Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ നല്കാനുള്ളത് ലക്ഷങ്ങള്‍; കുടുംബശ്രീ ഹോട്ടലുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍; ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകും

20 രൂപയ്‌ക്കു നല്കുന്ന ഒരു ഊണിന്റെ യഥാര്‍ഥ വില 30 രൂപയാണ്. പത്തു രൂപ സബ്‌സിഡിയാണ്. ഇതു സര്‍ക്കാരാണ് ഹോട്ടലുകള്‍ക്കു കൊടുക്കേണ്ടത്. വിവിധ യൂണിറ്റുകള്‍ക്ക് രണ്ടു മുതല്‍ എട്ടു മാസത്തെ വരെ സബ്‌സിഡിത്തുക ലഭിക്കാനുണ്ട്. സംസ്ഥാനത്ത് 1078 ജനകീയ ഹോട്ടലുകളാണുള്ളത്.

അജയകുമാര്‍ കുടയാല്‍byഅജയകുമാര്‍ കുടയാല്‍
Jun 5, 2022, 11:03 am IST
inKerala

കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ കുടുംബശ്രീ വഴി നടത്തുന്ന ജനകീയ ഹോട്ടലുകള്‍ അടച്ചുപൂട്ടലിലേക്ക്. സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്കാനുള്ള ലക്ഷങ്ങള്‍ കുടിശ്ശികയായതാണ് കാരണം. കിട്ടാനുള്ള തുകയും പോയാലോ എന്ന ഭീതിയില്‍ ഹോട്ടലുകള്‍ ഒരുവിധത്തില്‍ തള്ളിക്കൊണ്ടുപോകുകയാണ്.  

20 രൂപയ്‌ക്കു നല്കുന്ന ഒരു ഊണിന്റെ യഥാര്‍ഥ വില 30 രൂപയാണ്. പത്തു രൂപ സബ്‌സിഡിയാണ്. ഇതു സര്‍ക്കാരാണ് ഹോട്ടലുകള്‍ക്കു കൊടുക്കേണ്ടത്. വിവിധ യൂണിറ്റുകള്‍ക്ക് രണ്ടു മുതല്‍ എട്ടു മാസത്തെ വരെ സബ്‌സിഡിത്തുക ലഭിക്കാനുണ്ട്. സംസ്ഥാനത്ത് 1078 ജനകീയ ഹോട്ടലുകളാണുള്ളത്.  

100 മുതല്‍ 500 വരെ ഊണ് ചെലവാകുന്നുണ്ട്. ഭൂരിഭാഗം യൂണിറ്റുകളിലും 250ല്‍ അധികം ഊണ് വിറ്റു പോകുന്നു. 250 ഊണിന് സര്‍ക്കാര്‍ 2500 രൂപ ദിവസം സബ്‌സിഡി നല്കണം. ഞായറാഴ്ച അവധിയാണ്. ഒരു ഹോട്ടലിന് ഒരു മാസം 62,500 രൂപയാണ് സബ്‌സിഡി ലഭിക്കേണ്ടത്. എട്ടു മാസമാകുമ്പോള്‍ കുടിശ്ശിക അഞ്ചു ലക്ഷമാകും.  കുടുംബശ്രീ മിഷന്‍ കണക്കു പ്രകാരം ഒന്നു മുതല്‍ ആറു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കാനുള്ള യൂണിറ്റുകളുണ്ട്.  

ഹോട്ടല്‍ നിര്‍ത്തിയാല്‍ കുടിശ്ശിക ലഭിക്കുമോയെന്ന ആശങ്കയില്‍ പല യൂണിറ്റുകളും വായ്‌പയെടുത്തു മുന്നോട്ടു പോകുകയാണ്. ഊണിനു ലഭിക്കുന്ന 20 രൂപയും സ്‌പെഷല്‍ വിഭവത്തിന് കിട്ടുന്ന തുകയുമാണ് വരുമാനം. ഓരോ യൂണിറ്റിലും അഞ്ച് മുതല്‍ 10 വരെ വനിതകളുണ്ട്. അവര്‍ക്ക് ശമ്പളം നല്‌കേണ്ടതും സാധനങ്ങള്‍ വാങ്ങേണ്ടതും ഈ വരുമാനത്തില്‍ നിന്നാണ്.  

സര്‍ക്കാര്‍ നിര്‍ദേശിച്ചതിലും നല്ല രീതിയിലാണ് ജനകീയ ഹോട്ടലുകള്‍ നടത്തുന്നത്. 12 രൂപയുടെ അരി വാങ്ങാനും സാമ്പാറും തോരനും ഒരു അച്ചാറും നല്കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ഇങ്ങനെ കൊടുത്താല്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ കുറയുമെന്നതിനാല്‍ 30 മുതല്‍ 40 രൂപ വരെ വിലയുള്ള അരിയാണ് ഉപയോഗിക്കുന്നത്.

രണ്ടു കറികളും, അവിയല്‍, തോരന്‍, അച്ചാര്‍ എന്നിവയും നല്കുന്നു. ചോറിനൊപ്പം സ്‌പെഷല്‍ വിഭവങ്ങള്‍ നല്കുന്നതിനാലാണ് കുറച്ചെങ്കിലും പിടിച്ചു നില്ക്കാനാകുന്നത്. എന്നാല്‍ കുറച്ചു പേര്‍ മാത്രമാണ് സ്‌പെഷല്‍ വിഭവങ്ങള്‍ വാങ്ങുന്നത്, കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. മറ്റു ഹോട്ടലുകളില്‍ 50 മുതല്‍ 70 രൂപയ്‌ക്കു വരെ നല്കുന്ന ഊണാണ് ഇവിടെ 20 രൂപയ്‌ക്ക് കൊടുക്കുന്നത്. വീട്ടമ്മമാര്‍ ഉണ്ടാക്കുന്ന നാടന്‍ ഭക്ഷണം കഴിക്കാമെന്നതാണ് സവിശേഷത.

Tags: keralaകേരള സര്‍ക്കാര്‍ഭക്ഷണശാലKudumbasree
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതിയ വാര്‍ത്തകള്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.