Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ നല്കാനുള്ളത് ലക്ഷങ്ങള്‍; കുടുംബശ്രീ ഹോട്ടലുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍; ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകും

20 രൂപയ്‌ക്കു നല്കുന്ന ഒരു ഊണിന്റെ യഥാര്‍ഥ വില 30 രൂപയാണ്. പത്തു രൂപ സബ്‌സിഡിയാണ്. ഇതു സര്‍ക്കാരാണ് ഹോട്ടലുകള്‍ക്കു കൊടുക്കേണ്ടത്. വിവിധ യൂണിറ്റുകള്‍ക്ക് രണ്ടു മുതല്‍ എട്ടു മാസത്തെ വരെ സബ്‌സിഡിത്തുക ലഭിക്കാനുണ്ട്. സംസ്ഥാനത്ത് 1078 ജനകീയ ഹോട്ടലുകളാണുള്ളത്.

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
Jun 5, 2022, 11:03 am IST
in Kerala

കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ കുടുംബശ്രീ വഴി നടത്തുന്ന ജനകീയ ഹോട്ടലുകള്‍ അടച്ചുപൂട്ടലിലേക്ക്. സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്കാനുള്ള ലക്ഷങ്ങള്‍ കുടിശ്ശികയായതാണ് കാരണം. കിട്ടാനുള്ള തുകയും പോയാലോ എന്ന ഭീതിയില്‍ ഹോട്ടലുകള്‍ ഒരുവിധത്തില്‍ തള്ളിക്കൊണ്ടുപോകുകയാണ്.  

20 രൂപയ്‌ക്കു നല്കുന്ന ഒരു ഊണിന്റെ യഥാര്‍ഥ വില 30 രൂപയാണ്. പത്തു രൂപ സബ്‌സിഡിയാണ്. ഇതു സര്‍ക്കാരാണ് ഹോട്ടലുകള്‍ക്കു കൊടുക്കേണ്ടത്. വിവിധ യൂണിറ്റുകള്‍ക്ക് രണ്ടു മുതല്‍ എട്ടു മാസത്തെ വരെ സബ്‌സിഡിത്തുക ലഭിക്കാനുണ്ട്. സംസ്ഥാനത്ത് 1078 ജനകീയ ഹോട്ടലുകളാണുള്ളത്.  

100 മുതല്‍ 500 വരെ ഊണ് ചെലവാകുന്നുണ്ട്. ഭൂരിഭാഗം യൂണിറ്റുകളിലും 250ല്‍ അധികം ഊണ് വിറ്റു പോകുന്നു. 250 ഊണിന് സര്‍ക്കാര്‍ 2500 രൂപ ദിവസം സബ്‌സിഡി നല്കണം. ഞായറാഴ്ച അവധിയാണ്. ഒരു ഹോട്ടലിന് ഒരു മാസം 62,500 രൂപയാണ് സബ്‌സിഡി ലഭിക്കേണ്ടത്. എട്ടു മാസമാകുമ്പോള്‍ കുടിശ്ശിക അഞ്ചു ലക്ഷമാകും.  കുടുംബശ്രീ മിഷന്‍ കണക്കു പ്രകാരം ഒന്നു മുതല്‍ ആറു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കാനുള്ള യൂണിറ്റുകളുണ്ട്.  

ഹോട്ടല്‍ നിര്‍ത്തിയാല്‍ കുടിശ്ശിക ലഭിക്കുമോയെന്ന ആശങ്കയില്‍ പല യൂണിറ്റുകളും വായ്‌പയെടുത്തു മുന്നോട്ടു പോകുകയാണ്. ഊണിനു ലഭിക്കുന്ന 20 രൂപയും സ്‌പെഷല്‍ വിഭവത്തിന് കിട്ടുന്ന തുകയുമാണ് വരുമാനം. ഓരോ യൂണിറ്റിലും അഞ്ച് മുതല്‍ 10 വരെ വനിതകളുണ്ട്. അവര്‍ക്ക് ശമ്പളം നല്‌കേണ്ടതും സാധനങ്ങള്‍ വാങ്ങേണ്ടതും ഈ വരുമാനത്തില്‍ നിന്നാണ്.  

സര്‍ക്കാര്‍ നിര്‍ദേശിച്ചതിലും നല്ല രീതിയിലാണ് ജനകീയ ഹോട്ടലുകള്‍ നടത്തുന്നത്. 12 രൂപയുടെ അരി വാങ്ങാനും സാമ്പാറും തോരനും ഒരു അച്ചാറും നല്കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ഇങ്ങനെ കൊടുത്താല്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ കുറയുമെന്നതിനാല്‍ 30 മുതല്‍ 40 രൂപ വരെ വിലയുള്ള അരിയാണ് ഉപയോഗിക്കുന്നത്.

രണ്ടു കറികളും, അവിയല്‍, തോരന്‍, അച്ചാര്‍ എന്നിവയും നല്കുന്നു. ചോറിനൊപ്പം സ്‌പെഷല്‍ വിഭവങ്ങള്‍ നല്കുന്നതിനാലാണ് കുറച്ചെങ്കിലും പിടിച്ചു നില്ക്കാനാകുന്നത്. എന്നാല്‍ കുറച്ചു പേര്‍ മാത്രമാണ് സ്‌പെഷല്‍ വിഭവങ്ങള്‍ വാങ്ങുന്നത്, കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. മറ്റു ഹോട്ടലുകളില്‍ 50 മുതല്‍ 70 രൂപയ്‌ക്കു വരെ നല്കുന്ന ഊണാണ് ഇവിടെ 20 രൂപയ്‌ക്ക് കൊടുക്കുന്നത്. വീട്ടമ്മമാര്‍ ഉണ്ടാക്കുന്ന നാടന്‍ ഭക്ഷണം കഴിക്കാമെന്നതാണ് സവിശേഷത.

Tags: keralaകേരള സര്‍ക്കാര്‍ഭക്ഷണശാലKudumbasree
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

ബിജെപി മഹാരാഷ്ട്ര കേരള ഘടകം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എയ്ക്ക് ഛത്രപതി ശിവജിയുടെ ചിത്രം സമ്മാനിക്കുന്നു

ദേശീയതയുടെ ശബ്ദം ഗോപകുമാറിലൂടെ- ഉത്തം കുമാര്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.