീഷിനെ വ്യാമോഹിപ്പിക്കുന്നത്. ദേവഗൗഡയുടെയും ഗുജ്‌റാളിന്റെയുമൊക്കെ ഭരണം രാജ്യത്തിന് ദുരന്തമായത് എങ്ങനെയാണെന്ന അനുഭവം ജനങ്ങള്‍ക്കു മുന്നിലുണ്ട്. നിതീഷിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം പോലും പ്രതിപക്ഷത്തെ പല കക്ഷികളും അംഗീകരിക്കില്ല എന്നതാണ് വസ്തുത. അധികാരത്തിനുവേണ്ടി തരാതരംപോലെ ആരുമായും കൂട്ടുചേരുന്ന, വിശ്വാസ്യത തീരെയില്ലാത്ത ഒരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുമില്ല. എല്ലാറ്റിനുമുപരി വികസനവും ജനക്ഷേമവും ഉറപ്പുവരുത്തുന്ന സ്ഥിരതയുള്ള ഭരണമാണ് മോദി സര്‍ക്കാര്‍ കാഴ്ചവയ്‌ക്കുന്നത്. അധികാരത്തിനുവേണ്ടി മാത്രം ഒന്നിക്കുന്നവരെ ഇതിനു ബദലായി ജനങ്ങള്‍ കാണുന്നില്ല.

Tags: BiharNitish Kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബീഹാറിൽ ഇനി സമ്രാട് ഭരണം; ചരിത്രത്തിലേക്ക്, ഉത്സവാഹ്ലാദത്തിൽ സത്യപ്രതിഞ്ജ

India

രണ്ട് പതിറ്റാണ്ട് നീണ്ട ‘നിതീഷ് യുഗം’ അവസാനിക്കുന്നു; ഇനി ബീഹാറിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

India

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

പുതിയ വാര്‍ത്തകള്‍

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.