Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തില്‍ വന്ന് നുണ തുപ്പി അരവിന്ദ് കെജ്രിവാള്‍; വോള്‍ട്ടേജ് വ്യതിയാനവും പവര്‍കട്ടുമുള്ള ദല്‍ഹിയില്‍ ഇന്‍വെര്‍ട്ടറും ജനറേറ്ററും വേണ്ടേ?

കേരളത്തില്‍ ട്വന്‍റി-ട്വന്‍റി പാര്‍ട്ടിയുമായി ചേര‍്ന്ന് സഖ്യമുണ്ടാക്കാന്‍ എത്തിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കന്നിപ്രസംഗത്തിലേ തുപ്പിയത് കല്ലുവെച്ച നുണകള്‍. എന്തും തിരയാന്‍ ഗൂഗിള്‍ ഉള്ളകാലത്ത് ഇത്തരം എടുത്താല്‍ പൊന്താത്ത നുണകള്‍ തട്ടിവിടുന്നത് അരവിന്ദ് കെജ്രിവാളിന് എന്ത് ഗുണമാണ് ചെയ്യുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2022, 11:26 pm IST
in India

കൊച്ചി:കേരളത്തില്‍ ട്വന്‍റി-ട്വന്‍റി പാര്‍ട്ടിയുമായി ചേര‍്ന്ന് സഖ്യമുണ്ടാക്കാന്‍ എത്തിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കന്നിപ്രസംഗത്തിലേ തുപ്പിയത് കല്ലുവെച്ച നുണകള്‍. എന്തും തിരയാന്‍ ഗൂഗിള്‍ ഉള്ളകാലത്ത് ഇത്തരം എടുത്താല്‍ പൊന്താത്ത നുണകള്‍ തട്ടിവിടുന്നത് അരവിന്ദ് കെജ്രിവാളിന് എന്ത് ഗുണമാണ് ചെയ്യുക.  

ഇന്‍വെര്‍ട്ടര്‍, ജനറേറ്റര്‍ കമ്പനികള്‍ അടച്ചുവെന്നത് വന്‍ നുണ

ദല്‍ഹിയില്‍ ആം ആദ്മി സൗജന്യ വൈദ്യുതി നല്‍കുന്നതിനാല്‍ ഇന്‍വെര്‍ട്ടര്‍, ജനറേറ്റര്‍ കമ്പനികള്‍ അടുച്ചൂപൂട്ടി എന്നതായിരുന്നു ഒരു അവകാശവാദം. ഗൂഗിളില്‍ ദല്‍ഹിയില്‍ ജനറേറ്റര്‍ കമ്പനികള്‍, ദല്‍ഹിയിലെ ഇന്‍വെര്‍ട്ടര്‍ കമ്പനികള്‍ എന്നിവ തിരഞ്ഞു നോക്കൂ. ആയിരക്കണക്കിന് ലിങ്കുകള്‍ കിട്ടും. ഈ കമ്പനികളിലേക്ക് ഫോണ്‍ ചെയ്ത് നോക്കിയാല്‍ കെജ്രിവാള്‍ നുണയുടോ ആഴമറിയാം.  

ദല്‍ഹി നിവാസികള്‍ തന്നെ പറയുന്നത് അവിടെ വോള്‍ട്ടേജ് വ്യതിയാനവും പവര്‍കട്ടും ഉണ്ടെന്നാണ്. ദല്‍ഹിയില്‍ ജീവിക്കുന്ന മലയാളികളോട് തന്നെ ഒന്ന് വിളിച്ചു ചോദിക്കൂ.  

ഇത് മൂലം ഗൃഹോപകരണങ്ങള്‍ കേടുവന്ന മലയാളികളുടെ വീടുകള്‍ തന്നെ ദല്‍ഹിയില്‍ ധാരാളം. ഇങ്ങിനെ ഒരു സാഹചര്യമുള്ളപ്പോള്‍ എങ്ങിനെയാണ് ദല്‍ഹിയില്‍ ഇന്‍വെര്‍ട്ടര്‍, ജനറേറ്റര്‍ കടകള്‍ അടച്ചുപൂട്ടാനാവുക?

2022 ഒക്ടോബര്‍ ഒന്ന് മുതല്‍ ദല്‍ഹിയിലും ആവശ്യപ്പെടുന്നവര‍്ക്ക് മാത്രം സൗജന്യ വൈദ്യുതി

‘കേരളത്തിനും സൗജന്യമായി വൈദ്യുതി വേണ്ടേ’ എന്നും സ്നേഹമസൃണമായി അരവിന്ദ് കെജ്രിവാള്‍ ചോദിക്കുന്നത് കേട്ടു. ദല്‍ഹിയില്‍ തന്നെ സൗജന്യ വൈദ്യുതി എന്ന പദ്ധതി ഇനി ചോദിക്കുന്നവര്‍ക്ക് മാത്രം കൊടുത്താല്‍ മതിഎന്ന തീരുമാനത്തിലെത്തിയ ആം ആദ്മിയുടെ നേതാവാണ് ഇപ്പോഴും സൗജന്യ വൈദ്യുതിയുടെ കാര്യം പറയുന്നത്. സൗജന്യ വൈദ്യുതി നല്‍കിയതിന്റെ പേരിലുള്ള സാമ്പത്തിക ബാധ്യത ദല്‍ഹിയിലെ ആപ് സര്‍ക്കാരിന് താങ്ങാനാവുന്നില്ല. ആദ്യത്തെ ഏതാനും യൂണിറ്റുകള്‍ക്ക് മാത്രമാണ് സൗജന്യ വൈദ്യുതി നല്‍കിവരുന്നത്. അതും പിന്‍വലിക്കും. 2022 ഒക്ടോബര്‍ ഒന്ന് മുതല്‍ ദല്‍ഹി നിവാസികള്‍ക്ക് ആവശ്യപ്പെടുന്നവര‍്ക്ക് മാത്രമായിരിക്കും സൗജന്യ വൈദ്യുതി.  

കടം കൊണ്ട് തോറ്റ പഞ്ചാബില്‍ സൗജന്യ വൈദ്യുതി നല്‍കാനാകാതെ ആം ആദ്മി സര്‍ക്കാര്‍

പഞ്ചാബില്‍ അധികാരം പിടിച്ചതിന് പിന്നില്‍ ഖലിസ്ഥാന്‍ വാദികളാണെന്ന വസ്തുതകള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. ഇക്കാര്യത്തില്‍ ആം ആദ്മിയുടെ വിശുദ്ധ മുഖം അഴിഞ്ഞുവീഴുകയാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പഞ്ചാബിനെക്കുറിച്ചറിയുന്ന അമരീന്ദര്‍സിങ്ങ് തന്നെ പഞ്ചാബില്‍ ആം ആദ്മി വന്നാല്‍ ഖലിസ്ഥാന്‍ വാദം തലപൊക്കും എന്ന താക്കീത് പല കുറി നല്‍കിയതാണ് ഇപ്പോള്‍ സത്യമാവുന്നത്. ആം ആദ്മി അവിടെ അധികാരമേറിയ ആദ്യ മാസത്തില്‍ തന്നെ ഹിന്ദുക്കള്‍ക്ക് നേരെ ഖലിസ്ഥാന്‍ വാദികള്‍ അഴിഞ്ഞാടുകയായിരുന്നു. കാനഡ, അമേരിക്ക, യുകെ, മിഡില്‍ ഈസ്റ്റ്, എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഖലിസ്ഥാന്‍ അനുകൂലികളാണ് ആം ആദ്മിക്ക് പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ഫണ്ട് നല്‍കിയതെന്ന ആരോപണം ശക്തമാണ്. അതുപോട്ടെ, ഭരണത്തിലേറിയാല്‍ ഒരു മാസത്തിനുള്ളില്‍ സൗജന്യ വൈദ്യുതി നല്‍കുമെന്ന വാഗ്ദാനം നല്‍കിയ ആം ആദ്മിക്ക് അവിടെ ഇനിയും അതിന് കഴിഞ്ഞിട്ടില്ല. എന്തിന് പഞ്ചാബിലെ ഇലക്ട്രിസിറ്റി ബോര്‍‍ഡിനോട് ഇനിയും സൗജന്യ വൈദ്യുതിയുടെ കാര്യം ആം ആദ്മി ചര്‍ച്ച ചെയ്തിട്ടുപോലുമില്ല. സൗജന്യ വൈദ്യുതി നല്‍കാന്‍ പ്രതിവര്‍ഷം 20,000 കോടി രൂപ ചെലവ് വരും. കടമെടുത്ത് പൊളിഞ്ഞ പഞ്ചാബ് സര്‍ക്കാര്‍ ഇപ്പോള്‍ 50,000 കോടി രൂപ കടം കിട്ടാന്‍ കേന്ദ്രത്തിന് മുന്നില്‍ കൈകൂപ്പി നില്‍ക്കുകയാണ്. പഞ്ചാബി്ല്‍ ഇപ്പോള്‍ തന്നെ 18 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനാല്‍ 13,000 കോടി വേറെയും ആം ആദ്മിക്ക് ആവശ്യമുണ്ട്.  

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളോ ആം ആദ്മി നേതാക്കളോ, ആരാണ് അക്രമകാരികള്‍?

പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അക്രമകാരികളും ഗുണ്ടകളുമാണ് എന്നും തന്റെ പാര്‍ട്ടി നേതാക്കള്‍ വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നവരാണെന്നുമാണ് കെജ്രിവാളിന്റെ മറ്റൊരു വാദം. 

ദല്‍ഹിയില്‍ ഈയിടെ ഷഹീന്‍ബാദിലെ കുടിയേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചതിനെ തടയാന്‍ വന്ന ആം ആദ്മിയുടെ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തിരുന്നു. ദല്‍ഹി പൊലീസ് ഇദ്ദേഹത്തെ (മോശം സ്വഭാവക്കാരന്‍ -ബാഡ് ക്യാരക്ടര്‍) എന്ന നിലയില്‍ ബിസി പട്ടം നല്‍കിയിരിക്കുകയാണ്. അതിനു പുറമെ ഇദ്ദേഹത്തെ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത ചരിത്രമുള്ള വ്യക്തിയാണെന്നും കണ്ടെത്തി. അപ്പോള്‍ ആരാണ് യഥാര്‍ത്ഥ ലഹളക്കാരും അക്രമികളും, മിസ്റ്റര്‍ കെജ്രിവാള്‍?  

Tags: അമാനത്തുള്ള ഖാന്‍kejriwalസാബു ജേക്കബ്അരവിന്ദ് കെജ്‌രിവാള്‍ഭഗവന്ത് മാന്‍punjabകെജ്രിവാള്‍ എക്സ്പോസ്ഡ്ഖലിസ്ഥാന്‍ തീവ്രവാദികള്‍ആപിന്‍റെ സൗജന്യ വൈദ്യതിഖാലിസ്ഥാന്‍സൗജന്യ വൈദ്യതിബുള്‍ഡോസര്‍പവര്‍ കട്ട്കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്ബ്കെജ്രിവാള്‍ കേരളത്തില്‍ട്വന്‍റി-ട്വന്‍റിshaheen baghdelhiTwenty 20 Kizhakkambalamആം ആദ്മി പാര്‍ട്ടിസാബു എം ജേക്കബെ്aap
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)
India

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

പുതിയ വാര്‍ത്തകള്‍

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.