Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സമാനതകളില്ലാത്ത നയതന്ത്ര വിജയം

ഉക്രൈനും റഷ്യയും വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതോടെ സുമിക്കു ചുറ്റും ബോംബാക്രമണങ്ങള്‍ രൂക്ഷമായി. ഇത് സ്ഥിതിഗതികള്‍ സങ്കീര്‍ണവും അപകടകരവുമാക്കി. വിദ്യാര്‍ത്ഥികളെ രക്ഷിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. എന്നാല്‍ സുരക്ഷിത പാത ഒരുക്കുന്നതു സംബന്ധിച്ച ആശയവിനിമയങ്ങള്‍ തുടര്‍ന്നു. പ്രശ്‌നം ഉന്നതതലത്തില്‍ കൈകാര്യം ചെയ്യാന്‍ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിനുമായും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമീര്‍ സെലന്‍സ്‌കിയുമായും സംസാരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2022, 06:00 am IST
inEditorial

ഉക്രൈനിലെ യുദ്ധമുഖത്തുനിന്ന് ഭാരതപൗരന്മാരെ തിരിച്ചെത്തിക്കാന്‍ ഓപ്പറേഷന്‍ ഗംഗ എന്നുപേരിട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച രക്ഷാദൗത്യം സമ്പൂര്‍ണ വിജയത്തിലെത്തിയിരിക്കുന്നു. ഉക്രൈന്‍ പ്രവിശ്യയായ സുമിയില്‍ കുടുങ്ങിക്കിടന്ന അറുനൂറിലേറെ വരുന്ന വിദ്യാര്‍ത്ഥികളുടെ സംഘത്തെ ആദ്യം ബസ്സുവഴി പോള്‍ട്ടാവ നഗരത്തിലേക്കും അവിടെനിന്ന് ട്രെയിനില്‍ ഉക്രൈന്റെ അതിര്‍ത്തിക്കു പുറത്തും എത്തിക്കുകയായിരുന്നു. പകുതിയോളം പേര്‍ മലയാളികളായ ഈ സംഘത്തെ പിന്നീട് വിമാനമാര്‍ഗം രാജ്യത്തേക്ക് കൊണ്ടുവന്നു. ഏറെ ശ്രമകരമായ ദൗത്യമായിരുന്നു ഇത്. യുദ്ധം കൊടുമ്പിരിക്കൊണ്ട സുമിയില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ത്ഥികള്‍ പുറത്തുകടന്നാല്‍ കൊല്ലപ്പെടുമെന്ന അവസ്ഥയായിരുന്നു. ഒരു കാരണവശാലും കാല്‍നടയായി യാത്ര ചെയ്യരുതെന്നും രക്ഷാ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണെന്നും ഭാരത എംബസിയുടെ അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവിടെ തന്നെ കഴിയുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമായ സുമിയില്‍ വിദേശങ്ങളില്‍ നിന്നുള്ള വളരെയധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ റഷ്യ-ഉക്രൈന്‍ സേനകള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് സുമിയില്‍ നടന്നത്.  തങ്ങളെ രക്ഷിക്കണമെന്ന് ഭാരതീയരായ വിദ്യാര്‍ത്ഥികള്‍ വാട്‌സാപ്പ് വഴി സന്ദേശങ്ങള്‍ അയച്ചെങ്കിലും അവിടെ എത്തിച്ചേരാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇതോടെ വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ലെന്ന വിമര്‍ശനവുമായി മോദി വിരുദ്ധര്‍ രംഗത്തെത്തി. പത്തൊമ്പതിനായിരത്തോളം പൗരന്മാരെ രാജ്യത്ത് മടക്കിക്കൊണ്ടുവന്നതിന് ശേഷമായിരുന്നു പ്രതിപക്ഷത്തിന്റെ ദുഷ്ടലാക്കോടെയുള്ള  ഈ വിമര്‍ശനം.  

ഉക്രൈനും റഷ്യയും വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതോടെ സുമിക്കു ചുറ്റും ബോംബാക്രമണങ്ങള്‍ രൂക്ഷമായി. ഇത് സ്ഥിതിഗതികള്‍ സങ്കീര്‍ണവും അപകടകരവുമാക്കി. വിദ്യാര്‍ത്ഥികളെ രക്ഷിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. എന്നാല്‍ സുരക്ഷിത പാത ഒരുക്കുന്നതു സംബന്ധിച്ച ആശയവിനിമയങ്ങള്‍ തുടര്‍ന്നു. പ്രശ്‌നം ഉന്നതതലത്തില്‍ കൈകാര്യം ചെയ്യാന്‍ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിനുമായും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമീര്‍ സെലന്‍സ്‌കിയുമായും സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത പാത ഒരുക്കാമെന്നു ഇരുനേതാക്കളും മോദിയോട് സമ്മതിച്ചു. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ റഷ്യയുടെയും ഉക്രൈന്റെയും അയല്‍രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായി നിരന്തരം ബന്ധം പുലര്‍ത്തി. ഈ രാജ്യങ്ങളുടെയൊക്കെ അംബാസഡര്‍മാരുമായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല ദല്‍ഹിയിലും ചര്‍ച്ച നടത്തി. ഇതിനിടെ റഷ്യയുടെയും ഉക്രൈന്റെയും അതിര്‍ത്തികളില്‍ സജ്ജീകരണങ്ങളൊരുക്കി. വിദ്യാര്‍ത്ഥികളെ കൊണ്ടുവരാനുള്ള ബസ്സ് വാടകയ്‌ക്കെടുക്കുന്നതും വലിയ പ്രശ്‌നമായി. ഉക്രൈന്‍ ഡ്രൈവര്‍മാര്‍ റഷ്യയിലൂടെ വണ്ടിയോടിക്കാന്‍ വിസമ്മതിച്ചു. വിദ്യാര്‍ത്ഥികളുടെ സംഘത്തിന് എസ്‌കോര്‍ട്ട് വേണമെന്ന് ഭാരതം ആവശ്യപ്പെട്ടത് അല്‍പ്പം വൈകിയാണെങ്കിലും ഉക്രൈന്‍ അധികൃതര്‍ സമ്മതിച്ചു. റെഡ്‌ക്രോസിന്റെ സഹായവും ലഭിച്ചു. ദീര്‍ഘമായ ഈ ശ്രമങ്ങള്‍ക്കൊടുവിലാണ് വിദ്യാര്‍ത്ഥി സംഘം സുമിയില്‍നിന്ന് യാത്ര തിരിച്ചത്.

ഇരുപതിനായിരം വരുന്ന ഭാരതപൗരന്മാരെ സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതോടെ ലോകനേതാവെന്ന നിലയ്‌ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ വര്‍ധിച്ചിരിക്കുകയാണ്. ആഗോളതലത്തില്‍ ഫലപ്രദമായി ഇടപെടാനുള്ള കഴിവ് തനിക്കുണ്ടെന്ന് മോദി ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. രക്ഷാദൗത്യമായ ഓപ്പറേഷന്‍ ഗംഗ സാധ്യമാകുന്ന വിധം റഷ്യയെക്കൊണ്ടും ഉക്രൈനെക്കൊണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിപ്പിക്കാന്‍ കഴിഞ്ഞത് പ്രധാനമന്ത്രി മോദിയുടെ കഴിവിന് തെളിവാണ്. യുദ്ധഭൂമിയില്‍നിന്ന് മറ്റ് രാജ്യങ്ങള്‍ക്കൊന്നും സ്വന്തം പൗരന്മാരെ മടക്കിക്കൊണ്ടുവരാന്‍ കഴിയാതിരിക്കെയാണ് മോദി സര്‍ക്കാര്‍ അസൂയാവഹമായ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചതും വിജയിച്ചതും. സുമിയില്‍ നിന്ന് രക്ഷിച്ചതിന് ഒരു പാക് വിദ്യാര്‍ത്ഥിനിയും പ്രധാനമന്ത്രി മോദിക്ക് നന്ദി പറയുകയുണ്ടായി. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പരിണതികള്‍ എന്തൊക്കെയാവുമെന്നതില്‍ ആശങ്ക പുലര്‍ത്തുന്നതിനു പകരം, മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ പഴുതുവല്ലതുമുണ്ടോയെന്ന് അന്വേഷിച്ചു നടക്കുകയായിരുന്നു രാജ്യത്തെ പ്രതിപക്ഷം. യുദ്ധത്തില്‍ ആരുടെയും പക്ഷം ചേരാതെ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടാണ് ഭാരതം സ്വീകരിച്ചത്. ഇതിനെ വിമര്‍ശിക്കാന്‍ നോക്കിയെങ്കിലും വിജയിക്കില്ലെന്ന് പ്രതിപക്ഷത്തിന് പെട്ടെന്ന് ബോധ്യമായി. രക്ഷാദൗത്യം ഏതെങ്കിലുമൊരു ഘട്ടത്തില്‍ പരാജയപ്പെടുമെന്നും, അതിന്റെ പേരില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കാമെന്നും പിന്നീട് ഈ പാര്‍ട്ടികള്‍ കണക്കുകൂട്ടി. ഓപ്പറേഷന്‍ ഗംഗയുടെ സമാനതകളില്ലാത്ത വിജയത്തോടെ പ്രതിപക്ഷം വലിയ നിരാശയിലാണ്. എന്നാല്‍ ഈ നയതന്ത്ര വിജയത്തില്‍ ജനങ്ങള്‍ മോദി സര്‍ക്കാരിനൊപ്പമാണ്.

Tags: indiaറഷ്യ- ഉക്രൈന്‍ യുദ്ധം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

World

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.