Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആഭ്യന്തര ശത്രുക്കളെ അമര്‍ച്ച ചെയ്യണം

അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതിനു മുന്‍പാണ് പതിനെട്ട് മാസത്തിനകം പത്ത് ലക്ഷം കേന്ദ്രസര്‍ക്കാര്‍ തസ്തികകളില്‍ നിയമനം നടത്തുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരുടെ ജീവിതത്തില്‍ അത്യന്തം ആഹഌദം പകരുന്ന ഈ തീരുമാനത്തില്‍നിന്ന് ജനശ്രദ്ധ തിരിക്കുകയെന്ന ദുഷ്ടലാക്കും അഗ്നിപഥിന്റെ പേരില്‍ അക്രമങ്ങള്‍ കുത്തിപ്പൊക്കുന്നവര്‍ക്കുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 18, 2022, 05:00 am IST
inEditorial

പ്രതിവര്‍ഷം അരലക്ഷത്തോളം യുവതീയുവാക്കള്‍ക്ക് സൈനിക സേവനത്തിന് അവസരം ലഭിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തിന്റെ ചിലയിടങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന അക്രമങ്ങള്‍ വളരെ ആസൂത്രിതമാണെന്ന് കരുതേണ്ടിയിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ വളരെ ആകര്‍ഷകമായ ഈ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ അസ്വസ്ഥരാവാന്‍ തുടങ്ങിയതാണ്. സമൂഹത്തെ സൈനികവല്‍ക്കരിക്കും, സൈന്യത്തിന്റെ കാര്യക്ഷമത കുറയ്‌ക്കും, നാലു വര്‍ഷത്തെ സേവനത്തിനുശേഷം പിരിയുന്ന യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാവും എന്നൊക്കെയുള്ള കുപ്രചാരണങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെയും മറ്റും നേതൃത്വത്തില്‍ തുടക്കമിട്ടിരുന്നു. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ തൃപ്തികരമായ വിശദീകരണവും നല്‍കിയതാണ്. അഗ്‌നിവീരര്‍ എന്നറിയപ്പെടുന്നവരുടെ നാലു വര്‍ഷത്തെ സേവനത്തിനുശേഷം പിരിയുന്നവര്‍ക്ക് കേന്ദ്ര-സംസ്ഥാന പോലീസ് നിയമനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിതന്നെ വ്യക്തമാക്കുകയും ചെയ്തു. പതിനഞ്ച് വര്‍ഷം സൈന്യത്തില്‍ തുടരാന്‍ അവസരം ലഭിക്കുകയും ചെയ്യും. സൈന്യത്തിന്റെ ഭാഗമായിരിക്കുമ്പോഴും പിരിഞ്ഞതിനുശേഷവും പഠനത്തിന് പ്രത്യേക സൗകര്യങ്ങളും പ്രഖ്യാപിക്കുകയുണ്ടായി. സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും സഹായം നല്‍കും.

നാല് വര്‍ഷത്തെ സൈനികസേവനം കഴിഞ്ഞെത്തുന്നവര്‍ സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കുമെന്നും, സൈന്യത്തെ ആര്‍എസഎസ്‌വല്‍ക്കരിക്കാനാണിതെന്നുമൊക്കെയുള്ള നിരുത്തരവാദപരവും വിലകുറഞ്ഞതുമായ ആക്ഷേപങ്ങളുന്നയിക്കുന്നവരുടെ ലക്ഷ്യം മറ്റു ചിലതാണ്. വര്‍ഷംതോറും എസ്എസ്എല്‍സിയും പ്ലസ്ടുവുമൊക്കെ പാസാവുന്ന ആയിരക്കണക്കിന് യുവതീയുവാക്കള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ലഭിക്കുന്നതാണ് ഈ രാഷ്‌ട്രീയ നേതാക്കളെ അമര്‍ഷം കൊള്ളിക്കുന്നത്. തങ്ങള്‍ക്ക് ഇതുവരെ നടപ്പാക്കാന്‍ കഴിയാത്തതും, ചിന്തിക്കാന്‍പോലും ആവാത്തതുമായ ഒരു കാര്യം നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്നതിലെ നിരാശയാണ് ഇക്കൂട്ടര്‍ പ്രകടിപ്പിക്കുന്നത്. ബിജെപി സര്‍ക്കാരിന് ഒരു സുപ്രഭാതത്തില്‍ തോന്നിയതല്ല അഗ്നിപഥ് പദ്ധതി. രാജ്യത്തിന്റെ പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് പതിറ്റാണ്ടുമുന്‍പ് കാര്‍ഗില്‍ റിവ്യൂ കമ്മറ്റി നിരവധി നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. ഇതിലൊന്നായിരുന്നു സൈനികരുടെ ശരാശരി പ്രായം കുറച്ചുകൊണ്ടുവരണമെന്നത്. ഇതിനനുസൃതമായാണ് മോദിസര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. ഇതൊന്നും കാണാന്‍ കൂട്ടാക്കാതെ, നിലവിലെ റിക്രൂട്ട്‌മെന്റ് രീതിയിലൂടെ സൈനികരാവാന്‍ ആഗ്രഹിക്കുന്നവരെ അവസരം നഷ്ടമാവുമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് രാജ്യത്തിന്റെ പുരോഗതിയിലും ദേശസുരക്ഷയിലും താല്‍പര്യമില്ലാത്തവര്‍ ചെയ്യുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ ഭാരതമല്ല, പാക്കിസ്ഥാനാണ് ജയിച്ചതെന്ന് കുപ്രചാരണം നടത്തി രാജ്യത്തിന്റെ ശത്രുക്കളെ സന്തോഷിപ്പിച്ചവരാണ് അഗ്നിപഥ് പദ്ധതിക്കെതിരെയും അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്ന കാര്യം തിരിച്ചറിയപ്പെടണം.

അഗ്നിപഥ് പദ്ധതി അംഗീകരിക്കില്ലെന്നും പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ്സിലെ ചില നേതാക്കളും രാജ്യത്തിന്റെ ഉത്തമതാല്‍പര്യങ്ങള്‍ക്ക് എതിരു നില്‍ക്കുന്നവരുമായ ചില ശക്തികളും ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ബീഹാറിലും മറ്റിടങ്ങളിലും അക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. അഴിഞ്ഞാടിയ അക്രമികള്‍ ട്രെയിനുകള്‍ക്ക് തീവെച്ചും പൊതുമുതല്‍ നശിപ്പിച്ചും ആഘോഷിക്കുകയാണ്. നബിനിന്ദയുടെ പേരുപറഞ്ഞ് മതപരമായ കലാപം കുത്തിപ്പൊക്കാന്‍ ചിലര്‍ ശ്രമിച്ച അതേ മാതൃകയിലാണ് അഗ്നിപഥിനെതിരായ അക്രമങ്ങളും അരങ്ങേറുന്നത്. ജനങ്ങള്‍ അധികാരത്തില്‍നിന്നു പുറത്താക്കിയ കോണ്‍ഗ്രസ് അത് തിരിച്ചുകിട്ടാത്തതില്‍ അരിശം കൊള്ളുകയാണ്. അരാജകത്വത്തിലൂടെയും അക്രമസമരങ്ങളിലൂടെയും രാജ്യത്തെ അസ്ഥിരപ്പെടുത്തി മോദിസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി അധികാരത്തിനു പുറത്താക്കാമെന്നാണ് അവര്‍ വ്യാമോഹിക്കുന്നത്. മൂന്ന് സായുധസേനാധിപന്മാരുടെ സാന്നിധ്യത്തില്‍ പ്രതിരോധമന്ത്രി അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതിനു മുന്‍പാണ് പതിനെട്ട് മാസത്തിനകം പത്ത് ലക്ഷം കേന്ദ്രസര്‍ക്കാര്‍ തസ്തികകളില്‍ നിയമനം നടത്തുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരുടെ ജീവിതത്തില്‍ അത്യന്തം ആഹഌദം പകരുന്ന ഈ തീരുമാനത്തില്‍നിന്ന് ജനശ്രദ്ധ തിരിക്കുകയെന്ന ദുഷ്ടലാക്കും അഗ്നിപഥിന്റെ പേരില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ കുത്തിപ്പൊക്കുന്നവര്‍ക്കുണ്ട്. അഗ്നിപഥ് പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. അക്രമികളെ ആഭ്യന്തര ശത്രുക്കളായി കണ്ട് അടിച്ചമര്‍ത്തുകതന്നെ വേണം.

Tags: india
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.