Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സമ്പദ്‌വ്യവസ്ഥയിലെ മോദി പ്രഭാവം

ഇപ്പോള്‍ ഭാരത സമ്പദ്‌വ്യവസ്ഥയുടെ കരുത്തിനെ ഐഎംഎഫ് പ്രശംസിക്കുമ്പോള്‍ മോദിവിരുദ്ധരും സര്‍ക്കാരിന്റെ വിമര്‍ശകരും സൗകര്യപൂര്‍വം മൗനം പാലിക്കുകയാണ്. വളര്‍ച്ചാനിരക്കിന്റെ വര്‍ദ്ധനവ് പൊതുഭരണം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളില്‍ വലിയ മൂലധന നിക്ഷേപത്തിന് വഴിയൊരുക്കും. 2029 ആവുമ്പോഴേക്കും ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി ഭാരതത്തെ മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2022, 06:00 am IST
in Editorial

നടപ്പു സാമ്പത്തികവര്‍ഷത്തില്‍ ഏറ്റവും വലിയ വളര്‍ച്ചാനിരക്ക് കൈവരിക്കുന്ന രാജ്യം ഭാരതമായിരിക്കുമെന്ന് ഐഎംഎഫ് പ്രവചിച്ചിരിക്കുന്നു. അമേരിക്ക, ചൈന, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, ജപ്പാന്‍, കാനഡ, ബ്രസീല്‍ എന്നീ രാജ്യങ്ങളെ പിന്തള്ളിയാവും ഭാരതം ഈ നേട്ടം കൈവരിക്കുക. ചൈനയുടെതിനേക്കാള്‍ ഇരട്ടിയോളം വളര്‍ച്ചാനിരക്ക് ഭാരത സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഉണ്ടാവുമെന്നതാണ് എടുത്തുപറയേണ്ട കാര്യം. 8.2 ശതമാനത്തിന്റെ വളര്‍ച്ച നേടുന്ന ഭാരതത്തിന്റെ തൊട്ടുപിന്നില്‍ സൗദി അറേബ്യയാണ്. വികസിത രാജ്യങ്ങളായി കരുതപ്പെടുന്ന അമേരിക്കയും ജര്‍മനിയും ബ്രിട്ടനും ഫ്രാന്‍സുമൊക്കെ വളരെ പിന്നിലാണെന്നതാണ് മറ്റൊരു കാര്യം. ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ വളര്‍ച്ചാനിരക്ക് ഇടിഞ്ഞപ്പോള്‍ കൊവിഡ് മഹാമാരി ഏല്‍പ്പിച്ച ആഗോള പ്രതിസന്ധിയെ മറികടക്കാന്‍ ഭാരതത്തിന് കഴിഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഫലപ്രദമായ സാമ്പത്തിക നയങ്ങളാണ് ഇതിനിടയാക്കിയതെന്നും, വരും വര്‍ഷങ്ങളിലും ഭാരതം വളര്‍ച്ചാനിരക്കില്‍ മുന്നേറുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. മികച്ച സാമ്പത്തിക നയം കാരണമാണ് ഭാരതം പ്രതിസന്ധിയുടെ കാലത്തും മുന്നേറുന്നതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമനുമായി കഴിഞ്ഞ ദിവസം വാഷിങ്ടണില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ പറയുകയുണ്ടായി. ഭാരതം നടത്തുന്ന വലിയതോതിലുള്ള മൂലധന നിക്ഷേപമാണ് സാമ്പത്തിക വളര്‍ച്ചയ്‌ക്ക് കാരണമെന്ന് നിര്‍മല സീതാരാമന്‍ വിശദീകരിച്ചു. ലോകബാങ്ക് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഐഎംഎഫ് മേധാവിയുമായി ഭാരത ധനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയരുന്നതുമൂലം ഇന്ധനവില വര്‍ദ്ധിക്കുന്നതില്‍ ക്രിസ്റ്റലീനയും നിര്‍മലയും ആശങ്ക പ്രകടിപ്പിച്ചു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ, ആ രാജ്യത്തിന് ഭാരതം നല്‍കുന്ന പലതരത്തിലുള്ള സഹായങ്ങളെ ഐഎംഎഫ് മേധാവി പ്രശംസിച്ചു. കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ ആയിരക്കണക്കിനാളുകളാണ് ടയറുകള്‍ കത്തിച്ചും മറ്റും തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ഇതുവരെ 400,000 ടണ്‍ ഇന്ധനമാണ് ശ്രീലങ്കയില്‍ ഭാരതം എത്തിച്ചിട്ടുള്ളത്. ഭക്ഷണം, മരുന്നുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിങ്ങനെ രണ്ട് ബില്യണ്‍ ഡോളറിന്റെ സഹായവും എത്തിച്ചുകഴിഞ്ഞു. ഇന്ധനം വാങ്ങുന്നതിനായി 500 ബില്യണ്‍ ഡോളര്‍ കൂടി നല്‍കാന്‍ ഭാരതം ഒരുങ്ങുകയാണ്. ഐഎംഎഫിന്റെയും മറ്റും സഹായങ്ങള്‍ ശ്രീലങ്കയിലെത്താന്‍ വളരെയധികം സമയമെടുക്കുന്ന സാഹചര്യത്തിലാണ് അയല്‍രാജ്യത്തെ കയ്യയച്ച് സഹായിക്കാന്‍ ഭാരതം മുന്നോട്ടുവന്നത്. ചൈനയുടെ സാമ്പത്തിക ഇടപെടലുകളാണ് ശ്രീലങ്കയെ ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന വിലയിരുത്തലുണ്ട്. ഇക്കാര്യം കണക്കിലെടുക്കുമ്പോഴും ഭാരതം നല്‍കുന്ന സഹായത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഭാരതത്തിലെ കൊവിഡ് വാക്‌സിനേഷന്‍ മികച്ച രീതിയില്‍ മുന്നേറുന്നതിലും പാവപ്പെട്ട രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയതിലും ഐഎംഎഫ് മേധാവി ആഹ്‌ളാദം പ്രകടിപ്പിച്ചു. സമ്പദ്‌വ്യവസ്ഥ കരുത്തോടെ നിലനില്‍ക്കുന്നതിനാലാണ് ഇത്തരം സഹായങ്ങള്‍ ഭാരതത്തിന് നല്‍കാനാവുന്നത്.

ഐഎംഎഫ് അതിന്റെ വാര്‍ഷിക സാമ്പത്തിക വീക്ഷണ രേഖയിലാണ് ഭാരത സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാനിരക്കിനെ പ്രശംസിച്ചിട്ടുള്ളത്. ഉക്രൈന്‍ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ വലിയതോതില്‍ ബാധിച്ചിരിക്കുമ്പോഴാണ് അതിന്റെ പ്രത്യാഘാതങ്ങള്‍ ഭാരതത്തില്‍ കാര്യമായൊന്നും പ്രതിഫലിക്കാതിരിക്കുന്നത്. യുദ്ധംമൂലം ഉക്രൈന്റെ സമ്പദ്‌വ്യവസ്ഥ പാടെ തകര്‍ന്നതായും, ഉപരോധംമൂലം റഷ്യയ്‌ക്ക് വലിയ തിരിച്ചടി സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും റിപ്പോര്‍ട്ടുകളില്‍ ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് നിഷേധാത്മകമായ എന്തെങ്കിലും പരാമര്‍ശമുണ്ടാവുമ്പോള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നു, അത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലമാണെന്നും മുറവിളി കൂട്ടുന്നവരാണ് പ്രതിപക്ഷ കക്ഷികള്‍. കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി. ചിദംബരത്തെപ്പോലുള്ളവര്‍ ഇക്കാര്യത്തില്‍ ദുഷ്ടലാക്കോടെയുള്ള ആവേശമാണ് കാണിക്കാറുള്ളത്. ഇപ്പോള്‍ ഭാരത സമ്പദ്‌വ്യവസ്ഥയുടെ കരുത്തിനെ ഐഎംഎഫ് പ്രശംസിക്കുമ്പോള്‍ മോദിവിരുദ്ധരും സര്‍ക്കാരിന്റെ വിമര്‍ശകരും സൗകര്യപൂര്‍വം മൗനം പാലിക്കുകയാണ്. വളര്‍ച്ചാനിരക്കിന്റെ വര്‍ദ്ധനവ് പൊതുഭരണം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളില്‍ വലിയ മൂലധന നിക്ഷേപത്തിന് വഴിയൊരുക്കും. 2029 ആവുമ്പോഴേക്കും ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി ഭാരതത്തെ മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നത്. ഇപ്പോഴത്തെ നിലയ്‌ക്ക് ആ ലക്ഷ്യം കൈവരിക്കാനാവുമെന്ന പ്രതീക്ഷയാണുള്ളത്.

Tags: indianarendramodiസമ്പദ് വ്യവസ്ഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

India

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

World

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

World

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പുതിയ വാര്‍ത്തകള്‍

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.