Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സമാനതകളില്ലാത്ത നയതന്ത്ര വിജയം

ഉക്രൈനും റഷ്യയും വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതോടെ സുമിക്കു ചുറ്റും ബോംബാക്രമണങ്ങള്‍ രൂക്ഷമായി. ഇത് സ്ഥിതിഗതികള്‍ സങ്കീര്‍ണവും അപകടകരവുമാക്കി. വിദ്യാര്‍ത്ഥികളെ രക്ഷിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. എന്നാല്‍ സുരക്ഷിത പാത ഒരുക്കുന്നതു സംബന്ധിച്ച ആശയവിനിമയങ്ങള്‍ തുടര്‍ന്നു. പ്രശ്‌നം ഉന്നതതലത്തില്‍ കൈകാര്യം ചെയ്യാന്‍ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിനുമായും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമീര്‍ സെലന്‍സ്‌കിയുമായും സംസാരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2022, 06:00 am IST
in Editorial

ഉക്രൈനിലെ യുദ്ധമുഖത്തുനിന്ന് ഭാരതപൗരന്മാരെ തിരിച്ചെത്തിക്കാന്‍ ഓപ്പറേഷന്‍ ഗംഗ എന്നുപേരിട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച രക്ഷാദൗത്യം സമ്പൂര്‍ണ വിജയത്തിലെത്തിയിരിക്കുന്നു. ഉക്രൈന്‍ പ്രവിശ്യയായ സുമിയില്‍ കുടുങ്ങിക്കിടന്ന അറുനൂറിലേറെ വരുന്ന വിദ്യാര്‍ത്ഥികളുടെ സംഘത്തെ ആദ്യം ബസ്സുവഴി പോള്‍ട്ടാവ നഗരത്തിലേക്കും അവിടെനിന്ന് ട്രെയിനില്‍ ഉക്രൈന്റെ അതിര്‍ത്തിക്കു പുറത്തും എത്തിക്കുകയായിരുന്നു. പകുതിയോളം പേര്‍ മലയാളികളായ ഈ സംഘത്തെ പിന്നീട് വിമാനമാര്‍ഗം രാജ്യത്തേക്ക് കൊണ്ടുവന്നു. ഏറെ ശ്രമകരമായ ദൗത്യമായിരുന്നു ഇത്. യുദ്ധം കൊടുമ്പിരിക്കൊണ്ട സുമിയില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ത്ഥികള്‍ പുറത്തുകടന്നാല്‍ കൊല്ലപ്പെടുമെന്ന അവസ്ഥയായിരുന്നു. ഒരു കാരണവശാലും കാല്‍നടയായി യാത്ര ചെയ്യരുതെന്നും രക്ഷാ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണെന്നും ഭാരത എംബസിയുടെ അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവിടെ തന്നെ കഴിയുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമായ സുമിയില്‍ വിദേശങ്ങളില്‍ നിന്നുള്ള വളരെയധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ റഷ്യ-ഉക്രൈന്‍ സേനകള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് സുമിയില്‍ നടന്നത്.  തങ്ങളെ രക്ഷിക്കണമെന്ന് ഭാരതീയരായ വിദ്യാര്‍ത്ഥികള്‍ വാട്‌സാപ്പ് വഴി സന്ദേശങ്ങള്‍ അയച്ചെങ്കിലും അവിടെ എത്തിച്ചേരാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇതോടെ വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ലെന്ന വിമര്‍ശനവുമായി മോദി വിരുദ്ധര്‍ രംഗത്തെത്തി. പത്തൊമ്പതിനായിരത്തോളം പൗരന്മാരെ രാജ്യത്ത് മടക്കിക്കൊണ്ടുവന്നതിന് ശേഷമായിരുന്നു പ്രതിപക്ഷത്തിന്റെ ദുഷ്ടലാക്കോടെയുള്ള  ഈ വിമര്‍ശനം.  

ഉക്രൈനും റഷ്യയും വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതോടെ സുമിക്കു ചുറ്റും ബോംബാക്രമണങ്ങള്‍ രൂക്ഷമായി. ഇത് സ്ഥിതിഗതികള്‍ സങ്കീര്‍ണവും അപകടകരവുമാക്കി. വിദ്യാര്‍ത്ഥികളെ രക്ഷിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. എന്നാല്‍ സുരക്ഷിത പാത ഒരുക്കുന്നതു സംബന്ധിച്ച ആശയവിനിമയങ്ങള്‍ തുടര്‍ന്നു. പ്രശ്‌നം ഉന്നതതലത്തില്‍ കൈകാര്യം ചെയ്യാന്‍ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിനുമായും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമീര്‍ സെലന്‍സ്‌കിയുമായും സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത പാത ഒരുക്കാമെന്നു ഇരുനേതാക്കളും മോദിയോട് സമ്മതിച്ചു. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ റഷ്യയുടെയും ഉക്രൈന്റെയും അയല്‍രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായി നിരന്തരം ബന്ധം പുലര്‍ത്തി. ഈ രാജ്യങ്ങളുടെയൊക്കെ അംബാസഡര്‍മാരുമായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല ദല്‍ഹിയിലും ചര്‍ച്ച നടത്തി. ഇതിനിടെ റഷ്യയുടെയും ഉക്രൈന്റെയും അതിര്‍ത്തികളില്‍ സജ്ജീകരണങ്ങളൊരുക്കി. വിദ്യാര്‍ത്ഥികളെ കൊണ്ടുവരാനുള്ള ബസ്സ് വാടകയ്‌ക്കെടുക്കുന്നതും വലിയ പ്രശ്‌നമായി. ഉക്രൈന്‍ ഡ്രൈവര്‍മാര്‍ റഷ്യയിലൂടെ വണ്ടിയോടിക്കാന്‍ വിസമ്മതിച്ചു. വിദ്യാര്‍ത്ഥികളുടെ സംഘത്തിന് എസ്‌കോര്‍ട്ട് വേണമെന്ന് ഭാരതം ആവശ്യപ്പെട്ടത് അല്‍പ്പം വൈകിയാണെങ്കിലും ഉക്രൈന്‍ അധികൃതര്‍ സമ്മതിച്ചു. റെഡ്‌ക്രോസിന്റെ സഹായവും ലഭിച്ചു. ദീര്‍ഘമായ ഈ ശ്രമങ്ങള്‍ക്കൊടുവിലാണ് വിദ്യാര്‍ത്ഥി സംഘം സുമിയില്‍നിന്ന് യാത്ര തിരിച്ചത്.

ഇരുപതിനായിരം വരുന്ന ഭാരതപൗരന്മാരെ സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതോടെ ലോകനേതാവെന്ന നിലയ്‌ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ വര്‍ധിച്ചിരിക്കുകയാണ്. ആഗോളതലത്തില്‍ ഫലപ്രദമായി ഇടപെടാനുള്ള കഴിവ് തനിക്കുണ്ടെന്ന് മോദി ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. രക്ഷാദൗത്യമായ ഓപ്പറേഷന്‍ ഗംഗ സാധ്യമാകുന്ന വിധം റഷ്യയെക്കൊണ്ടും ഉക്രൈനെക്കൊണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിപ്പിക്കാന്‍ കഴിഞ്ഞത് പ്രധാനമന്ത്രി മോദിയുടെ കഴിവിന് തെളിവാണ്. യുദ്ധഭൂമിയില്‍നിന്ന് മറ്റ് രാജ്യങ്ങള്‍ക്കൊന്നും സ്വന്തം പൗരന്മാരെ മടക്കിക്കൊണ്ടുവരാന്‍ കഴിയാതിരിക്കെയാണ് മോദി സര്‍ക്കാര്‍ അസൂയാവഹമായ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചതും വിജയിച്ചതും. സുമിയില്‍ നിന്ന് രക്ഷിച്ചതിന് ഒരു പാക് വിദ്യാര്‍ത്ഥിനിയും പ്രധാനമന്ത്രി മോദിക്ക് നന്ദി പറയുകയുണ്ടായി. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പരിണതികള്‍ എന്തൊക്കെയാവുമെന്നതില്‍ ആശങ്ക പുലര്‍ത്തുന്നതിനു പകരം, മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ പഴുതുവല്ലതുമുണ്ടോയെന്ന് അന്വേഷിച്ചു നടക്കുകയായിരുന്നു രാജ്യത്തെ പ്രതിപക്ഷം. യുദ്ധത്തില്‍ ആരുടെയും പക്ഷം ചേരാതെ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടാണ് ഭാരതം സ്വീകരിച്ചത്. ഇതിനെ വിമര്‍ശിക്കാന്‍ നോക്കിയെങ്കിലും വിജയിക്കില്ലെന്ന് പ്രതിപക്ഷത്തിന് പെട്ടെന്ന് ബോധ്യമായി. രക്ഷാദൗത്യം ഏതെങ്കിലുമൊരു ഘട്ടത്തില്‍ പരാജയപ്പെടുമെന്നും, അതിന്റെ പേരില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കാമെന്നും പിന്നീട് ഈ പാര്‍ട്ടികള്‍ കണക്കുകൂട്ടി. ഓപ്പറേഷന്‍ ഗംഗയുടെ സമാനതകളില്ലാത്ത വിജയത്തോടെ പ്രതിപക്ഷം വലിയ നിരാശയിലാണ്. എന്നാല്‍ ഈ നയതന്ത്ര വിജയത്തില്‍ ജനങ്ങള്‍ മോദി സര്‍ക്കാരിനൊപ്പമാണ്.

Tags: indiaറഷ്യ- ഉക്രൈന്‍ യുദ്ധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു : വിടവാങ്ങിയത് ക്യാമറക്കണ്ണുകളിൽ ഇന്ത്യയെ ഒപ്പിയെടുത്ത മാധ്യമ പ്രവർത്തകൻ

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം
Sports

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

പുതിയ വാര്‍ത്തകള്‍

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.